Connect with us

Video Stories

ദ്രാവിഡസ്വത്വത്തിന്റെ ആള്‍രൂപം

Published

on

ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്‍, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്‌നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും യാത്രചോദിക്കുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിമാത്രമാകുന്നു. ആ വിയോഗം സൃഷ്ടിക്കുന്ന നഷ്ടം അദ്ദേഹത്തെ നേതാവായും കലാകാരനായും കുടുംബനാഥനായും കണ്ടിരുന്ന ആളുകളെസംബന്ധിച്ച് പെട്ടെന്നൊന്നും നികത്തപ്പെടുന്ന ഒന്നാവില്ല. ഇടവേളകളോടെ അഞ്ചുതവണയായി 1969, 71, 89, 96, 2006 വര്‍ഷങ്ങളില്‍ നാലുപതിറ്റാണ്ടോളം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. അതിലുപരി ദ്രാവിഡജനത നെഞ്ചേറ്റിയ നേതാവായിരുന്നു തമിഴരുടെ സ്വന്തം കലൈജ്ഞര്‍. ജസ്റ്റിസ് പാര്‍ട്ടിയിലൂടെയാണ് പതിനാലാംവയസ്സില്‍ പൊതുരംഗത്തെത്തിയ കലൈജ്ഞര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, എം.കാമരാജ്, ഖാഇദേമില്ലത്ത് മുഹമ്മദ്ഇസ്മായില്‍സാഹിബ് തുടങ്ങി ദേശീയതലത്തില്‍ ശ്രദ്ധേയരായ നേതൃവര്യന്മാരായിരുന്നു അദ്ദേഹത്തിന്റെ ഗണത്തിലുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാരാജ്യം ബഹുവിധമായ സാമൂഹികരാഷ്ട്രീയപ്രതിസന്ധികളില്‍ ആടിയുലഞ്ഞപ്പോള്‍ തമിഴ്ജനതയെ ദേശീയമുഖ്യധാരയില്‍ പിടിച്ചുനിര്‍ത്തിയൊരു നേതൃനിരയാണ് ദക്ഷിണേന്ത്യക്കുണ്ടായിരുന്നത്. അതിലൊന്നാണ് ഇപ്പോള്‍ വിടചൊല്ലിയിരിക്കുന്നത്. പത്തുദിവസം നീണ്ട കൃത്രിമോപകരണങ്ങള്‍കൊണ്ടുള്ള ചികില്‍സക്കും മാസങ്ങള്‍നീണ്ട വിശ്രമജീവിതത്തിനും അന്ത്യം.
‘ എന്‍ ഉയിരിനും മേലാന ഉടല്‍പിറപ്പുകളേ… ‘എന്ന കരുണാനിധിയുടെ വാക്കുകളുടെ സ്വരഭംഗി മതിയായിരുന്നു തമിഴ് ജനതയിലെ ലക്ഷോപലക്ഷങ്ങള്‍ക്ക്. സ്വാതന്ത്ര്യാനന്തരകാലത്ത് കോണ്‍ഗ്രസ് വികാരംകത്തിനിന്ന ദേശീയപ്രസ്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി ദ്രാവിഡവികാരത്തിലേക്കും ഹിന്ദിവിരുദ്ധപ്രക്ഷോഭത്തിലേക്കും തമിഴ്‌നാട് ചുവടുവെക്കുമ്പോള്‍ കരുണാനിധി നേതൃനിരയില്‍ ഏറെ താഴെയായിരുന്നെങ്കിലും ദ്രാവിഡനേതാക്കളുടെ ഒന്നൊന്നായുള്ള തിരോധാനം കലൈജ്ഞരെ ദ്രാവിഡരാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ പിടിച്ചിരുത്തി. അണ്ണാദുരൈയുടെ കാലത്ത് 1961ല്‍ ഡി.എം.കെ ട്രഷററായി. 1969ലാണ് അദ്ദേഹം പാര്‍ട്ടിയുടെ അമരം ഏന്തുന്നത്. ഒപ്പം തന്നെ തന്റെ രാഷ്ട്രീയഗുരുവായ അണ്ണായില്‍നിന്ന് മുഖ്യമന്ത്രിപദവിയും. തിരുവള്ളുവര്‍ മുതലായവരില്‍ നിന്നുപകര്‍ന്നുകിട്ടിയ കാവ്യാത്മകമായ ഭാഷയാണ് കരുണാനിധിയെ തമിഴ്മക്കളുടെ മനതാരില്‍ ചിരകാലത്തേക്ക് കുടിയിരുത്തിയത്. കഥാകൃത്തും കവിയും തിരുക്കുറളിന്റെ വ്യാഖ്യാതാവുമെന്ന നിലയില്‍നിന്ന് അദ്ദേഹം പതുക്കെയായി സിനിമാരംഗത്തേക്ക് ആനയിക്കപ്പെട്ടു. തിരക്കഥാകൃത്തായി തമിഴ് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അദ്ദേഹം സഹപ്രവര്‍ത്തകനും പിന്നീട് മുഖ്യമന്ത്രിയുമായ എം.ജി.രാമചന്ദ്രനുമൊത്ത് എഴുപത്തഞ്ചോളം തിരക്കഥകളിലൂടെ തമിഴ്‌നാട്ടുകാരുടെ മനോമുകുരങ്ങളില്‍ താരശോഭയായി. ശരിക്കും ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രചാരണമാധ്യമമായിരുന്നു അക്കാലത്ത് തമിഴ്‌സിനിമാരംഗം. അവര്‍ കരുണാനിധിയെ കലാകാരന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കലൈജ്ഞര്‍ ‘ എന്ന് ചെല്ലപ്പേര് ചൊല്ലിവിളിച്ചത് തികച്ചും സ്വാഭാവികം. രാമസ്വാമിനായ്ക്കരുടെ ദ്രാവിഡകഴകം പിന്നീട് അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കീഴില്‍ ദ്രാവിഡമുന്നേറ്റകഴകമായി മാറി. എം.ജി രാമചന്ദ്രന്‍ സ്വന്തം പാര്‍ട്ടിയായ അണ്ണാദ്രാവിഡമുന്നേറ്റകഴകവുമായി വേര്‍പിരിയുമ്പോള്‍ കരുണാനിധി പാറപോലെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. ദീര്‍ഘകാലം മാറിമാറി ഇരുവരും തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റു. ഇരുവരുടെയും ലക്ഷ്യം പാവപ്പെട്ടവരുടെ ഉന്നമനം മാത്രമായിരുന്നുതാനും. അക്കാലത്ത് പക്ഷേ രാഷ്ട്രീയത്രിശങ്കുസ്വര്‍ഗത്തില്‍ അകപ്പെട്ട അവസ്ഥയിലായി തമിഴ് ജനത.
പുരാണസിനിമകളില്‍ നിന്ന് വേറിട്ട് ജനകീയമാധ്യമത്തെ രാഷ്ട്രീയസാമൂഹികമുന്നേറ്റത്തിന് ഉപയോഗിക്കാമെന്ന് തെളിയിക്കുക കൂടിയായിരുന്നു കരുണാനിധി.പ്രാസമൊപ്പിച്ചുള്ള ഭാഷതന്നെയായിരുന്നു അദ്ദേഹത്തിന്റെ തുറുപ്പുശീട്ട്. ജീവിതാന്ത്യംവരെ പാര്‍ട്ടി അധ്യക്ഷനായ കലൈജ്ഞര്‍ മക്കളെ രാഷ്ട്രീയ-വ്യവസായമേഖലകളില്‍ കരക്കടുപ്പിച്ചു. മക്കളില്‍ സ്റ്റാലിനായിരുന്നു ഒരുപടിമുന്നില്‍. ഇദ്ദേഹത്തെ രണ്ടുതവണ മന്ത്രിയും ഉപമുഖ്യമന്ത്രിയുമാക്കി. ചെന്നൈ കോര്‍പറേഷന്‍ ചെയര്‍മാനായും സ്റ്റാലിന്‍ ജനമനസ്സുകളിലും ഭരണമേഖലയിലും ശ്രദ്ധനേടി. മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായാണ് അദ്ദേഹം തീര്‍ത്തത്. എം.പി സ്ഥാനത്തിലൂടെ കനിമൊഴിയും അഴഗിരിയും സണ്‍ ടി.വി നെറ്റ് വര്‍ക്കിലൂടെ മരുമകന്‍ മുരശൊലിമാരനും തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെയും കുടുംബത്തിലെയും മുടിചൂടാമന്നന്മാരായി. കേന്ദ്രസര്‍ക്കാരുകളിലെ പാര്‍ട്ടിപങ്കാളിത്തവും ഇതിന് അവരെ നല്ലവണ്ണം തുണച്ചു. ഒരു കേന്ദ്രസര്‍ക്കാരിനെ വീഴ്ത്തിയിടുന്നതിന് കാരണമായ രണ്ടായിരം കോടിയുടെ ടു.ജി സ്‌പെക്ട്രം അഴിമതിക്കേസ് പാര്‍ട്ടിയുടെ മാത്രമല്ല, കരുണാനിധിയുടെയും യശസ്സിന് മങ്ങലേല്‍പിച്ചു. 2014ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോദി വരുന്നതിന് കാരണമായതിലൊന്ന് ഈ അഴിമതിയായിരുന്നു. ആദ്യമൂന്നുസിനിമകള്‍ പിറക്കാതെ പോയപ്പോള്‍ ‘ പരാശക്തി ‘യിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ സിനിമാതുടക്കം. അവസാനചിത്രം ‘പൊന്നാര്‍ ശങ്കര്‍’ 2011ലായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം.
1970കളില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിയെ പിന്തുണച്ചാണ് കരുണാനിധി ദേശീയരാഷ്ട്രീയത്തിലേക്ക് പാര്‍ട്ടിയെ പിടിച്ചുയര്‍ത്തിയത്. എന്നാല്‍ അടിയന്തിരാവസ്ഥയെ ശക്തിയായി എതിര്‍ക്കാനും അദ്ദേഹം മുന്നോട്ടുവന്നു. പിന്നീടുള്ള കാലം കോണ്‍ഗ്രസുമായി ഏറെ അടുപ്പം പുലര്‍ത്തുകയും ചെയ്തു. ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ തന്റെ വിഖ്യാതമായ ദ്രാവിഡസ്വത്വത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാനത്ത് അവരെ പച്ചതൊടീക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഫലം ഇന്നും തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയെ പോലും വിജയിപ്പിക്കാന്‍ കാവിപ്പാര്‍ട്ടിക്കായില്ല. ഇന്ത്യയുടെ തലസ്ഥാനം കരുണാനിധിയുടെ വീട് നില്‍ക്കുന്ന ഗോപാലപുരം ആണെന്നുവരെഅണികള്‍ പുകഴ്ത്തിപ്പാടി. അന്നുവരെ ദേശീയരാഷ്ട്രീയത്തില്‍ ഗണനാത്മകശക്തിയല്ലാതിരുന്ന ഡി.എം.കെയെ കരുണാനിധിയാണ് നിര്‍ണായകഘടകമാക്കിയത്. ഇരുമുന്നണികളിലും അദ്ദേഹം തന്റെ പാര്‍ട്ടിയെ തമിഴ്ജനതക്കുവേണ്ടി വിനിയോഗിച്ചു. അല്‍പകാലം കോണ്‍ഗ്രസുമായി ഇടഞ്ഞ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി ചേരേണ്ടിവന്നപ്പോഴും കലൈജ്ഞരെന്ന കറകളഞ്ഞ മതേതരനേതാവില്‍ ഒരാള്‍പോലും വര്‍ഗീയതയുടെ കടുകുമണിപോലും കണ്ടില്ല. മുസ്‌ലിംലീഗ് നേതാക്കളായ ഖാഇദേമില്ലത്ത് മുതല്‍ പ്രൊഫ. ഖാദര്‍മൊയ്തീന്‍വരെയുള്ളവരുമായി അദ്ദേഹം അനല്‍പമായ അടുപ്പംപുലര്‍ത്തി. 1948ല്‍ ചെന്നൈയില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകയോഗം നടക്കുമ്പോഴും അതിന് ശേഷം പതിറ്റാണ്ടുകളോളവും പാര്‍ട്ടിക്കും മുസ്‌ലിംകളാദി പിന്നാക്ക-ദലിത്‌വിഭാഗങ്ങള്‍ക്കും കാവലാളായി കലൈജ്ഞര്‍ നിലകൊണ്ടു. ഖാഇദേമില്ലത്തിന്റെ പേരില്‍ ഒരുജില്ലതന്നെ രൂപീകരിക്കാനും അദ്ദേഹം വിശാലമനസ്‌കത കാട്ടി. പാര്‍ട്ടി അധ്യക്ഷപദവിയില്‍ അരനൂറ്റാണ്ട് പിന്നിട്ടത് കഴിഞ്ഞവര്‍ഷമാണ് കരുണാനിധിയും ഡി.എം.കെയും ആഘോഷിച്ചത്. അതിന് തൊട്ടടുത്ത സമയത്തുതന്നെ അദ്ദേഹത്തിന് പാര്‍ട്ടിയെയും നാടിനെയും കൈവെടിയേണ്ടിവന്നു എന്നത് വിധിനിശ്ചയം മാത്രം.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് രണ്ടുതവണയായി പത്തുവര്‍ഷവും കോണ്‍ഗ്രസിനൊപ്പംനിന്ന ഡി.എം.കെ രാജ്യം കാവിഭീകരതക്ക് കീഴടങ്ങേണ്ടിവരുമ്പോഴാണ് ജീവിതത്തോട് വിടപറയേണ്ടിവരുന്നെങ്കിലും, പാര്‍ട്ടിയെ മതേതരചേരിയോട് ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടുതന്നെയാണ് യാത്ര ചോദിക്കുന്നത് എന്നത് തമിഴ്‌നാടിനെയും രാജ്യത്തെയും സംബന്ധിച്ച് മഹത്തായ കാര്യംതന്നെ. ജയലളിതയുടെ മരണത്തെതുടര്‍ന്ന് അണ്ണാ ഡി.എം.കെ കപ്പിത്താനില്ലാത്ത കപ്പലാവുകയും രാഷ്ട്രീയരംഗത്തേക്ക് പുതിയചേരുവകളുമായി താരങ്ങളായ കമല്‍ഹാസനും രജനീകാന്തും ഇറങ്ങിവരികയും ചെയ്യുമ്പോള്‍ തമിഴ്ജനത ഇന്നും ദ്രാവിഡജനത വിശ്വാസം അര്‍പ്പിക്കുന്നത് കരുണാനിധിയുടെ പ്രസ്ഥാനത്തില്‍തന്നെയെന്നതാണ് അദ്ദേഹത്തെ രോഗശയ്യയിലും അല്ലലില്ലാതെ കിടക്കാന്‍ സഹായിച്ചിട്ടുണ്ടാവുക. ജൂലൈ 28 മുതല്‍ പത്തുദിനം ചെന്നൈ കാവേരിആസ്പത്രിക്ക് മുന്നില്‍ മരണസമയംവരെ കാത്തുകിടന്ന നൂറുകണക്കിന് ആബാലവൃദ്ധം ജനതയുടെ അലമുറയുടെ പിന്നിലും ആ നേതാവിനോടും തിരിച്ചുമുള്ള അളക്കാനാകാത്ത അന്‍പുതന്നെ. അതുതന്നെയാണ് നമുക്കും ആ മഹാമനീഷിക്ക് തിരിച്ചുനല്‍കാനുള്ളത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending