Culture
സ്വിസ്സുകാർ തുലച്ചു കളഞ്ഞ വലിയ അവസരം
‘ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍?’ എന്നു തോന്നിക്കുന്ന മത്സരങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്ബോള്‍ എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്‍ജിയം – ജപ്പാന് മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളി ആകര്‍ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്സര്‍ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനവര്‍ക്ക് അര്‍ഹതയുമുണ്ടായിരുന്നു. പക്ഷേ, എങ്ങനെയോ അടിച്ച ഒരു ഗോളില്‍ ജയിച്ച് സ്വീഡന് അവസാന എട്ടിലേക്ക് ടിക്കറ്റ് നേടി. സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി വന്നിട്ടും ക്വാര്‍ട്ടറില്‍ കയറാതെ സ്വിസ്സുകാര് മടങ്ങുകയും ചെയ്തു.
മൈതാനമധ്യത്തില്‍ കളി മെനയ്തും ആസൂത്രിത നീക്കങ്ങളിലൂടെ ബോക്സില്‍ കയറിയും കുറ്റമറ്റ രീതിയില്‍ ഫിനിഷ് ചെയ്തും കൊണ്ടുള്ള പന്തുകളിക്ക് ഉന്നത ശേഷിയുള്ള കളിക്കാരും അതിനനുസരിച്ചുള്ള കേളീശൈലിയും വേണം. ഇന്നത്തെ കളിയില്‍ ഇരുടീമുകള്‍ക്കും അസാധാരണ മികവുള്ള താരങ്ങളോ ശൈലീകാരന്മാരായ കോച്ചുമാരോ ഇല്ലായിരുന്നു. കളിക്കു മുമ്പ് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞ് സ്വിറ്റ്സര്‍ലാന്റ് സ്വന്തം ശവക്കുഴി തോണ്ടി. ഉയരക്കാരായ മുന്നേറ്റക്കാര്‍ക്ക് വായുവിലൂടെ പന്തെത്തിച്ചു നല്കിയ സ്വീഡനാകട്ടെ, നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് വലയിലാക്കി, ആ ലീഡ് സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു.
ഗൂഢതന്ത്രങ്ങളൊന്നുമില്ലാതെയുള്ള ഓപണ്‍ ഗെയിമുകളില്‍, മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെടാന്‍ ഒരൊറ്റ ഗോള്‍ ധാരാളമാണ്. തമ്മില്‍ ഭേദപ്പെട്ട ടീമുകള്‍ക്ക് തുടക്കം മുതലേ മത്സരം കൈവശപ്പെടുത്തിയില്ലെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് എതിരാളി ഭാഗ്യം തങ്ങളുടേതാക്കും. കട്ടപ്പാടങ്ങളിലെ സെവന്‍സ് മുതല്‍ ലോകകപ്പ് വേദി വരെ അതില്‍ കാര്യമായ മാറ്റമില്ല. ഗോളടിക്കുകയും അത് സംരക്ഷിക്കാന്‍ പിന്നില്‍ കോട്ടകെട്ടുകയും ചെയ്യുന്ന ശൈലിയും ഫുട്ബോളിന്റെ ഭാഗമാകയാല്‍ അതിനെ കുറ്റംപറയാനുമില്ല. നിരന്തരമായ ആക്രമണങ്ങളിലൂടെ ആ കോട്ട ഭേദിച്ച് സമനില കണ്ടെത്തുകയും മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് പിന്നെ എതിര്‍ടീമിന് ചെയ്യാനുണ്ടായിരുന്നത്. ഷര്ദാന് ഷഖീരി ഡീപ്പില്‍ നിന്നും റോഡ്രിഗസ് ഇടതുഭാഗത്തു നിന്നുമൊക്കെ തൊടുക്കുന്ന ക്രോസുകള്‍ ബോക്സില്‍ അപകടകരമായ രീതിയില്‍ താണിറങ്ങിയെങ്കിലും അവയില്‍ തലവെക്കാന്‍ പാകത്തിലുള്ള ക്വാളിറ്റി സ്ട്രൈക്കര്‍മാര്‍ ഇല്ലാതിരുന്നതാണ് സ്വിറ്റ്സര്‍ലാന്റിന് തിരിച്ചടിയായത്. അര്‍ധാവസരങ്ങളില്‍ അവര്‍ ഷോട്ടുതിര്‍ക്കാന്‍ മുതിര്‍ന്നപ്പോഴൊക്കെ ശരീരം കൊണ്ട് നിരപ്പലകയിട്ട് സ്വീഡന്‍കാര്‍ അത് വിഫലമാക്കുകയും ചെയ്തു.
സ്വിറ്റ്സര്‍ലാന്റിന് അനായാസം തോല്‍പ്പിക്കാമായിരുന്ന ടീമായിരുന്നു സ്വീഡന്. ഗോളൊഴികെ എല്ലാ മേഖലയിലും അവര്‍ മുന്‍തൂക്കം പുലര്‍ത്തുകയും ചെയ്തു. 1954-നു ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്താനുള്ള സുവര്‍ണാവസരം പാഴാക്കിയെന്ന കുറ്റബോധത്തില്‍ അവര്‍ക്ക് റഷ്യയില്‍ നിന്നു മടങ്ങാം. അതേസമയം, 1958-നു ശേഷം ഇതാദ്യമായി തുടര്‍ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനലിനൊരുങ്ങാം. അവിടെ എതിരാളികള്‍ ഇംഗ്ലണ്ടോ കൊളംബിയയോ, ആരായിരുന്നാലും മുന്നോട്ടുള്ള ഗമിക്കണമെങ്കില്‍ ഇന്നത്തെ കളി കളിച്ചാല്‍ മതിയാവില്ല. വേറൊരു രീതിയില്‍, പ്രീക്വാര്‍ട്ടര്‍ ജയിച്ചാല്‍ സെമിബെര്‍ത്ത് എന്ന സാധ്യതയിലേക്കാണ് ഇംഗ്ലണ്ടും കൊളംബിയയും ബൂട്ടുകെട്ടുന്നത് എന്നും പറയാം.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

