Connect with us

Culture

എം.എം മണിയുടെ ഇന്നോവക്ക് മാത്രം ഒരു ടയര്‍ കട തുടങ്ങാം; രണ്ടു വര്‍ഷത്തിനിടെ മാത്രം മാറ്റിയ ടയറുകളുടെ എണ്ണം 34

Published

on

രണ്ടുവര്‍ഷത്തിനിടെ എം.എം.മണി ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ്. പിന്നാലെ വീണ്ടും ഇന്നോവയും അതിനൊപ്പം ടയറുകളും സിപിഎം എതിര്‍പക്ഷത്തുള്ള ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലും കറങ്ങുകയാണ്. ട്രോള്‍ ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയത്. ആവശ്യപ്രകാരം ലഭിച്ച വിവരാവകാശ രേഖയുടെ പകര്‍പ്പ് സഹിതം ഒട്ടേറെ പേരാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മന്ത്രി എം.എം മണി തന്റെ ഔദ്യോഗിക കാറായ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമാണ്. പത്തു തവണയായിട്ടാണ് അദ്ദേഹം 34 ടയറുകള്‍ മാറ്റിയതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാണ്.

ഇതേ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

കുറിപ്പ് ഇങ്ങനെ: പല തുള്ളി പെരു വെള്ളം മെത്തഡോളജിയില്‍ എങ്ങനെ ശതകോടികളുടെ അഴിമതി നടത്താം എന്നതില്‍ മറ്റ് സര്‍ക്കാറുകള്‍ക്ക് മാത്രകയാണ് വിജയന്‍ സര്‍ക്കാര്‍. ഒരു ഉദാഹരണം പറയാം. മന്ത്രി മണിയുടെ ഇന്നോവ കാറിന്റെ ടയറ് വെച്ച് എങ്ങനെയാണ് മൂന്ന് നാല് ലക്ഷം ഖജനാവിനെ ‘വഹിച്ചത്’ എന്നറിഞ്ഞാല്‍ സോണിയ ഗാന്ധി ഒക്കെ ചമ്മി പോകും. മന്ത്രി എം.എം മണിയുടെ 2017 മോഡല്‍ ഇന്നോവക്ക് കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ ടയര്‍ മാറ്റിയത് 34 എണ്ണമാണ്. പതിനായിരം മുതല്‍ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. ഒരു തവണ നാല് ടയര്‍ എന്ന കണക്കില്‍ 8 തവണ മന്ത്രിയുടെ കാര്‍ ടയര്‍ മാറിയിട്ടുണ്ടാവും. (വിവരാവകാശ രേഖ പ്രകാരം 10 തവണ)

ഉദ്ദേശം അമ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്റര്‍ വരെ ഒരു ടയറിന് കേരളത്തിലെ റോഡില്‍ ഓടാം. അങ്ങനെ നോക്കിയാല്‍ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകള്‍ വെച്ച്. കേരളത്തില്‍ 100 കിലോമീറ്റര്‍ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂര്‍ സമയം വേണം. അതായത് ഒരു മണിക്കൂറില്‍ 40 കിലോമീറ്റര്‍. അപ്പൊ നാല് ലക്ഷം കിലോമീറ്റര്‍ സ്‌റ്റേറ്റ് കാറില്‍ ചീറിപായാന്‍ മന്ത്രി എടുത്തത് 10000 മണിക്കൂര്‍ ആവും. മൂന്നാര്‍ പോലെയുള്ള ഹൈറേഞ്ച് കയറാന്‍ കൂടുതല്‍ സമയം എടുത്തെങ്കിലെ ഉള്ളൂ. പക്ഷെ ദുഖകരമായ വാര്‍ത്ത എന്താന്ന് വെച്ചാല്‍ ഒരു വര്‍ഷം ആകെ 8760 മണിക്കൂര്‍ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ 416 ദിവസവും കാറില്‍ തന്നെയാവും താമസിച്ചത്.

മറ്റ് മന്ത്രിമാര്‍ക്ക് മൂന്നാം ക്ലാസിനേക്കാള്‍ എഡ്യൂക്കേഷന്‍ ഉള്ളത് കൊണ്ടും കണക്ക് അറിയാവുന്നത് കൊണ്ടും കുറച്ച് ഭേദം ഉണ്ട് ടയറുകളുടെ എണ്ണത്തില്‍. എന്നാലും കേവലം ഒരു തവണ മാത്രം ടയര്‍ മാറ്റിയ മന്ത്രി സുനില്‍ കുമാറും, മന്ത്രി ചന്ദ്രശേഖരനും, മുഖ്യന്റെ സ്‌പെയര്‍ കാറും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

Film

ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി

തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

Published

on

ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

Continue Reading

Culture

അരിക്കൊമ്പനെ വീഴ്ത്താന്‍ രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു

Published

on

ഇടുക്കിയില്‍ ജനവാസമേഖലയില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ രണ്ടാമത്തെ കുങ്കിയാനയെയും എത്തിച്ചു. സൂര്യനെന്നു പേരുള്ള ആനയെ വയനാട്ടില്‍ നിന്നാണ് എത്തിച്ചത്. ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഈ ആന മാത്രം മതിയാവില്ലെന്നതിനാലാണ് വനം വകുപ്പിന്റെ ലോറി ആംബുലന്‍സില്‍ സൂര്യയുമായി സംഘം സുരേന്ദ്രന്‍ എന്നിവയെയും ചിന്നക്കനാലിലേക്ക് കൊണ്ടുപോകും. 301 കോളനിയില്‍ വച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. ആനയെ പിടികൂടിയാല്‍ കോടനാട്ടുള്ള ആനസംരക്ഷണ കോന്ദ്രത്തിലേക്ക് മാറ്റും.

Continue Reading

Culture

300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് എം.എ ബേബി .

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.

Published

on

കിലോക്ക് 300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് സി.പി.എം നേതാവ് എം.എ ബേബി .ഫെയ്‌സ് ബുക്ക് കുറിപ്പ് :

“റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,” എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.
“നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.
ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.-
എം.എ ബേബി പറഞ്ഞു.

Continue Reading

Trending