Connect with us

Video Stories

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കാം; പുതിയ ആശയവുമായി ബി.എം.ഡബ്യൂ

Published

on

സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്‍ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ് പിടിക്കില്ലേ? എന്നു ചോദിക്കാന്‍ വരട്ടെ, സംഭവം ആയിട്ടില്ല. എന്നാല്‍ അത്തരം ഒരു ബൈക്ക് സിസ്റ്റം നിരത്തില്‍ ഇറക്കാനുള്ള പരിപാടിയിലാണ് മോട്ടോര്‍ലോകം.

p90238694_highres

12_p90238700_bmw-motorrad-vision-next-100
മോട്ടോര്‍ വാഹന രാജാവായ ബി.എം.ഡബ്ല്യൂവാണ് പുതിയ കണ്ടുപിടുത്തുവമായി രംഗത്ത് എത്തിയിരിക്കുന്നത്. ബൈക്ക് തന്നെ അതിനെ സ്വയം ബാലന്‍സ് ചെയ്യുന്ന രീതിയാണ് ആശയം. സാധാരണ ഇരുചക്ര വാഹനം നേരിടുന്ന ബാലന്‍സിങ് കുറവ് ഇതിലെ കൃത്രിമ ബാലന്‍സ് സിസ്റ്റം ഇല്ലാതാക്കും. പരിസരവുമായി ഘടിപ്പിച്ച വിവിധ ക്രമീകരണങ്ങളാല്‍ ബൈക്കിനെ സ്വയം ബാലന്‍സ് ചെയ്യുന്നതാണ് രീതി. ഈ ക്രമീകരണം ബൈക്കിന് സ്വമേധയാ ഒരു ബാലന്‍സ് നല്‍കി വീഴ്ചയില്‍ നിന്നും രക്ഷിക്കുന്നതാണ് സംവിധാനം.

ഇത്തരം ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെതന്നെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗതാഗതത്തിന്റെ വരും കാലത്ത് വിപ്ലകരമായ മാറ്റം കൊണ്ടുവരുന്ന കണ്ടുപിടുത്തമായി ഈ ആശയം മാറുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

08_p90238696_bmw-motorrad-vision-next-100

ബൈക്ക് ബാലന്‍സിങ്ങിനായി ഓടിക്കുന്ന ആള്‍ക്ക് പ്രത്യേക കണ്ണടയും കമ്പനി ഒരുക്കുന്നുണ്ട്. ഈ നൂതന കണ്ണട സണ്‍ഗ്ലാസിലുപരി ഡ്രൈവര്‍ക്ക് പല ഉപകാരവും തരുന്നതാണ്. ഗ്ലാസിന്റെ ഒരു ഭാഗത്ത് തെളിയുന്ന മാപിങിലൂടെ പോകേണ്ട വഴിയുടെകള്‍ കൃത്യമായി കാണിച്ചു തരുന്നു. കൂടാതെ കാലാവസ്താ വ്യതിയാനവും ഒരു ബാക്ക് മിററില്‍ ഉപരിയായിി പിറകു വശത്തെ കാഴ്ചകള്‍ ശേഖരിച്ചു വെക്കുകകൂടി കണ്ണട നടത്തും. ഒരുപക്ഷേ ബാന്റ്മാന്റെ അത്യാധുനിക ബൈക്കിനെ പോലെയാവും ഈ ബി.എം.ഡബ്ല്യൂവിന്റെ പ്രകടനം.

3957392400000578-3833592-image-a-10_1476314651642

വര്‍ഷങ്ങള്‍ക്ക് ശേഷം വരാന്‍ സാധ്യതയുള്ള ഒരു ആശയം എന്നാവും എല്ലാവരും കരുതിയിരിക്കുക. എന്നാല്‍ ഇത്തരമൊരു സാഹചര്യമൊരുക്കാന്‍ മറ്റു വാഹന നിര്‍മാതാക്കള്‍ കൂടി തയ്യാറായാല്‍ ഹെല്‍മറ്റില്ലാതെ തന്നെ സുരക്ഷിതമായ ബൈക്ക് യാത്രകളാവും.

എന്നാല്‍ എത്ര സൂക്ഷിച്ചാലും മറ്റു വാഹനങ്ങള്‍ വന്നിടിക്കുന്ന നമ്മുടെ ഗതാഗത ലോകത്ത് ഈ കണ്ടുപിടുത്തം എത്രത്തോണം വിജയകരമാവുമെന്ന കണ്ടറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending