Connect with us

More

സൈന്യത്തിലെ മുസ്‌ലിം പ്രാതിനിധ്യം; ചര്‍ച്ച ചെയ്യേണ്ട കാര്യമെന്ന് ശശി തരൂര്‍

Published

on

ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ശശി തരൂര്‍. സേനയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം വിശകലനം ചെയ്യുന്ന ‘ദി ഡോണ്‍’ വെബ്‌സൈറ്റിലെ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസ് നേതാവും ചിന്തകനുമായ തരൂര്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. പാക് ദിനപത്രമായ ഡോണില്‍ ഏഴു വര്‍ഷം മുമ്പ് വന്ന ലേഖനത്തില്‍ ചില പിഴവുകളുണ്ടെങ്കിലും വിഷയം പ്രധാനം തന്നെ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

പണ്ഡിതനും എഴുത്തുകാരനുമായി ഉമര്‍ ഖാലിദിയുടെ ‘കാക്കിയും ഇന്ത്യയിലെ വംശീയ അതിക്രമങ്ങളും’ എന്ന പുസ്തകം ആധാരമാക്കിയാണ് ദി ഡോണ്‍ ‘ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിംകള്‍’ എന്ന ലേഖനം 2010 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചത്. പാകിസ്താനേക്കാള്‍ കൂടുതല്‍ മുസ്‌ലിം ജനസംഖ്യ ഇന്ത്യക്കുണ്ടെങ്കിലും സൈന്യത്തില്‍ ആ പ്രാതിനിധ്യം ഇല്ലെന്നാണ് ഖാലിദി സമര്‍ത്ഥിക്കുന്നത്. സൈന്യത്തിലെ മുസ്‌ലിംകളുടെ എണ്ണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നല്‍കുന്ന മറുപടി നിഷേധാത്മകമാണെന്നും ലേഖനം പറയുന്നു. അത്തരം ചോദ്യങ്ങള്‍ രാജ്യവിരുദ്ധമാണെന്നാണ് ഒന്നാം എന്‍.ഡി.എ സര്‍ക്കാറിലെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്. മുസ്‌ലിംകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ വിലക്കൊന്നുമില്ലെന്നും സമുദായത്തിലെ വിദ്യാഭ്യാസ കുറവ് കാരണമാകാം സൈന്യത്തിലെ പ്രാതിനിധ്യ കുറവ് എന്നും മുന്‍ സൈനിക തലവന്‍ സാം മനേക്ഷാ പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു.

സൈന്യത്തിലെ മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റി ഔദ്യോഗിക രേഖകള്‍ ഒന്നും ലഭ്യമല്ല. 1990-കളുടെ അവസാനത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന മുലായം സിങ് യാദവ് പറഞ്ഞത് ആകെ സൈനികരുടെ ഒരു ശതമാനത്തോളമേ വരൂ എന്നാണ്. ഈ കണക്ക് ശരിയാകാനിടയില്ലെങ്കിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവു തന്നെയാണെന്ന് ഖാലിദിയുടെ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബ്രിട്ടീഷ് കാലത്ത് സൈന്യത്തിലെ മുസ്ലിം പ്രാതിനിധ്യം 30 ശതമാനമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് വെറും രണ്ടു ശതമാനമായി കുത്തനെ കുറഞ്ഞു. സൈനികരില്‍ ഭൂരിഭാഗവും വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറിയതാണ് ഇതിന്റെ പ്രധാന കാരണം. ഇക്കാര്യത്തില്‍ അസ്വസ്ഥനായിരുന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മുസ്‌ലിംകളെ കൂടുതലായി സൈന്യത്തിലെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായെങ്കിലും സൈന്യത്തിലെ പ്രാതിനിധ്യ കാര്യത്തില്‍ അതുണ്ടായില്ല. ആദ്യത്തെ കരസേനാ മേധാവി ജനറല്‍ കെ.കെ കരിയപ്പ മുസ്ലിം സൈനികര്‍ക്ക് രാജ്യത്തോട് കൂറുള്ളവരാവില്ല എന്ന നിരീക്ഷണമാണ് നടത്തിയത്. എന്നാല്‍, 1965-ലെ യുദ്ധാനന്തരമുള്ള ഉന്നത സൈനിക അവാര്‍ഡുകളില്‍ മിക്കതും മുസ്ലിംകള്‍ക്കാണ് ലഭിച്ചത്.

സൈന്യത്തില്‍ മേജര്‍ ജനറല്‍ റാങ്കിനപ്പുറം മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല എന്ന ഡോണ്‍ ലേഖകന്റെ വാദം ശരൂര്‍ തിരുത്തുന്നുണ്ട്. മൂന്ന് മുസ്‌ലിം ലഫ്. ജനറല്‍മാരും ഒരു വ്യോമസേനാ മേധാവിയും ഉണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി ഒരു മുസ്‌ലിം കരസേനാ മേധാവി ആകാനുള്ള സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നെങ്കിലും നരേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് അട്ടിമറിക്കപ്പെടുകയായിരുന്നു. റാങ്കില്‍ മുന്നിലുള്ള കോഴിക്കോട്ടുകാരന്‍ ലഫ്. ജനറല്‍ പി.എം ഹാരിസിനെ മറികടന്ന് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ കരസേനാ മേധാവി ആക്കുകയാണുണ്ടായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇതിനു പിന്നില്‍ ശക്തമായ ചരടുവലികള്‍ നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending