Connect with us

kerala

യാത്രാ ധൂര്‍ത്തിന്റെ ചുരുളഴിയുമ്പോള്‍-എഡിറ്റോറിയല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്. 43.14 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് മാത്രം ചിലവായിരിക്കുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. യാത്രകള്‍ക്ക് 22.38 ലക്ഷം, ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം, വിമാനത്താവള ലോഞ്ച് ഫീസ് 2.21 ലക്ഷം എന്നിങ്ങനെയാണ് ചിലവ്. ലണ്ടന്‍ ഹൈകമ്മീഷന്‍ ചിലവഴിച്ച തുക പിന്നീട് സംസ്ഥാനം നല്‍കുകയാണുണ്ടായത്. വിമാന യാത്രാ കൂലി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്യന്‍ യാത്ര വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നതാണ്. യാത്ര സുതാര്യമല്ലെന്നും സര്‍ക്കാര്‍ ചിലവില്‍ കുടുംബത്തെ ഒപ്പംകൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം ആ ഘട്ടത്തില്‍ തന്നെ നിലപാടെടുത്തു. യാത്ര ഔദ്യോഗികമായി അറിയിച്ചില്ലെന്ന നിലപാടാണ് ഗവര്‍ണറും സ്വീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടിയാണ് വിദേശ പര്യടനമെന്നും യാത്രയുടെ നേട്ടങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ പ്രതിപക്ഷത്തിന് ബോധ്യമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുടുംബത്തെ കൊണ്ടുപോകുന്നത് സ്വന്തം ചിലവിലാണെന്നുമായിരുന്നു വിശദീകരണം. കണക്കുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അന്ന് പ്രതിപക്ഷം പങ്കുവെച്ച ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്നും ധൂര്‍ത്തിന്റെ പര്യായമായ യാത്രക്കുവേണ്ടി ലക്ഷങ്ങളാണ് പൊടിപൊടിക്കപ്പെട്ടതെന്നും ഇപ്പോള്‍ തെളിയിക്കപ്പെടുകയാണ്. യാത്രയുടെ നേട്ടങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുമ്പോള്‍ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ എന്നാണ് ഓരോ മലയാളിയും ആത്മഗതം ചെയ്തത്. മുമ്പ് അദ്ദേഹം നടത്തിയ വിദേശ യാത്രകളുടെ അനന്തരഫലങ്ങളെ കുറിച്ച് നല്ല ഓര്‍മയുള്ളതുകൊണ്ടാണ് ജനങ്ങള്‍ അത്തരത്തില്‍ ഈ യാത്രയേയും നോക്കിക്കണ്ടത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍ തന്നെയാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടി മാത്രം മാസാമാസം കടമെടുത്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താത്ത പക്ഷം ഇനി കടമെടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ശമ്പളം മുടങ്ങല്‍ പതിവു സംഭവമാണ്. തൊഴിലാളികളുടെ ദീനരോദനങ്ങള്‍ സമൂഹ മാധ്യമങ്ങളും മറ്റും നിറഞ്ഞുനില്‍ക്കുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണവും താളംതെറ്റിയിരിക്കുകയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കാനെന്നപേരില്‍ സര്‍ക്കാര്‍ ചെയ്ത്കൂട്ടുന്നതാവട്ടേ മുഴുവന്‍ ഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയെന്നതാണ്. വിലക്കയറ്റം തടയാന്‍ പൊതു വിതരണ സംവിധാനം ഉപയോഗപ്പെടുത്തി അവശ്യ വസ്തുക്കള്‍ മിതമായ വിലയില്‍ ജനങ്ങളിലെത്തിക്കുന്നതിനു പകരം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ വിലവര്‍ധിപ്പിച്ച് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. പാല്‍ വില വര്‍ധന ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടി ചിലവു ചുരുക്കുക എന്നതാണ്. എന്നാല്‍ സര്‍ക്കാറിന് ഈ വഴിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല. കാരണം ഇക്കാര്യത്തില്‍ ആദ്യം മുണ്ടുമുറുക്കി മാതൃക കാണിക്കേണ്ടത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ആര്‍ഭാഢത്തില്‍ മുങ്ങിക്കിടക്കുന്ന അവര്‍ക്ക് എങ്ങിനെ അതിനു സാധിക്കും. യാത്രകളുടെയും വാഹനങ്ങളുടെയും മറ്റുള്ള സൗകര്യങ്ങളുടെയും പേരില്‍ ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുര്‍വ്യയത്തിന് കൈയ്യും കണക്കുമുണ്ടോ. തുടര്‍ ഭരണം എന്നത് നാടുമുടിക്കാനുള്ള അവസരമായിട്ടാണോ പിണറായി സര്‍ക്കാര്‍ കാണുന്നതെന്നത് ന്യായമായ ചോദ്യമായി മാറുകയാണ്. ഖാദിബോര്‍ഡ് ചെയര്‍മാന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പിന് യാതൊരു സങ്കോചവുമുണ്ടായിട്ടില്ല. ഇതിനെല്ലാം നിരത്തുന്ന ന്യായീകരണങ്ങളാകട്ടേ ജനങ്ങളുടെ മാനസിക നിലവാരത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ബുള്ളറ്റ് പ്രൂഫ് കാര്‍ താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ തന്നതാണെന്നായിരുന്നു പി. ജയരാജന്റെ വിശദീകരണം. ഈ രീതിയിലാണ് മുന്നോട്ടു പോക്കെങ്കില്‍ ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുമ്പോഴേക്കും ഈ നാടിന്റെ അവസ്ഥ എന്തായിരിക്കുമെന്നത് അചിന്തനീയമാണ്. എന്നാല്‍ സര്‍ക്കാറിന്റെ എല്ലാ വഴിവിട്ട നീക്കങ്ങളും ജനങ്ങളിലെത്തുകയും അവര്‍ അത് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിധിയെയുത്തുകള്‍ ഇത് കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

kerala

നവകേരള ബസ് കട്ടപ്പുറത്ത്? അറ്റകുറ്റപ്പണി കഴിഞ്ഞ് എത്തിച്ചെങ്കിലും ഉപയോഗമില്ല

1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.

Published

on

നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ ‘കട്ടപ്പുറത്ത്’. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അത് സംഭവിച്ചില്ല.

ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസ്സപ്പെട്ടു.

അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.

Continue Reading

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending