Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ അവകാശ സമരം നടത്തി എം.എസ്.എഫ്

മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഡി.വൈ.എസ്.പി ഫോണിലൂടെ വി.സി യുമായി സംസാരിക്കുകയും അവസാനം രണ്ടാഴ്ചക്കകം റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന വി.സി യുടെ ഉറപ്പിന്റെ മുകളിലാണ് സമരം അവസാനിപ്പിച്ചത്.

Published

on

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവകാശ സമരം നടത്തി. സമരം വിവിധ വിഷയങ്ങളിലായി വിദ്യാര്‍ത്ഥികളുടെ ഭാവിപോലും പരിഗണിക്കാതെ നിരുത്തരവാദിത്തോടെ പെരുമാറുന്ന യൂണിവേഴ്‌സിറ്റിയുടെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി. 2020 െ്രെപവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം കഴിയാറായിട്ടും ഒരു പരീക്ഷ പോലും നടത്താത്തതും എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഇന്ന് ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ആവശ്യമായ പാഠപുസ്തകം കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ സമരത്തില്‍ ഉയര്‍ത്തി.

2019 ഡിഗ്രി ബാച്ചിന്റെ രണ്ട് വര്‍ഷത്തോളമായി വാല്യൂഷനടക്കം കഴിഞ്ഞിട്ടും പുറത്തുവിടാതിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലം ഉടന്‍ പുറത്തുവിടണം എന്നതായിരുന്നു പ്രധാന ആവശ്യം. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ പരീക്ഷാ ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ചര്‍ച്ചക്ക് വിളിക്കുകയും ചര്‍ച്ച നടത്തിയ ശേഷവും എന്നാണ് എക്‌സാമിനേഷന്‍ റിസള്‍ട്ട് പുറത്തുവിടുകയെന്നത് ഉറപ്പു നല്‍കാത്തതിന്റെ അടിസ്ഥാനത്തില്‍ സിഇ യെ യും അദ്ദേഹത്തിന്റെ ഓഫീസും നേതാക്കന്മാരും പ്രവര്‍ത്തകരുംചേര്‍ന്ന് ഉപരോധിച്ചു.

മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഡി.വൈ.എസ്.പി ഫോണിലൂടെ വി.സി യുമായി സംസാരിക്കുകയും അവസാനം രണ്ടാഴ്ചക്കകം റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന വി.സി യുടെ ഉറപ്പിന്റെ മുകളിലാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നേതൃത്വം വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ഭാരവാഹികളായ പി.എ ജവാദ്, കെ.എം ഇസ്മായില്‍, നസീഫ് ഷെര്‍ഷ്, ഷമീര്‍ എടയൂര്‍, റഹീസ് ആലുങ്ങല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്റര്‍സ്റ്റേറ്റ് ബസില്‍ ഒളിപ്പിച്ച് 72 ലക്ഷം കള്ളപ്പണം; ആന്ധ്ര സ്വദേശികള്‍ കോട്ടയത്ത് പിടിയില്‍

അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.

Published

on

കോട്ടയം: അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജന്‍ പേട്ട ഷഹര്‍ഷാവാലി (25), ഷേക്ക് ജാഫര്‍വാലി (59) എന്നിവരെയാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലാണ് രണ്ടുപേരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിന്റെ ഉള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെയും പണത്തെയും ഇന്‍കം ടാക്സ് വകുപ്പിന് കൈമാറിയതായും, പണത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

Continue Reading

kerala

ശംഖുമുഖത്ത് നാളെ നാവികാഭ്യാസ പ്രകടനങ്ങള്‍; രാഷ്ട്രപതി എത്തുന്നു

അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു.

Published

on

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്ത് ബുധനാഴ്ച നടക്കുന്ന നാവികാഭ്യാസ പ്രകടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു. ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ തന്നെ തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലും നഗരത്തിലും വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചെണ്ടമേളം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഭൂതത്തിറ, പടയണി, മയൂരനൃത്തം, കഥകളി, തെയ്യം എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറും. വൈകിട്ട് 4.30 ഓടെ ആരംഭിക്കുന്ന നാവികാഭ്യാസത്തില്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഇന്‍ഫാല്‍, തൃശൂര്‍, മാല്‍, വിദ്യുത്, വിപുല എന്നിവയുള്‍പ്പെടെയുള്ള പടക്കപ്പലുകളും ഹെലികോപ്റ്ററുകളും കടല്‍ കമാന്‍ഡോകളുടെ പ്രകടനങ്ങളും ഉള്‍പ്പെടും. 6.30 ഓടെ പരിപാടി സമാപിക്കും. പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനായി ഉച്ചക്ക് ഒരു മണിമുതല്‍ നഗരത്തിലെ നിര്‍ദ്ദിഷ്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇവര്‍ വീണ്ടും ബസുകളില്‍ കയറി പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരികെ പോകാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാസില്ലാത്തവര്‍ക്ക് ശംഖുമുഖത്തിലേക്ക് നേരിട്ട് വാഹനമെത്തിക്കാനാവില്ല; അവര്‍ നഗരത്തിലെ വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകളിലാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത്. പാസുള്ളവര്‍ക്ക് മാത്രം നേവി നിര്‍ദേശിച്ച മാര്‍ഗങ്ങളിലൂടെ പ്രത്യേക പാര്‍ക്കിങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അനുമതിയുണ്ടാകും. ജനങ്ങള്‍ കുടയും സ്റ്റീല്‍ വെള്ളക്കുപ്പിയും കരുതണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശംഖുമുഖം പ്രദേശത്ത് കുടിവെള്ളത്തിനായി ഫില്ലിംഗ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായാണ് സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

നെയ്യാറ്റിന്‍കര കുടുംബക്ഷേത്രത്തില്‍ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യവുമായി വിരമിച്ച പോറ്റി അറസ്റ്റ്

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി.

Published

on

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയില്‍ പുന്നക്കാട് സ്വദേശിയും പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍ (65)നെ അറസ്റ്റ് ചെയ്തു. കുടുംബക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്നുവെന്നതിനാല്‍ സംഭവം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കുകയാണ് എക്‌സൈസ്. പിടികൂടിയ മദ്യവും പ്രതിയും കൂടുതല്‍ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

Trending