Connect with us

Culture

വിദ്യാര്‍ത്ഥി ദ്രോഹം തുറന്നു കാട്ടി എം.എസ്.എഫ് സെനറ്റ് മാര്‍ച്ച്

Published

on

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ അധികാരികളുടെ നടപടിക്കെതിരെ എം. എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ സെനറ്റിലേക്ക് മാര്‍ച്ച് നടത്തി.

ബിരുദ ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത ഉറപ്പ് വരുത്തുക, അവതാളത്തിലാവുന്ന പരീക്ഷാ നടപടിക്രമങ്ങളും ഫലപ്രസിദ്ധീകരണവും കുറ്റമറ്റതാക്കുക, ബിഎഡ്, ബിപിഎഡ്, എം പി എഡ് സെന്ററുകളുടെ അംഗീകാരം ഉറപ്പാക്കുക, നാല് വര്‍ഷമായി കായിക വിദ്യാര്‍ഥികളെ പീഢിപ്പിക്കുന്ന എസ് എഫ് ഐക്കെതിരെ നടപടിയെടുക്കുക, സര്‍വകലാശാലാ അധികാരികള്‍ വിദ്യാര്‍ഥി പക്ഷത്ത് നിലകൊള്ളുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സെനറ്റ് യോഗം നടക്കുന്ന 100 മീറ്റര്‍ മാര്‍ച്ച് അകലെ പോലീസ് തടഞ്ഞു.

തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. എംഎസ്എഫ് ഉന്നയിച്ച ആവശ്യം അംഗീക്കാത്ത പക്ഷം വിസിയടക്കമുള്ളവരെ തടയുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ പോലീസ് വലയം ബേധിച്ച് സെനറ്റ് ഹാളിന് മുന്നിലെത്തി. എം എസ് എഫ് ഉന്നയിച്ച ആവശ്യത്തിന്‍മേല്‍ സെനറ്റില്‍ അനുകൂല തീരുമാനമുണ്ടായതിന് ശേഷമാണ് വിസി യെ തടയുന്നതില്‍ നിന്ന് പിന്‍മാറിയത്.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാലയെ കാലിത്തൊഴുത്ത് സര്‍വകലാശാലയാക്കാനാണ് അധികാരക്കസേരയിലിരിക്കുന്ന ചിലര്‍ ശ്രമിക്കുന്നതെന്ന് മിസ്ഹബ് പറഞ്ഞു. അധികാരികള്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. സി.പിഎം കണ്ണുരുട്ടുമ്പോള്‍ പേടിക്കുന്ന ഒരു വൈസ് ചാന്‍സിലറും നിലവാരമില്ലാത്ത റജിസ്ട്രാറും സ്വന്തം വീട് പോലും ഭരിക്കാന്‍ കഴിയാത്ത പരീക്ഷാ കണ്‍ട്രോളറും സര്‍വകലാശാലക്ക് അപമാനമാണ്.കായിക വിദ്യാര്‍ഥികള്‍ റജിസ്റ്ററില്‍ സര്‍വകലാശാലാ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്നവരാണെങ്കില്‍ അവര്‍ക്ക് മറ്റ് കുട്ടികളെപ്പോലെ തന്നെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും മിസ്ഹബ് പറഞ്ഞു.

യൂസുഫ് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഷരീഫ് വടക്കയില്‍,കെ.കെ.എ അസീസ്,വി.കെ.എം ഷാഫി,കെ.എം ഫവാസ് ,കെ.ടി.റഊഫ്,കെ.സി മുഹമ്മദ് കുട്ടി,സി.ടി മുഹമ്മദ് ഷരീഫ്,പി.കെ നവാസ്, ടി.പി ഹാരിസ്,വി.പി അഹമ്മദ് സഹീര്‍,ലത്തീഫ് തുറയൂര്‍,വി.പി.സി ലുഖ്മാനുല്‍ഹഖീം,അഫ്‌സല്‍ യൂസുഫ് പ്രസംഗിച്ചു.

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending