Connect with us

Culture

മോദിക്കെതിരെ കടുപ്പിച്ച് ശിവസേന; കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ രാജ്യം ഭരിക്കാന്‍ ഉപദേശം

Published

on

മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ രൂക്ഷ വിമര്‍ശവുമായി ശിവസേന. മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ലെന്നും വിമര്‍ശിച്ച ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ ഭരണ നിര്‍വഹണത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മോദിയെ പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ശിവസേന മുഖപപത്രത്തിലൂടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്.

അതേസമയം, ഗോധ്ര കലാപത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം നടത്താനും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തയ്യാറായി. രാജ്യത്തെ ഞെട്ടിച്ച ഗോധ്ര കലാപത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടുത്തിയത് ബാല്‍ താക്കറെയാണെന്ന് മകന്‍ കൂടിയായ ഉദ്ധവ് താക്കറെ പറഞ്ഞു. തന്റെ പിതാവിന്റെ അസാധാരണ പിന്തുണ മൂലമാണ് കലാപത്തിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും മോദി രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കവെയാണ് താക്കറെ മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്‍ മേനിനടിക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും കേന്ദ്രം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശത്രുക്കളുമായി അവര്‍ക്ക് യുദ്ധം ചെയ്യേണ്ടിവരുന്നത് ഒഴിഞ്ഞവയറുമായിട്ടാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

ഈ രാജ്യം നിലവില്‍ വന്നത് 2014 ലാണെന്നാണ് ചില ആളുകളുടെ വിചാരം. നോട്ട് നിരോധനം മൂലം 200 ലധികം പേര്‍ മരിച്ചു. ഒരു സൈനികന് പോലും നോട്ട് ക്ഷാമം കാരണം ആത്മഹത്യചെയ്യേണ്ടി വന്നുവെന്നും ഉദ്ധവ് പറഞ്ഞു

മോദിയുടെ ജാതകം ശിവസേനയുടെ കൈയിലുണ്ടെന്നും ഉദ്ധവ് പറഞ്ഞു. ഗോധ്ര കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് മോദിക്ക് നല്ലതു പോലെ അറിയാം. ഒന്നും മറക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. ജനിച്ച എല്ലാവര്‍ക്കും ഒരു ജാതകം ഉള്ളതു പോലെ അദ്ദേഹത്തിന്റെ ജാതകം തങ്ങളുടെ കൈയിലാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെ വാനോളം പുകഴ്ത്തിയും ശിവസേന രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്നായിരുന്നു ശിവസേന വ്യക്തമാക്കിയത്.

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ റെയ്ന്‍കോട്ട് പരാമര്‍ശത്തിന് നേരത്തെ കോണ്‍ഗ്രസ് ഉപാധ്യാക്ഷനും സമാനമായ മറുപടി നല്‍കിയിരുന്നു. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിനോദമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Culture

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്

Published

on

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്.

അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിന്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ ഹോട്ടലില്‍ 18ന് രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്.

സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Trending