Connect with us

More

നവാസ് ഷരീഫും മകളും ജയിലില്‍ കഴിയണമെന്ന് ഐഎസ്‌ഐ ആഗ്രഹിക്കുന്നു: പാക് ജഡ്ജി

Published

on

 

റാവല്‍പിണ്ടി: പാകിസ്താനിലെ തെരഞ്ഞെടുപ്പിനെയും നീതിന്യായ നടപടിക്രമങ്ങളെയും പാക് ചാരസംഘടനയായ ഐഎസ്‌ഐ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ഇസ്്‌ലാമാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷൗക്കത്ത് സിദ്ധീഖി ആരോപിച്ചു. വ്യത്യസ്ത കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജിയെയും മറ്റു ജഡ്ജിമാരെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് ഐഎസ്‌ഐ എന്നും റാവല്‍പിണ്ടി ബാര്‍ അസോസിയേഷനില്‍ സംസാരിക്കവെ സിദ്ധീഖി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഷരീഫിനെയും മകള്‍ മര്‍യമിനെയും ജയിലില്‍ കിടത്താനാണ് ചാരസംഘടനയുടെ പരിപാടിയെന്നും അദ്ദേഹം കുറ്റപ്പടെുത്തി. കോടതികളും മാധ്യമങ്ങളും തോക്കുധാരികളുടെ നിയന്ത്രണത്തിലാണെന്ന് സൈന്യത്തെ സൂചിപ്പിച്ചുകൊണ്ട് സിദ്ധീഖി പറഞ്ഞു. കോടതികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. സമ്മര്‍ദ്ദങ്ങളും സ്ഥാപിത താല്‍പര്യങ്ങളും കാരണം മാധ്യമങ്ങള്‍ സത്യം പറയുന്നില്ല. അനുകൂല വിധികള്‍ വാങ്ങുന്നതിന് ഐഎസ്‌ഐ സ്വന്തം നിലയില്‍ ബഞ്ചുകള്‍ രൂപീകരിക്കുന്നു. ഷരീഫിന്റെയും മകളുടെയും അപ്പീലുകള്‍ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി ബഞ്ച് മാറ്റിവെച്ചിട്ടുണ്ട്. സഹകരിച്ചാല്‍ തനിക്കെതിരെയുള്ള ഒരു പരാമര്‍ശം പിന്‍വലിക്കാമെന്ന് ഐഎസ്‌ഐ തന്നോട് പറഞ്ഞിരുന്നു. അതിലും ഭേദം മരണമാണെന്നും സിദ്ധീഖി വ്യക്തമാക്കി. ഷരീഫിന്റെ പാര്‍ട്ടിയെ അനുകൂലിച്ചം ഐഎസ്‌ഐയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐഎസ്‌ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ റാലി നടത്തി. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍(എന്‍) പ്രവര്‍ത്തകരാണ് റാലി നടത്തിയത്. സൈന്യത്തിനെതിരെയും ജനം മുദ്രാവാക്യമുയര്‍ത്തി. രാഷ്ട്രഭീകരതക്ക് പിന്നില്‍ സൈന്യമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

kerala

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

Published

on

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

Trending