Connect with us

kerala

റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്താന്‍ നീക്കമെന്ന് പരാതി

Published

on

കോഴിക്കോട് : പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള പത്തോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്തലാക്കാന്‍ നീക്കമെന്ന് പരാതി. വടകര, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളാണ് നിര്‍ത്തുന്നതായി പരാതികള്‍ ഉയരുന്നത്. വടകര ഉള്‍പ്പെടെയുള്ള ചില റെയില്‍വേ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ ഇപ്പോള്‍ തന്നെ ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം ഭാഗികമാക്കി മാറ്റിയതെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ പരാതിപ്പെടുന്നു.

ആളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ആളില്ല എന്നതിന് പുറമെ കോച്ച് പൊസിഷന്‍ എഴുതി വെക്കുന്ന പതിവും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇല്ലാതായതോടെ നിന്നിട്ടുണ്ട്. ട്രെയിന്‍ വന്നു കഴിഞ്ഞാല്‍ കോച്ച് ഏതെന്നറിയാതെ തലങ്ങും വിലങ്ങും ഓടേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെ വലിയ പ്രയാസമാണ് ഇത് മൂലം നേരിടുന്നത്.
ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ പുനസ്ഥാപിക്കണമെന്ന് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് ഫെഡറേഷന്‍ (എം.ടി.പി.എഫ്) ആവശ്യപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നെന്നേക്കുമായി അടച്ചു പൂട്ടാനാണ് നീക്കം എന്ന് യാത്രക്കാര്‍ക്ക് സംശയമുണ്ട്. റെയില്‍വേ യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കണമെന്നും എം.ടി.പി.എഫ് ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് സാഹചര്യത്തിലുള്ള ക്രമീകരണം മാത്രമാണ് നടത്തുന്നതെന്നും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥിരമായി നിര്‍ത്തുന്നില്ലെന്നും സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പി.ആര്‍.ഒ ഗോപിനാഥ് ചന്ദ്രികയോട് പറഞ്ഞു. സ്റ്റാഫുകളില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ കുറവുണ്ട്. ഇപ്പോള്‍ യാത്രക്കാര്‍ റിസര്‍വേഷന്‍ ചെയ്ത് ടിക്കറ്റെടുക്കുന്നവരാണ്. വിവരങ്ങള്‍ ചോദിച്ചറിയാന്‍ എത്തുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഇതോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ ക്രമീകരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Published

on

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്‌സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

 

Continue Reading

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.

Published

on

കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്‌ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.

ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്‍.

 

Continue Reading

Trending