Connect with us

News

പെരുമാറ്റ ദൂഷ്യം; മകനെ ഉന്നത സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി

പെരുമാറ്റ ദൂഷ്യത്തെതുടര്‍ന്ന് മകനെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ.

Published

on

ടോക്കിയോ: പെരുമാറ്റ ദൂഷ്യത്തെതുടര്‍ന്ന് മകനെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. മകന്‍ ഷൊട്ടോരോയെ പദവിയില്‍നിന്ന് നീക്കിയതായും പകരം മറ്റൊരാളെ നിയമിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് വര്‍ഷാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സ്വകാര്യ പാര്‍ട്ടി സംഘടിപ്പിക്കുകയും അനുചിതമല്ലാത്ത ഫോട്ടോകള്‍ എടുക്കുകയും ചെയ്തതാണ് കിഷിദയുടെ മകന്‍ ചെയ്ത തെറ്റ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സഹായിയെന്ന നിലയില്‍ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാളില്‍നിന്ന് പൊതുസ്ഥലത്ത് വെച്ച് സംഭവിക്കാന്‍ പാടില്ലാത്ത പെരുമാറ്റമാണ് മകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പേരില്‍ കിഷിദ മകനെ ശാസിച്ചിരുന്നെങ്കിലും പ്രതിപക്ഷ വിമര്‍ശനവും ജനരോഷവും അടങ്ങിയിരുന്നില്ല. ഷൊട്ടോരോ പുറത്താക്കാന്‍ വൈകിയെന്നും നേരത്തെ പിരിച്ചുവിടേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് സെയ്ജി ഒസാക പറഞ്ഞു.

നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് വിവാദ പാര്‍ട്ടി നടന്നത്. 2005ല്‍ പുതിയ ഓഫീസ് നിര്‍മിക്കുന്നതു വരെ ജാപ്പനീസ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയിയാരുന്നു ഇത്. പ്രധാനമന്ത്രിയുടെ സെക്രട്ടറിമാരില്‍ ഒരാളായി കിഷിദ സ്വന്തം മകനെ നിയമിച്ചതിനെതിരെ രാജ്യത്ത് നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് കിഷിദയുടെ മകനെതിരെ മുമ്പും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനിലും പാരിസിലും സ്വകാര്യ സന്ദര്‍ശനത്തിന് എംബസി കാറുകള്‍ ഉപയോഗിച്ചതിനും പിതാവിനോടൊപ്പമുള്ള യാത്രക്കിടെ ലണ്ടനിലെ ആഡംബര ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍നിന്ന് മന്ത്രിസഭാംഗങ്ങള്‍ക്ക് സോവനീറുകള്‍ വാങ്ങിയതിനും ഷൊട്ടോരോയെ ശാസിച്ചിരുന്നു. മൂന്ന് മാസത്തിനിടെ സാമ്പത്തിക ക്രമക്കേടുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കുടുങ്ങി കിഷിദയുടെ മന്ത്രിസഭയില്‍നിന്ന് നാല് മന്ത്രിമാര്‍ക്കാണ് പുറത്തുപോകേണ്ടിവന്നത്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending