Connect with us

kerala

എം.ഡി.സി ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി; സൂപ്രീംകോടതിയെ സമീപിക്കും

എം.ഡി.സി ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സൂപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍.

Published

on

അനീഷ് ചാലിയാര്‍
പാലക്കാട്‌

എം.ഡി.സി ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സൂപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍. 12ന് രാത്രി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നലെ വൈകീട്ടോടെ കേരള ബാങ്ക് എറണാകുളം കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ ഡോ.അനില്‍കുമാര്‍ മലപ്പുറത്തെത്തി മലപ്പുറം എം.ഡി.സി ബാങ്കില്‍ ചുമതലയേറ്റിട്ടുണ്ട്.

ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍. എയും 93 ഓളം പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ ഏകപക്ഷീയമായ ലയന നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം തുടര്‍ന്നു കേള്‍ക്കുമെന്നും രജിസ്ട്രാര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലും ഇന്നലെ തള്ളി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ തയ്യാറെടുക്കുന്നത്. ഇടതുസര്‍ക്കാര്‍ സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് നിയമ ഭേദഗതിയുടെ അധികാരമുപയോഗിച്ചാണ് എ ക്ലാസ് മെമ്പര്‍മാരായ സംഘങ്ങള്‍ക്ക് 15 ദിവസ കാലയളവ് നിശ്ചയിച്ചുള്ള നോട്ടീസ് മാത്രം നല്‍കി ലയന നടപടി ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഹൈക്കോടതി തുടര്‍വാദം കേള്‍ക്കാനായി മാറ്റിയത്. അന്തിമവിധി വരും മുമ്പെ തന്നെ ഇടക്കാല വിധിയുടെ പിന്‍ബലത്തില്‍ ലയന നടപടികളുമായി സഹകരണ വകുപ്പ്് മുന്നോട്ടു പോകുകയാണിപ്പോള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കുമേല്‍ തീരുമാനം അടിച്ചേല്‍പിക്കാന്‍ ഇംഗിതക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് അനുകൂല വിധി നേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചതാണ്. 2017 മുതല്‍ ഇതിനായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും കൊണ്ടുവന്നിരുന്നു. ഈ അഡ്മിനിസ്‌ട്രേറ്റര്‍ രണ്ട് തവണ കൊണ്ടുവന്ന ലയന പ്രമേയവും 97 ഓളം വോട്ടുകള്‍ക്ക് ജനറല്‍ബോഡി പരാജയപ്പെടുത്തുകയും ചെയ്തു.

132 എ ക്ലാസ് മെമ്പര്‍മാരുള്ള ജനറല്‍ ബോഡിയില്‍ കേവല ഭൂരിപക്ഷത്തിലെങ്കിലും പ്രമേയം പാസ്സാക്കിയെടുക്കാനുള്ള എല്ലാ നീക്കങ്ങളും ഇതോടെ പരാജയപ്പെട്ടു. പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 2020 ഒക്ടോബറില്‍ വീണ്ടും ഭരണസമിതി അധികാരത്തിലേറി. 132 എ ക്ലാസ് മെമ്പര്‍മാരില്‍ 97 ഓളം യു.ഡി.എഫ് അനുകൂല സംഘങ്ങളാണ്. ബാങ്ക് പിടിച്ചെടുക്കാനുള്ള ഒരു നീക്കവും വിജയിക്കാതെ വന്നതോടെയാണ് സഹകരണ നിയമത്തില്‍ 74 എച്ച് ഭേദഗതി കൊണ്ട് വന്ന് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ഭരണസമിതി ഇല്ലാതാക്കി ബാങ്കിനെ ലയിപ്പിച്ചിരിക്കുന്നത്. ലയന പ്രമേയം പാസ്സാക്കാത്ത ജില്ലാ സഹകരണ ബാങ്കുകളില്‍ എ ക്ലാസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍.ബി.ഐയുടെ അനുമതിതേടി ബാങ്കിനെ ലയിപ്പിക്കാനും ആസ്തി ബാധ്യതകള്‍ കൈമാറുന്നതിനും സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണ് സഹകരണ നിയമത്തിലെ 74 എച്ച് ഭേദഗതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

Published

on

പത്തനംതിട്ട: തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവസരം മുതലെടുത്ത പ്രതികൾ വീടിനുള്ളിലേക്ക് കയറി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. പ്രതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമനെയും പിന്നീട് പൊലീസ് പിടികൂടി.

പ്രതികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending