Connect with us

kerala

കേസ് കണ്ടു പതറുന്ന പാര്‍ട്ടിയല്ല മുസ്‌ലിംലീഗ്; കേസുകള്‍ നിയമത്തിന്റെ വഴിക്ക് നേരിടും- പികെ കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്‍കി കേസെടുക്കുകയാണ്.

Published

on

മലപ്പുറം: എംഎല്‍എമാരായ കെഎം ഷാജിക്കും എംസി ഖമറുദ്ദീനും എതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിംലീഗ്. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്നും അതിനെ നേരിടുമെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. എല്‍.ഡി.എഫ് നേതൃത്വം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പ്രതിപ്പട്ടിക തയാറാക്കി പൊലീസിന് കൈമാറുകയാണ്. കേസ് കണ്ടു പതറുന്ന പാര്‍ട്ടിയല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്- അദ്ദേഹം വ്യക്തമാക്കി.

‘ പ്രതികാരം ചെയ്യുന്ന രീതിയിലാണ് ഇടതു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാലാവധി തീരാറായ ഒരു ഗവണ്‍മെന്റ്, കേവലം മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാറാണ് ഇതു ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഉണ്ടായിട്ടില്ല. യുഡിഎഫ് നേതാക്കന്മാരുടെ പേരില്‍ കേസെടുത്ത് പ്രതികാരം ചെയ്യുകയാണ്. നിങ്ങളുടെ പേരിലും കേസെടുക്കുമെന്ന് പറഞ്ഞ് മുമ്പോട്ടു പോകുകയാണ്. ഇത് ജനങ്ങള്‍ വിലയിരുത്തണം’ – അദ്ദേഹം പറഞ്ഞു.

‘ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേസ് കണ്ട് പതറുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. ഞങ്ങളുടെ എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ജനങ്ങള്‍ കാണുന്നുണ്ട്. സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്‍കി കേസെടുക്കുകയാണ്. പോണ പോക്കില്‍ യുഡിഎഫിന്റെ ജനപ്രതിനിധികള്‍ക്ക് എതിരെ കേസുണ്ടാക്കുക എന്നു പറഞ്ഞാല്‍ അതു ബാലിശമാണ്. എംസി ഖമറുദ്ദീന്റെയും കെഎം ഷാജിയുടെയും കേസുകള്‍ ചര്‍ച്ച ചെയ്തു. നിയമത്തിന്റെ വഴിക്ക് അതിനെ നേരിടും. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുയാണ്. അതിനെ ഞങ്ങള്‍ നേരിടും. അതില്‍ സംശയം വേണ്ട’ – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending