News
വിജയ ‘തിലക’ മണിഞ്ഞ് ഇന്ത്യ; പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തി ഏഷ്യാ കപ്പ് കിരീടം നേടി ഇന്ത്യ
അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.
കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും തിലകും സഞ്ജുവും ചേര്‍ന്ന് പടയെ പിടിച്ചുകയറ്റി, പിന്നീട് തിലകും ദുബെയും ചേര്‍ന്ന് വിജയത്തിലേക്ക് അടുപ്പിക്കുകയും ഒടുക്കം റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു എത്തിച്ചു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.
പാകിസ്ഥാനെതിരായ മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. പാക് താരം ഫഹീം അഷ്‌റഫ് ആണ് അഭിഷേക് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും പുറത്താക്കിയത്. ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
തിലകും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ കരക്കെത്തിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും, മൂന്നു ഫോറുമാണ് തിലക് അടിച്ചെടുത്തത്. ഒരു സിക്‌സും രണ്ടു ഫോറും നേടിയ സഞ്ജുവിനെ 13ാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറില്‍ 12 റണ്‍സുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീല്‍ഡര്‍ ഹുസൈന്‍ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. 19ാം ഓവറില്‍ ദുബയെ വീഴ്ത്തി ഫഹീം അഷ്‌റഫ് പാക്കിസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.
kerala
പ്രവാസി വോട്ടര്‍മാരുടെ എസ്.ഐ.ആര്‍ നടപടികളിലെ പ്രയാസങ്ങള്‍ പരിഹരിക്കണം; മുഖ്യ.തെര ഓഫീസര്‍ക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ്
എന്യൂമറേഷൻ ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം ഓൺലൈൻ പോർട്ടൽ വഴി അപ്ലോഡ് ചെയ്യാനും പ്രവാസികൾക്ക് സൗകര്യമുണ്ടാക്കുകയും ഫോമുകൾ പൂരിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള 2002 ലെ വോട്ടർ പട്ടിക ഉൾപ്പടെയുള്ള രേഖ കൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കുകയും പ്രവാസി സംഘടനകൾ വഴി നടപടി ക്രമങ്ങൾ സംബന്ധിച്ച് സംശയ ദുരീകരണം നടത്തുന്നതിനുള്ള സൗകര്യം ചെയ്യേണ്ടതുണ്ട്.
ഇലക്ടറൽ റോളിന്റെ സ്‌പെഷ്യൽ ഇന്റന് സീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളിൽ പ്രവാസി വോട്ടർമാർ ഉൾപ്പടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മു ഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി. ഈ രൂപത്തിൽ റിവിഷൻ നടത്തിയാൽ രേഖകളുടെ അഭാവം മൂലം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ നിലവിലെ നടപടിക്രമങ്ങളിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടിക്കാഴ്ചയിൽ വിശദമായി അറിയിച്ചു. പ്രവാസി വോട്ടർമാർ വിദേശത്തായിരിക്കുന്നതിനാൽ ബൂത്ത് ലെ വൽ ഓഫീസർമാർ വീടുകൾ എത്ര തവണ സന്ദർശിച്ചാലും പൂരിപ്പിച്ച് ഫോമുകൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാവും. എന്യൂമറേഷൻ ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം ഓൺലൈൻ പോർട്ടൽ വഴി അപ്ലോഡ് ചെയ്യാനും പ്രവാസികൾക്ക് സൗകര്യമുണ്ടാക്കുകയും ഫോമുകൾ പൂരിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള 2002 ലെ വോട്ടർ പട്ടിക ഉൾപ്പടെയുള്ള രേഖ കൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കുകയും പ്രവാസി സംഘടനകൾ വഴി നടപടി ക്രമങ്ങൾ സംബന്ധിച്ച് സംശയ ദുരീകരണം നടത്തുന്നതിനുള്ള സൗകര്യം ചെയ്യേണ്ടതുണ്ട്.
വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ തങ്ങളുടെ കൈവശം ഫോം 6നോടൊപ്പം പ്രവാസികൾക്കായുള്ള ഫോം 6 നിർബന്ധമായും കരുതണം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ നിർദ്ദേശം നൽകണം. നേരിട്ടും ഓൺലൈനായും ലഭിക്കുന്ന എല്ലാ എമെറേഷൻ ഫോമുകളും കരട് വോട്ടർ പട്ടി കയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉറപ്പാക്കണം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, നാട്ടിലുള്ള വോട്ടർമാർക്ക് ഫോം 6 ഉപയോഗിച്ച് വോട്ട് ചേർക്കാൻ കഴിയുന്നത് പോലെ പ്രവാസികൾക്ക് വോട്ട് ചേർക്കുന്നതിന് ഫോം 6എ ഉപയോഗിക്കാം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം ഓൺ ലൈനായി ഫോം സമർപ്പിക്കുന്നവർക്ക് അക്‌നോളജ് മെന്റ് ഉറപ്പാക്കുകയും, പ്രതിനിധികൾ മുഖേന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ പ്രവാസി വോട്ടർമാരെ അനുവദിക്കുകയും ചെയ്യണം. മുസ്ലിംലീഗ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പു നൽകി. പ്രവാസി വോട്ടർമാർക്ക് ബുദ്ധിമുട്ടില്ലാതെ എസ്.ഐ.ആർ നടപടികളിൽ പങ്കുചേരാൻ സാധിക്കുന്ന തരത്തിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും ഉടൻ തന്നെ പുറത്തിറക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
kerala
250 രൂപ ചലഞ്ചില്‍ പങ്കാളികളാകാം; യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഇംദാദ് ഫണ്ട് ക്യാമ്പയിന്‍ ഇന്ന് സമാപിക്കും
ഇംദാദ് എന്ന ആപ്പിലൂടെ ദേശീയ തലത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഇതിനകം പങ്കാളികളായി.
അതിജീവനത്തിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്ന ശീർഷകത്തിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന പ്രവർത്തന ഫണ്ട് ക്യാമ്പയിൻ ഇംദാദ് ഇന്ന് (നവംബർ എഴിന് വെള്ളിയാഴ്ച) രാത്രി 12 മണിക്ക് സമാപിക്കുമെന്ന് ദേശീയ കമ്മിറ്റി അറിയിച്ചു. ഉത്തരേന്ത്യയിൽ സംഘടനക്ക് പുത്തനുണർവ് നൽകാനും ഫാസിസ്റ്റ് സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയെയും ജനാധിപത്യ വിരുദ്ധ നീക്കങ്ങളെയും പ്രതിരോധിക്കാനുമാണ് ‘ഇംദാദ്’ ക്യാമ്പയിനിലൂടെ യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്. ഇംദാദ് എന്ന ആപ്പിലൂടെ ദേശീയ തലത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഇതിനകം പങ്കാളികളായി. സമാപന ദിവസമായ ഇന്ന് നടത്തുന്ന 250 രൂപ ചലഞ്ചിൽ ഓരോ പ്രവർത്തകനും പങ്കാളിയാവണമെന്നും പൊതുജനങ്ങളെ പങ്കാളികളാക്കാനും പഞ്ചായത്ത്, ശാഖ യൂത്ത് ലീഗ് കമ്മിറ്റികൾ രംഗത്തിറങ്ങി ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും ദേശീയ പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി ടിപി അഷ്റഫലിയും അഭ്യർത്ഥിച്ചു.
india
റോഡുകളില്‍ നിന്ന് തെരുവുനായകളെ മാറ്റണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി
ഹൈവേകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ ഉടന്‍ നീക്കണം.
തെരുവുനായ വിഷയത്തില്‍ റോഡുകളില്‍ നിന്ന് തെരുവുനായകളെ നീക്കം ചെയ്യാന്‍ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവ്. ഹൈവേകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ ഉടന്‍ നീക്കണം.
ദേശീയ പാതകളില്‍നിന്ന് കന്നുകാലികളെയും നായകളെയും മാറ്റണം. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍ ആയിരിക്കും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികള്‍ വിശദീകരിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് 8 ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഫെന്‍സിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
-
kerala3 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoമതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മധ്യപ്രദേശില്‍ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു
-
india3 days agoആധാര്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും

