Connect with us

Culture

മുനവ്വറലി തങ്ങള്‍ ഇടപെട്ടു; ഈശ്വോയുടെ മൃതദേഹം നാട്ടിലെത്തി

Published

on

മലപ്പുറം: ഈശ്വരാനുഗ്രഹം പെയ്തിറങ്ങിയ ദിനമായിരുന്നു ഇന്നലെ ഈശ്വോയുടെ കുടുംബത്തിന്. പതിനെട്ട് ദിവസം മുമ്പ് റിയാദില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍സണ്‍ വെള്ളിമറ്റത്തില്‍ ഈശ്വോ എന്നയാളുടെ മൃതശരീരം സാങ്കേതികതയുടെ കുരുക്കില്‍ പെട്ട് റിയാദിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലായിരുന്നു.

അരിസ്‌കോ കമ്പനിയില്‍ കാറ്ററിംഗ് ജീവനക്കാരനായ ജോണ്‍സണ്‍ കഴിഞ്ഞ ഡിസംബര്‍ 16-നാണ് ജോലിക്കിടയില്‍ തിളച്ച എണ്ണയില്‍ വീണ് വന്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കമ്പനി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായ പൊള്ളലേറ്റതിനാല്‍ ഒന്നര മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ വഴങ്ങാത്തതിനാല്‍ കാര്യങ്ങള്‍ വഷളായി. അതിനിടയിലാണ് ജോണ്‍സന്റെ കുടുംബത്തില്‍ പെട്ട തൊടുപുഴക്കാരനായ രാജേഷ്, മരിച്ച ജോണ്‍സന്റെ മകന്‍ വില്‍സന്‍ ജൈന്റ്, ഭാര്യ മേരി എന്നിവരേയും കൂട്ടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ നിന്നുള്ള കേട്ടറിവിനെ തുടര്‍ന്ന് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ ഇവര്‍ തങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ തങ്ങള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

റിയാദ് കെ.എം.സി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി.പി. മുസ്ഥഫയുമായി ബന്ധപ്പെട്ട് തങ്ങള്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. മലപ്പുറം ജില്ലാ കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ സിദ്ദീഖ് തുവ്വൂര്‍ , റഫീഖ് മഞ്ചേരി, ഇസ്മാഈല്‍ പടിക്കല്‍,ഫാറൂഖ് മുന്നിയൂര്‍ എന്നിവര്‍ മൃതദേഹം നാട്ടിലയക്കാനുള്ള ചെലവുകള്‍ വഹിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇടപെട്ടു.

ബോഡി എംബാം ചെയ്യാന്‍ 6000 റിയാലും കയറ്റി അയക്കാന്‍ 4000 റിയാലും കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ ചികിത്സാ ചെലവുകള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. ജോലിക്കിടെ അപകടം സംഭവിച്ച് മരണപ്പെട്ടതിനാല്‍ ഗോസിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനും കമ്പനി അധികൃതര്‍ക്ക് വേണ്ട നിയമ സഹായം കെഎംസിസി നല്‍കുന്നുണ്ട്.
നേരത്തെ മസ്‌ക്കറ്റില്‍ ജോലി ചെയതിരുന്ന ജോണ്‍സണ്‍ റിയാദിലെത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ.

രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കണ്ണീരും കുടിച്ച് മൂന്നാഴ്ച നീണ്ട കാത്തിരിപ്പിന് വിരാമമായി, വ്യാഴാച പുലര്‍ച്ചെ 3.30 നാണ് മൃതശരീരം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കുടുംബങ്ങളും സുഹൃത്തുക്കളുമായി നിരവധി പേരാണ് മൃതശരീരം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടില്‍ എത്തിയത്. മൃതദേഹം ശനിയാഴ്ച കോട്ടയത്തും തിരുവല്ലയിലും പൊതു ദര്‍ശനത്തിന് വെക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സി.എസ്.ഐ ചര്‍ച്ചില്‍ അടക്കം ചെയ്യും.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending