Connect with us

Video Stories

ഇന്ത്യയിലും സ്പിന്‍ കാത്തിരിക്കുന്നു; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

Published

on

ധാക്ക: ബംഗ്ലാദേശിന്റെ സ്പിന്‍ പന്തുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കി ചരിത്ര പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ പര്യടനത്തിലും രക്ഷയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയിലും സ്പിന്‍ വിക്കറ്റുകളാണ് ഇംഗ്ലീഷുകാരെ കാത്തിരിക്കുന്നത് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. തകര്‍പ്പന്‍ ജയത്തോടെ രണ്ടു മത്സര പരമ്പര സമനിലയിലാക്കുകയായിരുന്നു ബംഗ്ലാദേശുകാര്‍. ഒന്നാം ടെസ്റ്റില്‍ വിജയത്തോളമെത്തി കൈവിട്ട ശേഷമാണ് മികച്ച പ്രഹര ശേഷിയുമാി തിരിച്ചെത്തി ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ വിജയം നേടാന്‍ ബംഗ്ലാദേശുകാര്‍ക്കു കഴിഞ്ഞത്. രണ്ടാം ടെസ്റ്റിലെ ഇരു ഇന്നിങ്‌സുകളിലും ആറു വീതം വിക്കറ്റ് പിഴുത പത്തൊമ്പതുകാരന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ ഉദയമായിരുന്നു പരമ്പരയുടെ പ്രത്യേകത.

രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ തങ്ങളുടെ മോശം പ്രകനടങ്ങളിലൊന്നാണ് ധാക്കയില്‍ കാഴ്ചവെച്ചത്. 64 റണ്‍സായിരുന്നു ആദ്യ വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയിലെ സമ്പാദ്യം. പാകിസ്താനെതിരെ 2012ല്‍ 72 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 51 ആയിരുന്നു ഈ കണക്ക്. ബംഗ്ലാദേശിനെതിരായ തകര്‍ച്ച ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കയറുകയും ചെയ്തു. ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ കേവലം 135 പന്താണ് ഇംഗ്ലീഷുകാര്‍ ക്രീസില്‍ നിന്നത്.

ഒരേ സെഷനിലാണ് എല്ലാ വിക്കറ്റുകളും വീണത്. ഒരു സെഷനില്‍ എല്ലാ വിക്കറ്റും ഇംഗ്ലീഷുകാര്‍ക്ക് ഇതിനു മുമ്പ് നഷ്ടമായത് 78 വര്‍ഷം മുമ്പാണ്. 1938ല്‍ ഹെഡ്്‌ലിങിയില്‍ ആയിരുന്നു അത്. വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സില്‍ കളി തുടര്‍ന്ന ശേഷം ഉച്ച ഭക്ഷണത്തിനു മുമ്പ് 123ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടിനെ പ്രകടനം വിലയിരുത്തിയ ഡെയ്‌ലി മെയ്‌ലിലെ തന്റെ കോളത്തിലാണ് ഇന്ത്യയെ കുറിച്ച് നാസര്‍ ഹുസൈന്‍ മു്ന്നറിയിപ്പ് നല്‍കിയത്. ‘എട്ടു ആഴ്ചയില്‍ ഏഴു ടെസ്റ്റുകളാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ളത്. ധാക്കയിലെ അവസാന ടെസ്റ്റിനു മുമ്പായി ഇന്ത്യയിലേക്കുള്ള സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനു ശേഷമായിരുന്നെങ്കില്‍ സാം ബില്ലിങ്‌സിനെ പോലുള്ളവരെ ഉള്‍പ്പെടുത്താമായിരുന്നു. അദ്ദേഹം വിരലു കൊണ്ട് സ്പിന്‍ ചെയ്യുന്നവരില്‍ ഏറ്റവും മികച്ചവനാണെന്ന് ഗ്രഹാം തോര്‍പെ എന്നോടു പറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. അടുത്ത ആഴ്ച രാജ്‌കോട്ടിലേക്ക് യോജിച്ച ജോസ് ബട്‌ലറേയും ഉള്‍പ്പെടുത്താമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ അതായിരുന്നു നല്ലത്. ബംഗ്ലാദേശിലെ ഏകദിന പരമ്പരക്കു ശേഷം അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു. ടെസ്റ്റിലേക്കും പരിഗണിക്കാമായിരുന്നു.

ഒട്ടേറെ ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരുമായി ഇംഗ്ലണ്ട് പരമ്പരക്ക് പോകരുതെന്ന് പരമ്പരയുടെ തുടക്കത്തിലേ ഞാന്‍ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ കൂടി പറയുകയാണ്. എല്ലാവരും മെഹ്്ദി ഹസന്റെ വായില്‍ വീണുകൊടുക്കുകയായിരുന്നല്ലോ. ലോകത്തെ ഏറ്റവും മികച്ച ബൗളറായ രവി അശ്വിന്റെ മുമ്പിലും അതു തന്നെയാകും സ്ഥിതി. രാജ്‌കോട്ട് ടെസ്റ്റില്‍ സ്റ്റീവന്‍ ഫിന്നിനു പകരം സ്റ്റുവര്‍ട്ട ്‌ബ്രോഡിനെ കൊണ്ടുവരണം. ഫിന്നിനേക്കാള്‍ ബ്രോഡാണിനാണ് കരുത്തെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ബ്രോഡിന്റെ ആവേശവും ആക്രമണോത്സുകതയും ഇംഗ്ലണ്ടിന് ആവശ്യമാണ്. ‘ നാസര്‍ ഹുസൈന്‍ നിരീക്ഷിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending