Connect with us

business

ആരുമറിയാതെ അദാനിക്ക് നല്‍കിയത് അഞ്ചുവര്‍ഷത്തെ ഖനനാനുമതി: നഷ്ടമാകുന്നത് മലനിരകള്‍

ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്‍കിയത്

Published

on

കോഴിക്കോട്: സര്‍ക്കാര്‍ അദാനിക്ക് തീറെഴുതി നല്‍കിയത് മാമല നിരയുടെ നീണ്ട പട്ടിക. പത്തനംതിട്ട കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കുടപ്പാറ, കോട്ടപ്പാറ, രാക്ഷസന്‍ പാറ, കള്ളിപ്പാറ തുടങ്ങിയ മലനിരകളാണ് അദാനിക്ക് എഴുതി കൊടുത്തത്. സര്‍ക്കാര്‍ പുറമ്പോക്കിലുള്ള മലകളാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് ഖനനാനുമതി. പഞ്ചായത്ത് അംഗങ്ങള്‍ പോലും അറിയാതെയാണ് ഒരു മാസത്തിനു മുമ്പ് പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്‍കിയത്. ലൈസന്‍സ് ഫീസായി 75,000 രൂപയും തൊഴില്‍ നികുതിയായ 12,500 രൂപയും അടച്ചാണ് 2023 മുതല്‍ 2027വരെ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയത്.

കോട്ടപ്പാറയിലെ 20 എക്കറില്‍ 250 അടി ആഴത്തില്‍ പാതാള ഖനനം നടത്തും .30 ലക്ഷം ടണ്‍ മല പൊട്ടിച്ച് 13 ലക്ഷം ടണ്‍ പാറ വിഴിഞ്ഞത്തെത്തിക്കാനാണ് അദാനിയുടെ പദ്ധതി. അപ്പോഴേക്കും കലഞ്ഞൂര്‍ നാട് ഓര്‍മ്മയാകും.

award

ഹാത്തി മേരെ സാത്തി :ആനക്കഥയുടെ ഓസ്‌കാർ ആഘോഷിച്ച് അമുലും

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

Published

on

95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ഓസ്‌കാർ നേടിയതിൽ രാജ്യം ഏറെ ആഹ്ളാദത്തിലാണ്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരിലേക്കും ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുമ്പോൾ, ജനപ്രിയ ഡയറി ബ്രാൻഡായ അമുലും ചരിത്രപരമായ ഓസ്കാർ വിജയത്തെ അതിന്റേതായ ശൈലിയിൽ ആഘോഷിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ വിജയം ആഘോഷിക്കുന്ന ഒരു ഡൂഡിൽ ആണ് അമുൽ പങ്കിട്ടിരിക്കുന്നത്.സംവിധായിക കാർത്തികി ഗോൺസാൽവസിന്റെയും നിർമ്മാതാവ് ഗുണീത് മോംഗയുടെയും കാർട്ടൂൺ പതിപ്പുകളാണ് ഡൂഡിൽ. ആനയും അമുൽ പെൺകുട്ടിയും ഡൂഡിലിൽ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌കാറിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം നേടി!” എന്നായിരുന്നു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ”ഹാത്തി മേരെ സാത്തി. അമുൽ ജംബോ ടേസ്റ്റ്.” എന്നീ വാക്കുകകളും ഡൂഡിലിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഗുനീത് മോംഗയും ആരാധ്യമായ പോസ്റ്റിനോട് പ്രതികരിച്ചു, ”ഐതിഹാസികം !!! നന്ദി.അവർ പറഞ്ഞു.

മുതുമല ദേശീയോദ്യാനത്തിൽ ചിത്രീകരിക്കേ എലിഫന്റ് വിസ്‌പറേഴ്‌സ്, തദ്ദേശീയ ഗോത്ര ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും അവരുടെ സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ഡോക്യുമെന്ററി അവർക്കിടയിൽ വികസിക്കുന്ന ബന്ധത്തെ മാത്രമല്ല അവരുടെ ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യത്തെയും ആഘോഷിക്കുന്നു. ദ എലിഫന്റ് വിസ്‌പറേഴ്‌സ് 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

 

Continue Reading

business

സിലിക്കൺ വാലി ബാങ്ക് തകർച്ച : മലയാളി സംരംഭങ്ങൾ അടക്കം ആശങ്കയിൽ

അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.

Published

on

സിലിക്കൺ വാലി ബാങ്കിന്റെ ഞെട്ടിപ്പിക്കുന്ന തകർച്ച സാങ്കേതിക മേഖലയുടെ തകർച്ചയെക്കുറിച്ചുള്ള ഭയം ഉയർത്തിയിരിക്കുകയാണ് .സ്റ്റാർട്ടപ്പുകൾക്കും അവരുടെ സ്വകാര്യ ഇക്വിറ്റി പങ്കാളികൾക്കും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഏതാണ്ട് പകുതിയോളം ടെക്നോളജി, ലൈഫ് സയൻസ് കമ്പനികൾക്ക് യുഎസ് ഫണ്ടിംഗ് ഉണ്ടെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. ഇത് തകർച്ചയുടെ അലയൊലികളെ കുറിച്ച് പലരെയും ആശങ്കപ്പെടുത്തുന്നു.ബാങ്കിലെ മൊത്തം 173 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ 96 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തതാണ്.എല്ലാ അക്കൗണ്ടുകൾക്കും അവരുടെ നിക്ഷേപങ്ങളുടെ ഇൻഷ്വർ ചെയ്ത തുകക്ക് സംരക്ഷണം ലഭിക്കും എന്നാൽ ബാക്കിയുള്ളവ ബാങ്കിന്റെ ആസ്തികളുടെ വിൽപ്പനയിൽ നിന്ന് എത്ര തുക വീണ്ടെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

സിലിക്കൺ വലി ബാങ്കിന്റെ വീഴ്ചയുടെ യഥാർത്ഥ ഇരകൾ നിക്ഷേപകരാണ്: 10 മുതൽ 100 വരെ ജീവനക്കാരുള്ള സ്റ്റാർട്ടപ്പുകൾക്ക് ശമ്പളം നൽകാൻ കഴിയില്ല, അവർക്ക് ഉടൻ തന്നെ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരും,” പ്രശസ്ത ഇൻകുബേറ്റർ വൈയുടെ മേധാവി ഗാരി ടാൻ ട്വീറ്റ് ചെയ്തു. .

ആക്ടിവിസ്റ്റ് നിക്ഷേപകനായ ബിൽ ആക്‌മാൻ ട്വിറ്ററിൽ സമാനമായ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എസ്‌.വി‌.ബിയുടെ തകർച്ച സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ദീർഘകാല മുന്നേറ്റത്തെ നശിപ്പിക്കും” എന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ പ്ലാറ്റ്‌ഫോം കാപ്‌സ്യൂളിന്റെ സഹസ്ഥാപകനായ ചാമ്പ് ബെന്നറ്റ്, കമ്പനിയുടെ ആദ്യ സീഡ് ഫണ്ടിംഗ് റൗണ്ടിൽ ഫെബ്രുവരി പകുതിയോടെ സമാഹരിച്ച 5 മില്യൺ ഡോളർ എസ്‌വിബിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇപ്പോൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും വെളിപ്പെടുത്തി.

സിലിക്കൺ വാലി ബാങ്ക് മറ്റു ബാങ്കുകളുമായി സാധ്യമായ ചർച്ച നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് നിരവധി യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. എസ്‌വിബി, സിൽവർഗേറ്റ് ബാങ്ക് എന്നീ രണ്ട് ബാങ്കുകളുടെ ബാക്ക്-ടു-ബാക്ക് പരാജയം സാമ്പത്തിക വ്യവസ്ഥയുടെ അനിശ്ചിതത്വത്തിന്റെ ഉദാഹരണമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

സിലിക്കൺ വലി ബാങ്കിന്റെ തകർച്ച ഇന്ത്യയിലെ സാങ്കേതിക വിപണിയെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.

Continue Reading

business

നിലംപൊത്തി അധാനി: ലോക ധനികരുടെ പട്ടികയിൽ 30 നും പുറത്ത്

നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.

Published

on

അദാനിയുടെ ഓഹരികൾ കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ 30 അംഗ പട്ടികയിൽ നിന്നും പുറത്തായി. ജനുവരി 24ന് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെ അടിക്കടി ഗൗതം അദാനി സമ്പന്നരുടെ പട്ടികയിൽ നിന്ന് താഴേക്ക് നീങ്ങുകയാണ്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നഷ്ടമായത് 2022ൽ സമ്പാദിച്ചതിന്റെ ഇരട്ടിയാണെന്നാണ് വിലയിരുത്തൽ.

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്ന് ആദ്യ മുപ്പത് പേരുടെ ലിസ്റ്റിൽ നിന്ന് പുറത്തായ അദാനി നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. ഗൗതം അദാനിക്ക് ഈ വർഷം ആദ്യം മുതൽ ഇതുവരെ 81 ബില്യൺ ഡോളറിന്റെ സ്വത്താണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Continue Reading

Trending