Connect with us

Video Stories

എം ഫോണ്‍ കേരളത്തില്‍ മൂവായിരം ജീവനക്കാരെ നിയമിക്കുന്നു

Published

on

കൊച്ചി: മലയാളികളുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ സംരംഭമായ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കേരളത്തില്‍ വന്‍തോതില്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സ്മാര്‍ട്‌ഫോണ്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, പ്രൊഡക്ഷന്‍, സര്‍വീസ്, ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലയിലാണ് നിയമനങ്ങള്‍.
നിലവില്‍ കേരളമാകെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന റീടൈല്‍ ശൃംഖലയിലേക്കാണ് 2500ല്‍ അധികം നിയമനങ്ങള്‍ നടത്തുന്നത്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുണ്ട്.
കൊറിയന്‍ സാങ്കേതിക വിദ്യയില്‍ ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്ന എംഫോണ്‍ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞമാസമാണ് വിപണിയില്‍ എത്തിയത്. ആദ്യം കേരളത്തിലും പിന്നെ ഇന്ത്യന്‍ വിപണിയൊട്ടാകെയും എന്ന രീതിയിലാണ് എംഫോണ്‍ വിപണന നയം. കേരളത്തിലെ നഗരങ്ങളിലെല്ലാം തന്നെ റീടൈല്‍ ഷോപ്പുകളില്‍ ഇപ്പോള്‍ എംഫോണ്‍ ലഭ്യമാണ്.
മലയാളികള്‍ ആയതിനാല്‍ കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കുക എന്നതാണ് കമ്പനി നയമെങ്കിലും, വിദേശികളും ഇതര സംസ്ഥാനക്കാരുമടങ്ങിയ സാങ്കേതിക വിദഗ്ധര്‍ നിലവില്‍തന്നെ എംഫോണ്‍ ജീവനക്കാരാണ്.
ചൈനയിലെ നിര്‍മാണ പ്ലാന്റിലും ജിസിസി രാജ്യങ്ങളിലും കേരളത്തിലുമുള്ള ഓഫീസുക ളിലുമാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള അഞ്ചോളം സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ എംഫോണ്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു.
സാങ്കേതിക മികവും വിദ്യാഭ്യാസ യോഗ്യതയും അര്‍പ്പണബോധവുമുള്ള യുവതീയുവാക്കള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും കരിയര്‍ വളര്‍ച്ചാ സാധ്യതകളും നല്‍കുന്നതാണ് എംഫോണിന്റെ ഹ്യുമന്‍ റിസോഴ്‌സ് പോളിസി എന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍ ( ഇന്‍ഫോ@എംഫോണ്‍.ഓര്‍ഗ് ), ടോള്‍ഫ്രീ നമ്പര്‍ (180042560425) എന്നിവ വഴി കമ്പനിയെ ബന്ധപ്പെടാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Trending