Connect with us

Video Stories

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കാം; പുതിയ ആശയവുമായി ബി.എം.ഡബ്യൂ

Published

on

സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്‍ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ് പിടിക്കില്ലേ? എന്നു ചോദിക്കാന്‍ വരട്ടെ, സംഭവം ആയിട്ടില്ല. എന്നാല്‍ അത്തരം ഒരു ബൈക്ക് സിസ്റ്റം നിരത്തില്‍ ഇറക്കാനുള്ള പരിപാടിയിലാണ് മോട്ടോര്‍ലോകം.

p90238694_highres

12_p90238700_bmw-motorrad-vision-next-100
മോട്ടോര്‍ വാഹന രാജാവായ ബി.എം.ഡബ്ല്യൂവാണ് പുതിയ കണ്ടുപിടുത്തുവമായി രംഗത്ത് എത്തിയിരിക്കുന്നത്. ബൈക്ക് തന്നെ അതിനെ സ്വയം ബാലന്‍സ് ചെയ്യുന്ന രീതിയാണ് ആശയം. സാധാരണ ഇരുചക്ര വാഹനം നേരിടുന്ന ബാലന്‍സിങ് കുറവ് ഇതിലെ കൃത്രിമ ബാലന്‍സ് സിസ്റ്റം ഇല്ലാതാക്കും. പരിസരവുമായി ഘടിപ്പിച്ച വിവിധ ക്രമീകരണങ്ങളാല്‍ ബൈക്കിനെ സ്വയം ബാലന്‍സ് ചെയ്യുന്നതാണ് രീതി. ഈ ക്രമീകരണം ബൈക്കിന് സ്വമേധയാ ഒരു ബാലന്‍സ് നല്‍കി വീഴ്ചയില്‍ നിന്നും രക്ഷിക്കുന്നതാണ് സംവിധാനം.

ഇത്തരം ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെതന്നെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗതാഗതത്തിന്റെ വരും കാലത്ത് വിപ്ലകരമായ മാറ്റം കൊണ്ടുവരുന്ന കണ്ടുപിടുത്തമായി ഈ ആശയം മാറുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

08_p90238696_bmw-motorrad-vision-next-100

ബൈക്ക് ബാലന്‍സിങ്ങിനായി ഓടിക്കുന്ന ആള്‍ക്ക് പ്രത്യേക കണ്ണടയും കമ്പനി ഒരുക്കുന്നുണ്ട്. ഈ നൂതന കണ്ണട സണ്‍ഗ്ലാസിലുപരി ഡ്രൈവര്‍ക്ക് പല ഉപകാരവും തരുന്നതാണ്. ഗ്ലാസിന്റെ ഒരു ഭാഗത്ത് തെളിയുന്ന മാപിങിലൂടെ പോകേണ്ട വഴിയുടെകള്‍ കൃത്യമായി കാണിച്ചു തരുന്നു. കൂടാതെ കാലാവസ്താ വ്യതിയാനവും ഒരു ബാക്ക് മിററില്‍ ഉപരിയായിി പിറകു വശത്തെ കാഴ്ചകള്‍ ശേഖരിച്ചു വെക്കുകകൂടി കണ്ണട നടത്തും. ഒരുപക്ഷേ ബാന്റ്മാന്റെ അത്യാധുനിക ബൈക്കിനെ പോലെയാവും ഈ ബി.എം.ഡബ്ല്യൂവിന്റെ പ്രകടനം.

3957392400000578-3833592-image-a-10_1476314651642

വര്‍ഷങ്ങള്‍ക്ക് ശേഷം വരാന്‍ സാധ്യതയുള്ള ഒരു ആശയം എന്നാവും എല്ലാവരും കരുതിയിരിക്കുക. എന്നാല്‍ ഇത്തരമൊരു സാഹചര്യമൊരുക്കാന്‍ മറ്റു വാഹന നിര്‍മാതാക്കള്‍ കൂടി തയ്യാറായാല്‍ ഹെല്‍മറ്റില്ലാതെ തന്നെ സുരക്ഷിതമായ ബൈക്ക് യാത്രകളാവും.

എന്നാല്‍ എത്ര സൂക്ഷിച്ചാലും മറ്റു വാഹനങ്ങള്‍ വന്നിടിക്കുന്ന നമ്മുടെ ഗതാഗത ലോകത്ത് ഈ കണ്ടുപിടുത്തം എത്രത്തോണം വിജയകരമാവുമെന്ന കണ്ടറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending