Connect with us

kerala

ജലീലിനെ സിപിഎം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു; എംകെ മുനീര്‍

‘മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു’

Published

on

കോഴിക്കോട്: കെടി ജലീലിന്റെ സത്യം പറയലിനെ പരിഹസിച്ച് എംകെ മുനീര്‍. മന്ത്രി കെടി ജലീല്‍ മാധ്യമങ്ങളോട് അടക്കം സത്യം പറയില്ലെന്ന് പറഞ്ഞാണ് മുനീറിന്റെ പരിഹാസം. സത്യം ജയിക്കും എന്ന് മന്ത്രി പറഞ്ഞ വാക്കിനെ അടിവരയിട്ടാണ് മുനീറിന്റെ പരിഹാസം. കേരളത്തെ ചോരക്കളമാക്കാതെ ജലീലിനെ സി.പി.എം മൊഴി ചൊല്ലണമെന്നും മുനീര്‍ പറഞ്ഞു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും മുനീര്‍ എഫ്ബിയില്‍ കുറിച്ചു. എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു എന്നും മുനീര്‍ പറയുന്നു.

മുനീറിന്റെ കുറിപ്പ്:

സത്യമേവ ജയതേ

സത്യമേ ജയിക്കൂ എന്ന് അടിവരയിട്ട് പറയട്ടെ.

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്.

അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിലെ തെരുവുകള്‍ ചോരക്കളം ആക്കരുത്.

https://www.facebook.com/mkmuneeronline/posts/3232141716900907

kerala

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയില്‍ അജില്‍ഷാന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ആക്രമം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കാക്കനാട് ജില്ലാ ജയിലില്‍ ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്; പിന്നാലെ റീല്‍സ് ചിത്രീകരണം; അന്വേഷണം ആരംഭിച്ചു

ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്

Published

on

കൊച്ചി കാക്കനാട് ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്. മൂന്ന് ഗുണ്ടാ നേതാക്കള്‍ക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവര്‍ ജയിലില്‍ വെച്ച് റീല്‍സും ചിത്രീകരിച്ചു. മെയ് മാസം 31നായിരുന്നു വിരുന്നും റീല്‍സ് ചിത്രീകരണവും. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

Continue Reading

kerala

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റു; ഷൊര്‍ണൂരില്‍ യുവാവ് പിടിയില്‍

ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ യുവാവ് പിടിയില്‍. ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ബിരിയാണി കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷെഹീര്‍ പിടിയിലായത്.

ഇയാള്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരികയാണെന്നാണ് വിവരം. ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങി കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കും. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നത്. ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending