Connect with us

Culture

എം.എസ്.എഫ് മാര്‍ച്ചിനു നേരെ പൊലീസിന്റെ ഗ്രനേഡ് ആക്രമണം ബീമാപള്ളി റഷീദ് ഉള്‍പെടെ നിരവധി നേതാക്കള്‍ക്ക് പരിക്ക്

Published

on


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ പ്രതിഷേധിച്ച് ഭരണസിരാകേന്ദ്രത്തെ വിറപ്പിച്ച എം.എസ്.എഫ് മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ഉള്‍പെടെ ആറ് നേതാക്കള്‍ക്ക് പരിക്കേറ്റു. എം.എസ്.അഎഫ് പാലക്കാട് ജില്ലാ സെക്രട്ടറി ബിലാല്‍ മുഹമ്മദ്, യൂത്ത് ലീഗ് മുന്‍ തിരഅുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷഹീര്‍ജി അഹമ്മദ്, എം.എസ്.എഫ് നേതാക്കളായ ഷഫീഖ് വഴിമുക്ക്, അംജദ് കുരീപ്പള്ളി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.
യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന വിവരം അറിഞ്ഞാണ് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് എത്തിയത്. ബീമാപള്ളി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് ഗ്രഡേഡ് പ്രയോഗിക്കുകയായിരുന്നു. ആംബുലന്‍സിലും പൊലീസ് വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഗ്രനേഡ് ആക്രമണത്തില്‍ ബോധംകെട്ടുവീണ ബീമാപള്ളി റഷീദിനെ മാധ്യമപ്രവര്‍ത്തകരാണ് താങ്ങിയെടുത്ത് ആംബുലന്‍സില്‍ കയറ്റിയത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡോ.എം.കെ മുനീറും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും പരിക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് എം.എസ്.എഫ് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമരം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രകടനം നടത്തി. ഈ സമയം സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ പിന്തുടരുകയും യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ വലയം തീര്‍ക്കുകയുമായിരുന്നു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ മുദ്രാവാക്യം വിളി മാത്രമാണുണ്ടായത്. സെക്രട്ടറിയേറ്റിലെ ബാരിക്കേഡുകള്‍ക്ക് മുന്നില്‍ സംയമനം പാലിച്ച പൊലീസ് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ തുടക്കത്തില്‍ തന്നെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു മൂന്നു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിന്നാലെ ഗ്രനേഡ് പൊട്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തി. ചിതറിയോടിയ പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ടുതല്ലി. കുറച്ചു പ്രവര്‍ത്തകര്‍ സ്‌പെന്‍സര്‍ ജംഗ്ഷനില്‍ നിന്ന് ബേക്കറിയിലേക്കുള്ള റോഡില്‍ നിലയുറപ്പിച്ചെങ്കിലും യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരു വിഭാഗം ഇവിടേക്ക് വന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. വി.ജെ.ടി ഹാളിനുമുന്നിലും പാളയം സാഫല്യം കോംപ്ലക്‌സിനു സമീപത്തുമായി നിന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് ആക്രമണമുണ്ടായി. ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. മുന്‍കൂട്ടി പദ്ധതിയിട്ടതുപോലെ പൊലീസുകാര്‍ ഗ്രനേഡ് നിറച്ച ബാഗുകളുമായാണ് യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലേക്ക് വന്നത്. എം.എസ്.എഫ് പ്രകടനം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ ശക്തമായ മഴയായിരുന്നു. എന്നാല്‍ മഴ വകവെക്കാതെ എം.എസ്.എഫ് ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുക, വിദ്യാര്‍ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, കേരള വി.സിയെയും പി.എസ്.സി ചെയര്‍മാനെയും പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ് ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending