Connect with us

Culture

കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കും എം.കെ മുനീര്‍

Published

on

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മുസ്്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കേരള മൈറോനിറ്റി ഡവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ഓഫീസ്് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. അനധികൃത ബന്ധുനിയമനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു.

മന്ത്രി സ്വജനപക്ഷപാതം നടത്തിയതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ഇതോടെയാണ് പ്രതിരോധ ശ്രമവുമായി അദ്ദേഹം രംഗത്തിറങ്ങിയത്. ഓരോ പ്രതിരോധ ന്യായീകരണവും ബൂമറാങായി അദ്ദേഹത്തിനു നേരെ തിരിച്ചടിക്കുന്നു. ഏറെക്കാലമായി കെ.ടി ജലീല്‍ നിയമസഭക്കകത്തും പുറത്തും അഹങ്കാരത്തോടെ മാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്‌നം വന്നോപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയാണ്.

മടിയില്‍ എന്തെങ്കിലും തടയാനുള്ളപ്പോഴാണ് ഇങ്ങനെ ഭയം കാണിക്കേണ്ടിവരിക. സ്വന്തം ജ്യേഷ്ട മകന്റെ മകനെ പിടിച്ചുകൊണ്ടു വന്നു എന്നു പറഞ്ഞിട്ട് നിയമനവുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. പരസ്യം കൊടുക്കാതെ പത്രക്കുറിപ്പില്‍ മാത്രം ഒതുക്കിയത് തന്നെ ദുരുദ്ദേശ്യത്തിന്റെ സൂചനയാണ്. യോഗ്യതയില്ലാത്തവരെ മന്ത്രി എന്തിനു ഇന്റര്‍വ്യൂവിന് വിളിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു മന്ത്രി തന്നെ തയ്യാറായില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റിയാറ്റിയൂട്ടറി പദവിയില്‍ നിന്നോ ആയിരിക്കണം ഡെപ്യൂട്ടേഷന്‍.
ജി.എം പോസ്റ്റില്‍ നിയമനം നടത്തണമെങ്കില്‍ കേന്ദ്ര അംഗങ്ങളടക്കമുളള ഉന്നതതല സമിതി പരിഗണിക്കണം. മാനദണ്ഡങ്ങള്‍ തെറ്റിച്ച് പൊതുമേഖലയില്‍ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനില്‍ ഇത്തരം വലിയ പദവികളില്‍ സ്ഥാപിക്കുന്നത് കേരളത്തില്‍ ആദ്യമായിരിക്കും. യോഗ്യതയുളള ആയിരക്കണക്കിന് പേരെ അപഹസിച്ചുകൊണ്ടാണ് മന്ത്രി ഇപ്പോള്‍ പ്രതിരോധിക്കുന്നത്.

ബന്ധുവിനെയും രഘുറാം രാജിനെയും ഒരു പോലെ കാണുന്ന മന്ത്രിയുടെ ബുദ്ധി അപാരം തന്നെ.
ജി.എം പദവിക്ക് ബിടെക് ഡിഗ്രി മതിയെങ്കില്‍ എന്തുകൊണ്ട് തന്നെപ്പോലെയുള്ള എം.ബി.ബി.എസുകാരെ പരിഗണിച്ചില്ല. രണ്ടു സത്യപ്രതിജ്ഞാലംഘനങ്ങളാണ് മന്ത്രി നടത്തിയത്. ഒന്ന്, ബന്ധു നിയമനം നടത്തി. രണ്ട്, വായ്പ തിരിച്ചടക്കാത്ത മുസ്്‌ലിംലീഗുകാരെ പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമെന്നാണ് വാദം. തിരിച്ചടക്കാത്തവരെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ എന്ന നിലക്ക് ശത്രുക്കളായി കാണുന്നത് സത്യപ്രതിജ്ഞ ലംഘനമാണ്.

വായ്പ തിരിച്ചടക്കേണ്ടെന്ന് യു.ഡി.എഫ് ലഡ്ജറില്‍ എഴുതിവെച്ചു എന്നു മന്ത്രി വാദിക്കുമ്പോള്‍ ഇനി മറ്റൊരു ഭരണം വരില്ലെന്ന് മാത്രം ധരിക്കാന്‍ ജലീലിനെ പോലെ വിഡ്ഡികളല്ല ലീഗുകാര്‍. നടപടിയെടുക്കുമെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവരെ പേടിപ്പിക്കാന്‍ മാത്രം ഭീരുവായിരിക്കുന്നു ജലീല്‍. മന്ത്രി ജലീലിനെ പിന്തുണക്കാന്‍ സിപിഎമ്മുകാര്‍ മുന്നോട്ടുവരുന്നില്ലെന്നും ആകെക്കൂടി രംഗത്തെത്തിയത് സ്വജനപക്ഷപാതത്തില്‍ അദ്ദേഹത്തിന്റെ മൂത്താപ്പ ഇപി ജയരാജന്‍ മാത്രമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending