Connect with us

Culture

ജയിക്കാം, തോല്‍ക്കാം; വാണ്ടറേഴ്‌സില്‍ രണ്ടാം ദിനം ഇന്ത്യന്‍ മേല്‍കൈ

Published

on

ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്‌സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള്‍ പിന്നിടുമ്പോഴേക്കും പോരാട്ടം ബലാബലത്തില്‍ നില്‍ക്കുന്നു. ആദ്യ ദിവസം മേല്‍കൈ ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചത് ഇന്ത്യയാണെങ്കില്‍ രണ്ടാം ദിവസത്തിലെ മുന്‍ത്തൂക്കം ഇന്ത്യ സ്വയം നേടി. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് 194 ല്‍ അവസാനിപ്പിച്ച് അവരുടെ ലീഡ് കേവലം ഏഴില്‍ നിയന്ത്രിച്ചതിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 49 റണ്‍സും നേടിയിരിക്കുന്നു. ഇപ്പോള്‍ 42 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യക്കുണ്ട്. ഇന്ന് മൂന്നാം ദിവസമാണ്- നന്നായി ബാറ്റേന്തി ലീഡ് 200 കടത്തിയാല്‍ വ്യക്തമായ ജയസാധ്യതയും ടീമിനുണ്ട്. കാരണം അവസാന ദിവസങ്ങളില്‍ വാണ്ടറേഴ്‌സില്‍ ബാറ്റിംഗ് അതീവദുഷ്‌കരമാണ്.
ജസ്പ്രീത് ബുംറയായിരുന്നു രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ഹീറോ. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബുംറയുടെ വേഗതയില്‍ മധ്യനിരക്കാര്‍ കീഴടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 194 ല്‍ അവസാനിച്ചു. 44 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വറും ഉജ്ജ്വല പ്രകടനം നടത്തി. രണ്ടാം ടെസ്റ്റിനുളള സംഘത്തില്‍ നിന്നും തന്നെ തഴഞ്ഞ ടീം മാനേജ്‌മെന്റിന് മുന്നിലാണ് എബി ഡി വില്ലിയേഴ്‌സിന്റെ മിഡില്‍ സ്റ്റംമ്പ് സുന്ദരമായ ഇന്‍സ്വിംഗിറില്‍ തകര്‍ത്ത് ഭുവി കരുത്ത് കാട്ടിയത്.
ഹാഷിം അംല മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ പൊരുതിനിന്നത്. 239 മിനുട്ട് ക്രീസില്‍ നിന്ന അംല 121 പന്തുകള്‍ നേരിട്ടു. പിച്ചിനെ അറിഞ്ഞ് ക്ഷമയോടെ കളിച്ച മുന്‍നിരക്കാരന്‍ ബുംറയുടെ പന്തില്‍ ഹാര്‍ദിക്കിന് ക്യാച്ച് നല്‍കി ഏഴാമനായി മടങ്ങുന്നതിന് മുമ്പ് 61 റണ്‍സ് നേടിയിരുന്നു. നായകന്‍ ഡുപ്ലസി, വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്ക് എന്നിവരും ബുറയുടെ വേഗത അറിഞ്ഞപ്പോള്‍ വാലറ്റക്കാരില്‍ ഫിലാന്‍ഡര്‍ 35 റണ്‍സുമായി പൊരുതി നിന്നു. ഒടുവില്‍ മുഹമ്മദ് ഷമിക്ക് മുന്നില്‍ ഫിലാന്‍ഡര്‍ വീണതോടെയാണ് ഇന്നിംഗ്‌സ് അവസാനിച്ചത്.മറുപടി ബാറ്റിംഗില്‍ മുരളി വിജയിനൊപ്പം ഇന്നിംഗ്‌സ് തുടങ്ങാനെത്തിയത് പാര്‍ത്ഥീവ് പട്ടേലായിരുന്നു. മൂന്ന് ബൗണ്ടറികള്‍ പായിച്ച് പാര്‍ത്ഥീവ് ഫോമിലേക്കയുരുന്നതിന്റെ സൂചനയും നല്‍കി. പക്ഷേ ഫിലാന്‍ഡറുടെ കുത്തിതിരിഞ്ഞ പന്ത് പാര്‍ത്ഥീവിനെ വീഴ്ത്തി. മുരളി വിജയ് (13), കെ.എല്‍ രാഹുല്‍ (16) എന്നിവര്‍ ക്രീസിലുണ്ട്.
ഇന്നത്തെ ദിവസം പിടിച്ചുനില്‍ക്കുക എന്നതാണ് ഇന്ത്യക്ക് പ്രധാനം. പക്ഷേ പിച്ച് അപ്രവചനീയമാണ്. പന്ത് മിന്നല്‍ വേഗതയില്‍ ടേണ്‍ ചെയ്യുന്ന സാഹചര്യത്തില്‍ മല്‍സരം ഇന്ന് തന്നെ അവസാനിച്ചാലും അല്‍ഭുതപ്പെടാനില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending