Connect with us

News

പെരുമാറ്റ ദൂഷ്യം; മകനെ ഉന്നത സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി

പെരുമാറ്റ ദൂഷ്യത്തെതുടര്‍ന്ന് മകനെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ.

Published

on

ടോക്കിയോ: പെരുമാറ്റ ദൂഷ്യത്തെതുടര്‍ന്ന് മകനെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. മകന്‍ ഷൊട്ടോരോയെ പദവിയില്‍നിന്ന് നീക്കിയതായും പകരം മറ്റൊരാളെ നിയമിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് വര്‍ഷാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സ്വകാര്യ പാര്‍ട്ടി സംഘടിപ്പിക്കുകയും അനുചിതമല്ലാത്ത ഫോട്ടോകള്‍ എടുക്കുകയും ചെയ്തതാണ് കിഷിദയുടെ മകന്‍ ചെയ്ത തെറ്റ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സഹായിയെന്ന നിലയില്‍ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാളില്‍നിന്ന് പൊതുസ്ഥലത്ത് വെച്ച് സംഭവിക്കാന്‍ പാടില്ലാത്ത പെരുമാറ്റമാണ് മകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പേരില്‍ കിഷിദ മകനെ ശാസിച്ചിരുന്നെങ്കിലും പ്രതിപക്ഷ വിമര്‍ശനവും ജനരോഷവും അടങ്ങിയിരുന്നില്ല. ഷൊട്ടോരോ പുറത്താക്കാന്‍ വൈകിയെന്നും നേരത്തെ പിരിച്ചുവിടേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് സെയ്ജി ഒസാക പറഞ്ഞു.

നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് വിവാദ പാര്‍ട്ടി നടന്നത്. 2005ല്‍ പുതിയ ഓഫീസ് നിര്‍മിക്കുന്നതു വരെ ജാപ്പനീസ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയിയാരുന്നു ഇത്. പ്രധാനമന്ത്രിയുടെ സെക്രട്ടറിമാരില്‍ ഒരാളായി കിഷിദ സ്വന്തം മകനെ നിയമിച്ചതിനെതിരെ രാജ്യത്ത് നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് കിഷിദയുടെ മകനെതിരെ മുമ്പും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനിലും പാരിസിലും സ്വകാര്യ സന്ദര്‍ശനത്തിന് എംബസി കാറുകള്‍ ഉപയോഗിച്ചതിനും പിതാവിനോടൊപ്പമുള്ള യാത്രക്കിടെ ലണ്ടനിലെ ആഡംബര ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍നിന്ന് മന്ത്രിസഭാംഗങ്ങള്‍ക്ക് സോവനീറുകള്‍ വാങ്ങിയതിനും ഷൊട്ടോരോയെ ശാസിച്ചിരുന്നു. മൂന്ന് മാസത്തിനിടെ സാമ്പത്തിക ക്രമക്കേടുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കുടുങ്ങി കിഷിദയുടെ മന്ത്രിസഭയില്‍നിന്ന് നാല് മന്ത്രിമാര്‍ക്കാണ് പുറത്തുപോകേണ്ടിവന്നത്.

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു മരണം. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. യുവതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രില്‍ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചത്.

Continue Reading

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍

Published

on

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Continue Reading

Trending