Connect with us

kerala

റേഷന്‍ കടകള്‍ സ്വന്തക്കാര്‍ക്ക് നല്‍കാന്‍ നീക്കം

Published

on

കോഴിക്കോട്: സംസ്ഥാനത്ത് പൊതു വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റീട്ടയില്‍ റേഷന്‍ കടകള്‍ സ്വന്തക്കാര്‍ക്ക് നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഗൂഡ നീക്കം നടത്തുന്നതായി വ്യാപകമായ ആക്ഷേപം. റേഷന്‍ ലൈസന്‍സികള്‍ മരണപെട്ടു പോയതും, രാജിവെച്ചതും, രാജി സമര്‍പ്പിക്കാതെ ഉപേക്ഷിക്കപെട്ട് 25 വര്‍ഷത്തിലധികമായി കടകളിലെ സെയില്‍സുന്മാന്‍മാരും, അടുത്ത അവകാശികളും നടത്തിവരുന്നതുമായ പല റേഷന്‍ കടകളും പുതുതായി അനുവദിക്കുന്ന കടകള്‍ എന്ന പരിവേഷം നല്‍കിയാണ് ഭക്ഷ്യവകുപ്പ് സ്ഥിരം ലൈസന്‍സികളേ നിയമിക്കാന്‍ ഒരുങ്ങുന്നത്.

ഈ നീക്കത്തിന്റെ പരിണതഫലമായി ഈ കടകളില്‍ 25 വര്‍ഷത്തിലധികകാലം സ്വന്തം സ്ഥാപനങ്ങളെന്ന മികവോടെ പ്രവര്‍ത്തിച്ചുവന്നവര്‍ പോലും വഴിയാധാരമായി മാറുമെന്ന് അഭിപ്രായമുയരുന്നു. ഇത്തരത്തില്‍ കടകള്‍ നടത്തി പോരുന്നതിന് ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണുകള്‍ എടുത്തു സാംമ്പത്തിക അടിത്തറകള്‍ കണ്ടെത്തിയാണ് പലരും കടകള്‍ നടത്തിവരുന്നത്. ഇത്തരത്തില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ മറ്റൊരു തൊഴില്‍ തേടി പോകുവാന്‍ പോലും കഴിയാത്തവരുമാണ്. ഇത് മൂലം ഒരു റേഷന്‍കടയെ ആശ്രയിച്ചുകൊണ്ട് മിനിമം രണ്ട് ജീവനക്കാര്‍ക്ക് വീതം ജോലി നഷ്ടപെടുന്നതാണ്. സംസ്ഥാനത്ത് 2000 കടകളില്‍ നിന്ന് 4000 കുടുംബങ്ങളുടെ ജീവിത മാര്‍ക്ഷങ്ങളാണ് ഇത് മൂലം ഇരുളടയുന്നത്.സെയില്‍സുന്മാന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷണത്തിനു വേണ്ടി മാത്രം റേഷന്‍ വ്യാപാര മേഖലകളില്‍ പുതിയ ട്രേഡ് യൂണിയനുകള്‍ രൂപം കൊണ്ടിട്ടുണ്ടെങ്കിലും ഇവരെയൊക്കെ അവഗണിച്ചു കൊണ്ടാണ് ഭക്ഷ്യവകുപ്പ് പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്.

താല്‍ക്കാലികമായി നടത്തി വരുന്ന റേഷന്‍ കടകളിലെ നിലവിലെ ജീവനക്കാര്‍ക്ക് പ്രസ്തുത കടകള്‍ നല്‍കുന്നതിന്നു് മുന്‍ഗണന നല്‍കുകയും പുതിയ റേഷന്‍ കടകള്‍ അനുവധിക്കുമ്പോള്‍ കോടതി നിര്‍ദ്ദേശിക്കുന്ന സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിയമനങ്ങള്‍ നടത്തണമെന്നും ഓള്‍ കേരള റേഷന്‍ വ്യാപാരി സംഘടനാ ഭാരവാഹികള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending