kerala
മുസ്ലിം യൂത്ത് ലീഗ് ജന സഹായി രണ്ടാം ഘട്ടത്തിലേക്ക് പുതിയ കേന്ദ്രങ്ങള്‍ തുറന്നു
പ്രാദേശിക പാര്‍ടി ഓഫിസുകളെ ജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ പദ്ധതിയായ ജന സഹായിയുടെ പുതിയ കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കോഴിക്കോട് : പ്രാദേശിക പാര്‍ടി ഓഫിസുകളെ ജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ പദ്ധതിയായ ജന സഹായിയുടെ പുതിയ കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനസഹായി രണ്ടാം ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ കമ്പിളിപറമ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി അഡ്വ.പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സി അഷ്റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എം.എ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി മരക്കാരുട്ടി, വാര്‍ഡ് മെമ്പര്‍ വെള്ളരിക്കല്‍ മുസ്തഫ, സി ഹാസിഫ്, എന്‍.എ അസീസ്, എം.എ ലത്തീഫ്, പി.വി അജ്മല്‍ എം ഫിര്‍ഷാദ്, ടി അജ്മല്‍ സംബന്ധിച്ചു. നൊച്ചാട് ജനസഹായി കേന്ദ്രം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ടി ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് സംസാരിച്ചു. ഒളവണ്ണ മൂര്‍ക്കനാട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജുനൈദ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
പാലക്കാട് ജില്ലയില്‍ നെടുങ്ങാട്ടൂര്‍ കെ പി മുഹമ്മദ് മുസ്ലിയാര് സ്മാരക സൗധത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജനസഹായി സംസ്ഥാന കോര്‍ഡിനേറ്ററുമായ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. കെ പി സലിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ റഷീദ് കൈപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
മലപ്പുറം ജില്ലയില്‍ പൂക്കോട്ടൂര്‍ മുതിരിപ്പറമ്പിലെ ജന സഹായി കേന്ദ്രം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സിക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ മുനീര്‍ അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇസ്മായില്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് പി ഖമറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. കൊളത്തൂരില്‍ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സലീം കുരുവമ്പലം ഉല്‍ഘാടനം ചെയ്തു. പുളിക്കല്‍ ചോലമാടില് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.എം.എ സമീര്‍ ഉത്ഘാടനം ചെയ്തു. തിരൂരങ്ങാടി ദയാ സെന്ററില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ഉല്‍ഘാടനം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്തിലെ ഒടോമ്പറ്റയിലെ കേന്ദ്രം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് എം യൂസഫ് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ജില്ലയിലെ വെളിയമ്പ്രയില്‍ യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി പി ഖമറുദ്ദീന് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീര്‍ നല്ലൂര്, നിയോജക മണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
പയഞ്ചേരി ശാഖാ കമ്മറ്റിയുടെ കേന്ദ്രം ഇരിട്ടി സി എച്ച് സൗധത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് പി കെ യൂസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എം മജീദ്, ജനറല്‍ സിക്രട്ടറി ഒമ്പാന്‍ ഹംസ, നസീര്‍ നല്ലൂര്, ഫവാസ് പുന്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു. മാട്ടൂല്‍ തങ്ങളെ പള്ളി ശാഖയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി കെ ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. നബീല്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദലി ഹാജി, കെ.എം.സി സി ഷാര്‍ജ സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി. സംസ്ഥാന കൗണ്‍സിലര്‍ ഗഫൂര്‍ മാട്ടൂല്‍, കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എസ് കെ പി സകരിയ്യ, ജനറല്‍ സിക്രട്ടറി ഇബ്രാഹിം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നരയമ്പാറയില് യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീര്‍ നല്ലൂര് ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് മുനീര്‍ പി അധ്യക്ഷത വഹിച്ചു. എടയന്നൂര്‍ സി എച്ച് സെന്ററില്‍ ജന സഹായി കേന്ദ്രം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീര്‍ ഉദ്ഘാടനം ചെയ്തു. ഷബീര്‍ എടയന്നൂര്‍ അധ്യക്ഷത വഹിച്ചു. .
കാസര്‍കോഡ് ജില്ലയില്‍ ബദികടുക്ക ചെടേക്കല്‍ ശിഹാബ് തങ്ങള്‍ സൗധത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി എ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ആവിയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala20 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

