Connect with us

kerala

എംസി കമറുദ്ദീനെതിരായ ആക്ഷേപം ചര്‍ച്ച ചെയ്ത് മുസ്‌ലിം ലീഗ്; യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

Published

on

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് എംസി കമറുദ്ദീനെതിരായ ആക്ഷേപം മുസ്‌ലിം ലീഗ് ചര്‍ച്ച ചെയ്തുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നിക്ഷേപകര്‍ക്ക് ആറുമാസത്തിനുള്ളില്‍ പണം തിരിച്ചുനല്‍കാന്‍ കമറുദ്ദീനോട് ആവശ്യപ്പെട്ടുവെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. കമറുദ്ദീന്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.

കമറുദ്ദീന്റെ ആസ്തിവിവരങ്ങളും ബാധ്യതയളും അറിയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തിനകം ബാധ്യതകള്‍ കൊടുത്തു തീര്‍ക്കാനും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kerala

പാലക്കാട് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

Published

on

പാലക്കാട് ഉപ്പുംപാടത്ത് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

തര്‍ക്കത്തില്‍ ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ ഉപ്പുംപാടത്തേക്ക് വാടകക്ക് താമസമാക്കിയിട്ട് രണ്ടാഴ്ചയായിട്ടുള്ളൂ. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാജന്‍ ചന്ദ്രികയെ കത്തികൊണ്ട് കുത്തിയതിനു ശേഷം സ്വയം കുത്തി പരിക്കേല്‍പിക്കുകയായിരുന്നു.

ഇവര്‍ തമ്മല്‍ വഴക്ക് പതിവായിരുന്നെന്നും രാജന് മാനസിക പ്രശ്‌നമുള്ളതായും പൊലീസ് പറയുന്നു. നേരത്തെയും ചന്ദ്രികയെ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പ് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

താഴത്തെ നിലയിലായിരുന്നു ദമ്പതികള്‍ കിടന്നിരുന്നത്. നിലവിളി കേട്ടെത്തിയ മകളാണ് അമ്മയെയും അച്ഛനെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചന്ദ്രികയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യം

തലപ്പുഴയില്‍ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തിയതായാണ് വിവരം.

Published

on

വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. തലപ്പുഴയില്‍ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തിയതായാണ് വിവരം. സംഭവം അധികൃതരെ അറിയിച്ചിട്ടും വനപാലകര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ജില്ലയില്‍ തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളില്‍ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസംനരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടക്കിടെ ജനവാസ മേഖലയില്‍ കടുവയെ കണ്ടുവരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

Continue Reading

kerala

സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം എംഎല്‍എ

ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്.

Published

on

പാതി വില തട്ടിപ്പ് കേരളത്തിലുടനീളം, ഒരു ഗ്രാമം പോലും ഒഴിയാതെ നടത്തിയ ആസൂത്രിതമായ കൊള്ളയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎല്‍എ. കോടികളുടെ അഴിമതിയാണിത്. സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും വലിയ തോതില്‍ പണം തട്ടിയെടുത്ത കുറ്റകൃത്യമാണിത്. ഇതില്‍ പങ്കാളികളായ കുറ്റക്കാരെ കണ്ടുപിടിക്കാതെ, ഇരകളായ എന്‍ജിഒകളെ തേടിയാണ് സര്‍ക്കാര്‍ പോകുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നാട്ടില്‍ ഒരുപാട് എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധസംഘടനകളാണ് മിക്കതും. ലോകമാകെ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഏജന്‍സികളെ കേരളത്തിലുടനീളം കബളിപ്പിക്കാന്‍ വലിയ തട്ടിപ്പു സംഘത്തിന് സാധിച്ചു എന്നത് ഇന്റലിജന്‍സിന്റെ പരാജയമാണ്. ഭരണസംവിധാനത്തിന്റെ തോല്‍വിയാണ് എന്ന് നജീബ് കാന്തപുരം ആരോപിച്ചു.

സര്‍ക്കാര്‍ അതല്ലെങ്കില്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചതാണ്. ആര്‍ക്കോ വേണ്ടി സര്‍ക്കാര്‍ ഇതില്‍ പണിയെടുത്തിട്ടുണ്ട്. ലാപ്‌ടോപോ, സ്‌കൂട്ടറോ മറ്റെന്തു സഹായമോ ലഭിക്കാനായി, ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇത്തരം എന്‍ജിഒകള്‍ വഴി മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂ. പണം കൊടുത്ത് വഞ്ചിതരായ ആളുകളെപ്പോലെ തന്നെ, വഞ്ചിതരായവരാണ് നാട്ടിലെ സന്നദ്ധസംഘടനകളും. സര്‍ക്കാര്‍ പണം അടിച്ചുകൊണ്ടുപോയവര്‍ക്ക് പിന്നാലെയല്ല ഇപ്പോള്‍ പോകുന്നത്. ഒരു അനന്തു മാത്രമാണ് ജയിലിലുള്ളത്. കേസെടുത്തുകൊണ്ടിരിക്കുന്നത് വഞ്ചിക്കപ്പെട്ട എന്‍ജിഒകള്‍ക്കെതിരെയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.

തനിക്കെതിരെ എടുത്ത കേസ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണ്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിയെ കണ്ടെത്താതെ, അവരെ വെറുതെ വിട്ടുകൊണ്ട് കൃത്യമായി സര്‍ക്കാര്‍ ക്രൈമിനെ വഴിതിരിച്ചുവിടുകയാണ്. ഒരു ക്രൈമില്‍ ഉദ്ദേശം പ്രധാനമാണ്. ഇതില്‍ എന്‍ജിഒകളുടെ ഉദ്ദേശം എന്താണ്. നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക എന്നതു മാത്രമാണ്.

ഇപ്പോള്‍ ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്. പാതിവിലയില്‍ ലാപ്‌ടോപ് ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘടന തീരദേശത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇത് പുതിയ കാല്‍വെപ്പാണ്. ഈ സംഘടന പുതിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസംഗിച്ചിരുന്നുവെന്ന് നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending