Connect with us

Article

ഇസ്‌ലാം വിമര്‍ശകന്റെ പതനംകണ്ട സംവാദം

ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

Published

on

ഡോ. അബ്ദുല്ല ബാസില്‍ സി.പി

കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാം വിമര്‍ശകനാണ് ഇ.എ ജബ്ബാര്‍. മൂന്ന് പതിറ്റാണ്ടിലേറേയായി ഇസ്‌ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത് ഇസ്‌ലാം വിമര്‍ശനരംഗത്ത് സജീവമാണ് അദ്ദേഹം. ‘ഖുര്‍ആനിലെ അബദ്ധങ്ങള്‍, അശാസ്ത്രീയതകള്‍, അധാര്‍മികതകള്‍, പ്രവാചകന്റെ വിവാഹം, യുദ്ധം…’ എന്നിങ്ങനെ അദ്ദേഹം ഇസ്‌ലാമിനെ വിമര്‍ശിക്കാത്ത മേഖലകളില്ല എന്ന്തന്നെ വേണമെങ്കില്‍ പറയാം. മതപണ്ഡിതര്‍ക്കും ഇസ്‌ലാമിക പ്രബോധകര്‍ക്കുമൊന്നും ഖുര്‍ആനും ഇസ്‌ലാമും മനസ്സിലായിട്ടില്ല, മറിച്ച് ഇദ്ദേഹമാണ് അവയെല്ലാം ഗവേഷണംചെയ്ത് മുങ്ങിത്തപ്പി കാര്യങ്ങള്‍ മനസ്സിലാക്കിയ ഏക വ്യക്തി എന്നതാണ് അനുയായികളുടെ ധാരണ.
ഇദ്ദേഹവുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ എം. എം അക്ബര്‍ നേരിട്ടൊരു സംവാദത്തിന് തയാറാകുന്നതും അതിന് മലപ്പുറത്തെ റോസ് ലോഞ്ച് ഹാള്‍ വേദിയാകുന്നതും. ഇരു ഭാഗത്തും ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എന്നത് കൊണ്ടുതന്നെ കേരളം മുഴുക്കെ ശ്രദ്ധിക്കുന്ന സംവാദമായി അത് മാറുകയും ചെയ്തു. പതിനായിരങ്ങളാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സംവാദം തത്സമയം വീക്ഷിച്ചത്.
ഖുര്‍ആനില്‍ അവതരണ കാലഘട്ടമായ ആറാം നൂറ്റാണ്ടിലുള്ള ആളുകള്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് കാണിച്ചുതന്നാല്‍ താന്‍ ഇസ്‌ലാം വിമര്‍ശനം അവസാനിപ്പിച്ച് മുസ്‌ലിമാകാന്‍ തയാറാണ് എന്ന ഇ.എ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് നയിച്ചത്. അങ്ങനെ തെളിയിക്കാന്‍ താന്‍ ഒരുക്കമാണെന്നും താന്‍ പറയുന്ന ശാസ്ത്രീയ അറിവ് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞന്മാരുടെ പാനലിനെ അടക്കം നിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് എം.എം അക്ബര്‍ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ അത്തരം ഒരു പാനല്‍ ആവശ്യമില്ലെന്ന് പറഞ്ഞ് യുക്തിവാദിപക്ഷം അതിനെ എതിര്‍ക്കുകയായിരുന്നു. സംവാദ സംഘാടകര്‍ കേരള യുക്തിവാദി സംഘം ആയതുകൊണ്ട്തന്നെ തികച്ചും ഏകപക്ഷീയമായ രീതിയിലായിരുന്നു സംവാദഘടന നിശ്ചയിക്കപ്പെട്ടത്. മുസ്‌ലിം പക്ഷത്ത് നിന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംവാദഘടനയില്‍ യാതൊരു മാറ്റവും വരുത്താന്‍ യുക്തിവാദി സംഘം തയാറായില്ല. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടെങ്കിലും സംവാദത്തിന് പങ്കെടുക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു മുസ്‌ലിം പക്ഷം.
സംവാദവേദിയില്‍ ആദ്യം വിഷയം അവതരിപ്പിച്ചത് വെല്ലുവിളി ഉയര്‍ത്തിയ ഇ.എ ജബ്ബാറായിരുന്നു. ഒരു മണിക്കൂര്‍ അവതരണത്തില്‍ പകുതിയിലേറെ സമയം അദ്ദേഹം ചെലവഴിച്ചത് തന്റെ വെല്ലുവിളി ഒരു സംവാദ വെല്ലുവിളി ആയിരുന്നില്ല എന്നും തന്റെ യുക്തിവാദി സുഹൃത്തുക്കള്‍ പോലും ഈ വെല്ലുവിളി യുക്തിരഹിതമാണെന്ന് തന്നോട് ബോധ്യപ്പെടുത്തി എന്നുമെല്ലാം വിശദീകരിക്കാനായിരുന്നു. ബാക്കി സമയം താന്‍ ഇത്രയുംകാലം ഉന്നയിച്ചുകൊണ്ടിരുന്ന ഖുര്‍ആന്‍ ശാസ്ത്ര വിഷയത്തിലെ വിമര്‍ശനങ്ങളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്രദര്‍ശിപ്പിക്കാനും അദ്ദേഹം വിനിയോഗിച്ചു. ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നാണ് മുസ്‌ലിംകളുടെ വാദമെന്നും അത് അബദ്ധമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കാന്‍ ശ്രമിച്ചത്.
എം.എം അക്ബറിന്റെ വിഷയാവതരണത്തില്‍ ആദ്യം തന്നെ അദ്ദേഹം ചെയ്തത് ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നോ ഖുര്‍ആന്‍ ശാസ്ത്രം പഠിപ്പിക്കാനിറങ്ങിയ ഗ്രന്ഥമാണെന്നോ മുസ്‌ലിംകള്‍ക്ക് വാദമില്ലെന്നും, മറിച്ച് ശാസ്ത്രം ഏറെ മുന്നോട്ടു കുതിച്ച ഈ കാലഘട്ടത്തിലും ഒരു അബദ്ധം പോലും ഖുര്‍ആനിലില്ല എന്നതാണ് അതിന്റെ അമാനുഷികത എന്നും പറഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇ.എ ജബ്ബാര്‍ നടത്തിയ പ്രസന്റേഷന്‍ മുസ്‌ലിംകള്‍ക്ക് ഇല്ലാത്ത വാദം അവരുടെമേല്‍ വെച്ചുകെട്ടി മറുപടി പറയല്‍ മാത്രമാണെന്നും അക്ബര്‍ വാദിച്ചു.
അതിന് ശേഷം തന്നെ ഏല്‍പ്പിക്കപ്പെട്ട ദൗത്യം ഖുര്‍ആനില്‍ നിന്ന് ആറാം നൂറ്റാണ്ടിലുള്ള മനുഷ്യര്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരറിവ് സമര്‍ത്ഥിക്കലാണെന്നും അതിലേക്ക് കടക്കുകയാണെന്നും പറഞ്ഞുഖുര്‍ആനിലെ സൂറത്തുന്നൂറിലെ 40 ാം ആയത്ത് സദസ്സിനെ കേള്‍പ്പിച്ചു. ആഴക്കടലിലെ അന്ധകാരങ്ങളെപറ്റിയും ആന്തരിക തിരമാലകളെ പറ്റിയുമെല്ലാം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം അര്‍ത്ഥസഹിതം വിശദീകരിച്ചു. ഈ ആയത്തിന് താന്‍ സ്വന്തം വകയില്‍ അര്‍ത്ഥം പറയുന്നതല്ലെന്നും അതിനായി ഇംഗ്ലീഷ് അറബിക് ലെക്‌സിക്കോണുകള്‍ എതിര്‍ സംവാദകനോ മറ്റുള്ളവര്‍ക്കോ പരിശോധിക്കാം എന്നുപറഞ്ഞു എട്ടു വാല്യങ്ങള്‍ അടങ്ങിയ ലക്‌സിക്കോണുകള്‍ മേശപ്പുറത്ത് സമര്‍പ്പിക്കുകയും ശേഷം ഖുര്‍ആന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും കൃത്യമാണ് എന്നതിന് ഓഷ്യനോളജിയിലെ ഏറ്റവും പുതിയ പഠനങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു എം. എം അക്ബര്‍ വിഷയം അവതരിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ആറാം നൂറ്റാണ്ടിലേതെന്നല്ല ഒരു നൂറ്റാണ്ടിലെയും നാടോടികള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടില്‍ മാത്രം നാം മനസ്സിലാക്കിയ വസ്തുതകളാണെന്നും മറിച്ച് തെളിയിക്കാന്‍ എതിര്‍ സംവാദകന് ബാധ്യതയുണ്ടെന്നും പറഞ്ഞു എം.എം അക്ബര്‍ നാല്പത് മിനുട്ടില്‍ വിഷയാവതരണം അവസാനിപ്പിച്ചപ്പോള്‍ എല്ലാ ശ്രദ്ധയും ഇ.എ ജബ്ബാറിലേക്ക് തിരിയുകയായിരുന്നു.
അക്ബര്‍ ഉദ്ധരിച്ച കാര്യം അബദ്ധമാണെന്നോ, അതല്ലെങ്കില്‍ ആറാം നൂറ്റാണ്ടിലുള്ളവര്‍ക്ക് അറിവുണ്ടെന്നോ സമര്‍ത്ഥിക്കാന്‍ ഇ.എ ജബ്ബാറിന് കഴിയുമോ എന്ന ആകാംക്ഷയില്‍ കാത്തിരുന്ന സദസ്സിനെ പൂര്‍ണ നിരാശയിലേക്ക് തള്ളിവിട്ടു ‘അക്ബര്‍ ഉദ്ധരിച്ചതിന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല, അടുത്ത അവസരത്തില്‍ ചെയ്യാം’ എന്നു പറഞ്ഞ് താന്‍ നേരത്തെ പ്രദര്‍ശിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടരുകയായിരുന്നു അദ്ദേഹം! നേര്‍ക്കുനേര്‍ സംവാദവേദിയില്‍ എതിരാളിയെ ലഭിച്ചിട്ടും ഖണ്ഡിക്കാനുള്ള അവസരമായിരുന്നിട്ടും അതിന് ശ്രമിക്കുകപോലും ചെയ്യാതെ മുന്‍പേ തയാറാക്കി കൊണ്ടുവന്ന കാര്യം അവതരിപ്പിക്കുന്ന സംവാദകനെ സംവാദചരിത്രത്തില്‍തന്നെ കാണാന്‍ സാധിക്കുമോ എന്നത് സംശയമാണ്. ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നില്‍ ഇസ്‌ലാം മതപണ്ഡിതരെ നേരിട്ട് സംവാദത്തിന് കിട്ടിയാല്‍ പലതും സംഭവിക്കും എന്ന് കരുതിയ അനുയായികള്‍പോലും ഒരുവേള മൂക്കത്ത് കൈവെച്ച് ഇരുന്നിട്ടുണ്ടാകാം!
തന്റെ ഒന്നാം ഖണ്ഡന വേളയില്‍ എം.എം അക്ബര്‍ വസ്തുനിഷ്ഠമായി ജബ്ബാറിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍തന്നെ തയാറായപ്പോള്‍ തെളിവുകളും രേഖകളും ഉന്നയിക്കാന്‍ കഴിയുന്നവരും കേവലം ഇസ്‌ലാം വിമര്‍ശന സൈറ്റുകളില്‍ ഉള്ളത് അപ്പടി വിഴുങ്ങാന്‍ മാത്രമറിയാവുന്ന എതിര്‍ സംവാദകന്‍ ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കാന്‍ പോലുമാകാത്തവരും തമ്മിലുള്ള അന്തരം പ്രേക്ഷകര്‍ തിരിച്ചറിയുകയായിരുന്നു.
തന്റെ രണ്ടാം ഖണ്ഡന അവസരമായപ്പോഴേക്ക് എം.എം അക്ബര്‍ ഉദ്ധരിച്ച വിഷയത്തിന് ഒരു പ്രമുഖ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റില്‍ കൊടുത്ത മറുപടി അപ്പടി ഉദ്ധരിക്കാന്‍ ശ്രമിച്ചു ഇ.എ ജബ്ബാര്‍. ബൈബിളില്‍ തിരമാല, അഴക്കടല്‍ എന്നീ പദങ്ങള്‍ ഒരുമിച്ച് ഒരു വാചകത്തില്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ഇത് ഖുര്‍ആനില്‍ മാത്രമുള്ള അത്ഭുതമല്ലെന്നും പറയാന്‍ ശ്രമിച്ചു അദ്ദേഹം. എന്നാല്‍ ആ വെബ്‌സൈറ്റ് അടക്കം പരിശോധിച്ചിട്ടാണ് താന്‍ വരുന്നതെന്നും ബൈബിളിലെ യോനായിലെ പ്രസ്തുത വാചകത്തില്‍ ഖുര്‍ആനിലേത് പോലെ ആഴക്കടലിലെ അടുക്കുകളുള്ള ഇരുട്ടിനെ പറ്റിയോ, അവിടേക്ക് പ്രകാശം എത്താത്തതിനെ പറ്റിയോ ആന്തരിക തിരമാലകളെ പറ്റിയോ ഒന്നും സൂചന പോലുമില്ലെന്നും കേവലം തിരമാല എന്നും ആഴക്കടല്‍ എന്നുമുള്ള പദങ്ങള്‍ ഉണ്ട് എന്നത്‌കൊണ്ട് മാത്രം വെബ്‌സൈറ്റ് നോക്കി അത് പൊക്കിപ്പിടിച്ചുവരുന്നത് നാണക്കേടാണെന്നും എം.എം അക്ബര്‍ പറഞ്ഞതോടെ ഖണ്ഡിക്കാനുള്ള ചെറുശ്രമവും ജബ്ബാറിന് ഉപേക്ഷിക്കേണ്ടിവന്നു.
ഇത്രയും കാലം കേരളത്തില്‍ ഖുര്‍ആനിനെ പറ്റി ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള വ്യക്തിയെന്ന് വാദിച്ചു നടന്ന ഇസ്‌ലാം വിമര്‍ശകന്റെ അനിവാര്യമായ പതനത്തിനായിരുന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയവും ഓണ്‍ലൈനിലൂടെ പതിനായിരങ്ങളും സാക്ഷിയായത്. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ജീവിതം ഒഴിഞ്ഞുവെച്ചവര്‍ക്ക് ഖുര്‍ആനിനെ പറ്റിയോ ആധുനിക ശാസ്ത്രത്തെ പറ്റിയോ ഒരുവേള താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെപറ്റി പോലുമോ ഉള്ള പ്രാഥമിക വിവരം പോലുമില്ലെന്ന് നിഷ്പക്ഷര്‍ക്ക്‌പോലും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു സംവാദം അവസാനിച്ചത്. ഇസ്‌ലാം വിരോധം തലയില്‍ കയറി വിഭ്രാന്തി പിടിച്ചവരെപോലെ പെരുമാറുന്ന ഇസ്‌ലാം വിരുദ്ധ പക്ഷത്തെ സദസ്യരുടെ വികാരപ്രകടനങ്ങളും ഒച്ചവെക്കലുകളും അക്ബറിന്റെ സംസാരത്തിനിടയില്‍ പോലുമുള്ള ഉച്ചത്തിലുള്ള കമന്റടികളും രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസംകൂടി വിളിച്ചുപറയുന്നതായിരുന്നു. ‘ഞങ്ങളുടെ കയ്യിലുള്ളത് തെളിവുകളാണ്, നിങ്ങളുടെ കൈമുതല്‍ വികാരം മാത്രമാണ്’ എന്നായിരുന്നു അക്ബര്‍ അതിനോട് പ്രതികരിച്ചത്.
ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

 

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending