Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ച് ജനുവരി 18ന് തിരുവനന്തപുരത്ത്

മാര്‍ച്ചിന് മുന്നോടിയായി ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിക്കുന്നതിനായി നിയോജക മണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.

Published

on

ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ജനുവരി 18ന് കാല്‍ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് സേവ് കേരള മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ചിന് മുന്നോടിയായി ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിക്കുന്നതിനായി നിയോജക മണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. യൂണിറ്റ് തലത്തില്‍ ഇടത്പക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിച്ച് കൊണ്ട് വിചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കും.

യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നിട്ട് 2023 ജനുവരി 1ലേക്ക് 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അടുത്ത ഒരു വര്‍ഷം സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജനുവരി 2ന് കോഴിക്കോട് കടപ്പുറത്ത് അമ്പത് പതാകള്‍ ഉയര്‍ത്തി ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് തുടക്കമാവും. സംസ്ഥാനത്തെ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും പതാകക്ക് സല്യൂട്ട് നല്‍കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവോത്സവം എന്ന പേരില്‍ ഫുട്ബോള്‍ മത്സരങ്ങളും പ്രസംഗം, പ്രബന്ധം, കവിത, വീഡിയോ എഡിറ്റിഗ്, ഡിസൈനിംഗ് തുടങ്ങിയ വിഷയങ്ങളില്‍ താഴെതട്ട് മുതല്‍ സംസ്ഥാനതല വരെ മത്സരങ്ങള്‍ സംഘടിപ്പിക്കും. സുവര്‍ണ്ണ ജൂബിലി ക്യാഷ് പ്രൈസിനായി യൂത്ത് ടെസ്റ്റ് എന്ന പേരില്‍ ജനറല്‍ നോളേജ് പരീക്ഷയും സംഘടിപ്പിക്കും. 2023 നവംബര്‍ മാസം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി പ്രചാരണ പദയാത്ര സംഘടിപ്പിക്കും. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം എറണാകുളത്ത് സംഘടിപ്പിക്കും.സീതി സാഹിബ് അക്കാദമിയ എന്ന പേരില്‍ പാഠശാല നടത്തി വരികയാണ്. പാഠാശാല പഠിതാക്കളുടെ കോണ്‍വൊക്കേഷന്‍ പ്രോഗ്രാം മാര്‍ച്ച് ആദ്യവാരം സംഘടിപ്പിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending