Video Stories
യുപിയില്‍ മോദി-അഖിലേഷ് വാക് പോര്

മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ രാജാണെന്നും യു.പിയിലുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പോരാട്ടം കോണ്‍ഗ്രസിനും എസ്.പിക്കും മായാവതിക്കും എതിരാണെന്നും മോദി പറഞ്ഞു. മീററ്റില്‍ ബി.ജെ.പി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കേന്ദ്രം വിഭാവനം ചെയ്ത പദ്ധതികള്‍ക്കെല്ലാം തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. യു.പിയെ സഹായിക്കാന്‍ താന്‍ ഡല്‍ഹിയില്‍ നിന്ന് ശ്രമിക്കുമ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല. പണം വേറെ എവിടെയെങ്കിലും പോകും. യു.പിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം തയാറാണ്. കാരണം യു.പിയാണ് തന്നെ പ്രധാനമന്ത്രിയാക്കിയത്- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രചരണം മീററ്റില്‍ നിന്നും ആരംഭിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. അന്ന് ബ്രിട്ടീഷുകാര്ക്കെതിര ആയിരുന്നു പോരാട്ടം. ഇന്നത്തെ പോരാട്ടം ദാരിദ്ര്യത്തിനെതിരെയും. മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും നമ്മുടെ സഹോദരിമാരെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുമെതിരെയാണ് ഈ പോരാട്ടം. വര്‍ഷങ്ങളായി എന്താണ് യുപിയുടെ അവസ്ഥ. യുവാക്കള്‍ക്ക് സ്വന്തം നാടും വീടും വിട്ട് നഗരങ്ങളിലെ ചേരികളില്‍ തൊഴിലെടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?- അദ്ദേഹം ചോദിച്ചു.
എസ്പി സര്‍ക്കാര്‍ യു.പിയെ നശിപ്പിച്ചുവെന്ന് പറഞ്ഞിരുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് അവര്‍ കൈകോര്‍ത്തു. നിരവധി രാഷ്ട്രീയ സഖ്യങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. ഞങ്ങളെ രക്ഷിക്കൂ രക്ഷിക്കൂ എന്നാണ് കോണ്‍ഗ്രസും എസ്പിയും ജനങ്ങളോട് കേഴുന്നത്. ജനങ്ങള്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിയില്ല. അവര്‍ക്കെങ്ങനെ യുപിയെ സംരക്ഷിക്കാന്‍ കഴിയും? അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടമാണ് യുപി തെരഞ്ഞെടുപ്പ്.
സ്കാം എന്നതിന് അര്‍ത്ഥം, എസ് സമാജ്വാദി പാര്‍ട്ടി, സികോണ്‍ഗ്രസ്, എ അഖിലേഷ്, എം മായാവതി എന്നാണ്.
സ്കാം വേണോ ബിജെപി വേണോ? സ്കാം വേണോ യുപിയുടെ വികസനം വേണോ? സ്കാമിനെ പുറത്താക്കാതെ യുപിയില്‍ നല്ല ദിനങ്ങള്‍ വരില്ല.- മോദി പറഞ്ഞു. മിന്നലാക്രമണത്തിലൂടെ പാകിസ്താന് കനത്ത മറുപടി നല്‍കിയെന്നും മോദി ആവര്‍ത്തിച്ചു. ഇത്ര രഹസ്യമായി എങ്ങനെ ഇങ്ങനെയൊരു സൈനിക നടപടി നടന്നുവെന്നാണ് ലോകം ചോദിക്കുന്നത്. പാകിസ്താന് അതിര്‍ത്തിയില്‍ തന്നെ നിയമിക്കണമെന്നാണ് അടുത്തിടെ ഒരു മുതിര്‍ന്ന സൈനികന് തന്നോട് ആവശ്യപ്പെട്ടത്. ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് കൂടി വേണം.
മരിക്കുന്നതിന് മുമ്പ് എന്റെ മാതൃരാജ്യത്തിനായി കടം വീട്ടണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ സൈന്യത്തെ ചോദ്യം ചെയ്യുകയാണ്. നിങ്ങള്‍ തിരിച്ചടിച്ചോ? പാകിസ്താനില്‍ പ്രവേശിച്ചോ?- എന്നൊക്കെയാണ് അവരുടെ ചോദ്യം. ഫെബ്രുവരി 11നാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടെടുപ്പ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി