Connect with us

News

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾക്ക് പുതിയ അപ്ഡേറ്റുകൾ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

Published

on

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പവും ആകർഷകവുമാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

മെംബർ ടാഗുകൾ
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളുടെ ചുമതലകളോ തിരിച്ചറിയലോ വ്യക്തമാക്കാൻ മെംബർ ടാഗുകൾ ഉപയോഗിക്കാം. ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ടാഗുകൾ നൽകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഫുട്ബോൾ ടീമിന്റെ ഗ്രൂപ്പിൽ ‘ഗോൾകീപ്പർ’ എന്ന ടാഗ് നൽകാനോ, സ്കൂൾ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ കുട്ടികളുടെ പേരുകൾ ചേർത്ത് അധ്യാപകർക്ക് ടാഗുകൾ നൽകാനോ കഴിയും. വലിയ ഗ്രൂപ്പുകളിൽ അംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് സഹായകരമാണ്. അംഗത്തിന്റെ പേരിന് താഴെയായിരിക്കും ടാഗ് പ്രദർശിപ്പിക്കുക. ഈ ടാഗുകൾ അതത് ഗ്രൂപ്പിൽ മാത്രമേ കാണാനാകൂ.

ടെക്സ്റ്റ് സ്റ്റിക്കറുകൾ
ചാറ്റുകളെ കൂടുതൽ ശ്രദ്ധേയവും രസകരവുമാക്കാൻ ഇനി ടെക്സ്റ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാം. ടൈപ്പ് ചെയ്യുന്ന വാക്കുകൾ സ്റ്റിക്കറുകളാക്കി മാറ്റാൻ സാധിക്കും. ഇവ നേരിട്ട് അയയ്ക്കാനോ സ്റ്റിക്കർ പാക്കായി സേവ് ചെയ്യാനോ കഴിയും. ഗ്രൂപ്പ് സംഭാഷണങ്ങൾക്ക് പുതിയ അനുഭവം നൽകുന്നതാണ് ഈ ഫീച്ചർ.

ഇവന്റ് റിമൈൻഡറുകൾ
ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ കസ്റ്റമൈസ് ചെയ്ത റിമൈൻഡറുകൾ സെറ്റ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഇതിലൂടെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും മറക്കാതെ പങ്കെടുക്കാനും പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കഴിയും.

ഇതിന് പുറമേ, മുമ്പ് അവതരിപ്പിച്ച 2 ജിബി വരെ വലിയ ഫയലുകൾ ഷെയർ ചെയ്യൽ, HD മീഡിയ, സ്ക്രീൻ ഷെയറിങ്, വോയ്സ് ചാറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഗ്രൂപ്പ് ചാറ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. പുതിയ അപ്ഡേറ്റുകൾ ഘട്ടംഘട്ടമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു, ദ്രവിച്ച ആശയം മാറണം -റെജി ലൂക്കോസ്

Published

on

സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റെജി ലൂക്കോസ് ഇനി ബിജെപിയില്‍. ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ഇടതുപക്ഷ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്ത ഇടത് സഹയാത്രികന്‍ എന്നുള്ള മേല്‍വിലാസമാണ് റെജി ലൂക്കോസിന് ഇതുവരെയും ഉണ്ടായിരുന്നത്.

കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.

35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.

 

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴോട്ട്; 200 രൂപയുടെ ഇടിഞ്ഞു

ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് വില. 1,01,400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.

തുടര്‍ച്ചയായ മൂന്നാംദിവസും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വര്‍ണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.

ഒരു പവന്‍ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം.
ന്നത്.

 

Continue Reading

india

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച കേസ്; കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണം

ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തില്‍ കങ്കണ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

Published

on

ചണ്ഡീഗഢ്: 2020-21 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി മാണ്ഡി എം.പി കൂടിയായ നടി കങ്കണ റണാവത്തിന്റെ വ്യക്തിപര ഹാജരില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ കോടതി തള്ളി. ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തില്‍ കങ്കണ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രത്യേകമായ ന്യായാധിപ ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

കങ്കണയുടെ തുടര്‍ച്ചയായ അഭാവം ഗൗരവമായി കാണുന്നുവെന്നും, ഹാജരാകാതിരിക്കാന്‍ വ്യക്തവും വിശ്വസനീയവുമായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2021ല്‍ ബഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മഹീന്ദര്‍ കൗറിനെ ‘ബില്‍ക്കീസ്ബാനു’ എന്ന് തെറ്റായി ചിത്രീകരിച്ച് എക്‌സില്‍ കങ്കണ പോസ്റ്റിട്ടതും അതുവഴി അപകീര്‍ത്തിപ്പെടുത്തിയതുമാണ് കേസിന് ആധാരം.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളെ 100 രൂപ നല്‍കി കൊണ്ടുവന്നതാണെന്ന് കങ്കണ ആരോപിച്ചതായും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്കുശേഷം ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍ കങ്കണയെ മര്‍ദിച്ച സംഭവവും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

തിങ്കളാഴ്ച നടന്ന വിചാരണയില്‍ കങ്കണ ഹാജരായിരുന്നില്ല. മുംബൈയിലെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളാണ് ഹാജരാകാന്‍ കഴിയാതിരുന്നതിന്റെ കാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് തുടര്‍ച്ചയായ നാലാമത്തെ ഇളവ് അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമാണ് പരാതിക്കാരിയുടെ വാദം.

മുമ്പ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ് ഹാജരാകാതിര??? കാരണം പറഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ജനുവരി 5ന് സമര്‍പ്പിച്ച പുതിയ അപേക്ഷയില്‍ മുംബൈ സന്ദര്‍ശനമാണെന്ന് പറയുകയും, അതിനെ പിന്തുണയ്ക്കുന്ന രേഖകളോ ഷെഡ്യൂളോ ഹാജരാക്കാതിരിക്കുകയും ചെയ്തതായി കോടതി വ്യക്തമാക്കി.

വിശ്വസനീയമായ രേഖകളില്ലാതെ ഇളവ് അനുവദിക്കാനാകില്ലെന്നും, വ്യക്തിപര ഹാജരില്‍ നിന്ന് ഒഴിവാക്കല്‍ വിവേചനാധികാരപരമായ ഇളവായതിനാല്‍ ക്രിമിനല്‍ കേസുകളില്‍ അതീവ സൂക്ഷ്മത ആവശ്യമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

 

Continue Reading

Trending