Connect with us

india

ഡല്‍ഹി വായുമലിനീകരണം; സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം

തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യഗേറ്റില്‍ വായുമലിനീകരണത്തിനെതിരെ സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം സമരത്തിനായി എത്തിയപ്പോളായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ഇ.ആര്‍. അക്ഷയിനെ നിലത്ത് തള്ളിയിട്ട് മുഖം റോഡില്‍ അമര്‍ത്തി പൊലീസുകാരന്‍ നെഞ്ചില്‍ മുട്ടുകുത്തിയിരുന്നതും മറ്റൊരു പൊലീസുകാരന്‍ കൈ മുകളിലേക്ക് വലിച്ചുപിടിച്ചതും. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

മൗലികാവകാശമായ ശുദ്ധവായുവിനുവേണ്ടി നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ഭാഗമായ ഡല്‍ഹി കോഓഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനാണ് ഡല്‍ഹി സര്‍വകലാശാല മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അക്ഷയ് ഞായറാഴ്ച ഇന്ത്യഗേറ്റിലെത്തിയത്. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു, മാവോവാദി മുദ്രാവാക്യം വിളിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് പൊലീസ് അക്ഷയ് അടക്കം 23 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.

അക്ഷയ് ഒരു മാവോവാദി ഗ്രൂപ്പിലും അംഗമല്ലെന്നും രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ഥി മാത്രമാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി വിദ്യാര്‍ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്‌വിയും

സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഒഴിവാക്കല്‍ വ്യവസ്ഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷവും നിലവിലുണ്ട്,’ സിബല്‍ പറഞ്ഞു.

Published

on

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) അഭ്യാസത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി (ബിഎല്‍ഒ) വിന്യസിച്ച്, വോട്ടര്‍മാരുടെ പൗരത്വം നിര്‍ണയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസി) ‘അപകടകരവും യുക്തിരഹിതവുമായ’ നീക്കം വ്യാഴാഴ്ച (നവംബര്‍ 27, 2025) സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. തീവ്രമായ പുനരവലോകനങ്ങള്‍ ഒരു നിയോജകമണ്ഡലത്തിലോ ഒരു ചെറിയ ഗ്രൂപ്പിലോ മാത്രമായി പരിമിതപ്പെടുത്തണം, രാജ്യത്തുടനീളം സംസ്ഥാനങ്ങള്‍ക്കപ്പുറം കൂട്ടമായി നടത്തരുത് എന്ന നിയമം പശ്ചാത്തലത്തിലേക്ക് മാറ്റുന്നതിനിടയില്‍, കഴിഞ്ഞ മാസങ്ങള്‍ എസ്‌ഐആര്‍ ഹിയറിംഗുകള്‍ ‘രോഗശാന്തി സ്പര്‍ശം’ നല്‍കിക്കൊണ്ട് കോടതി ചെലവഴിച്ചുവെന്ന് സിംഗ്വി പറഞ്ഞു.

1950-ലെ ജനപ്രാതിനിധ്യ നിയമം (ROPA) പ്രകാരം ഒരാള്‍ക്ക് 18 വയസ്സ് പ്രായമുണ്ടെന്നും ഒരു നിയോജക മണ്ഡലത്തില്‍ സാധാരണ താമസക്കാരനായിരിക്കണമെന്നും വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് സിബല്‍ സമര്‍പ്പിച്ചു. ഈ രണ്ട് വിശദാംശങ്ങളും പരിശോധിക്കാന്‍ ആധാര്‍ നന്നായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു. ‘ഒരാള്‍ ഇന്ത്യന്‍ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ഒരാള്‍ക്ക് മാനസികാവസ്ഥയില്ലാത്തവനാണോ എന്ന് തീരുമാനിക്കുന്നത് യോഗ്യതയുള്ള കോടതിയാണ്. അഴിമതി നിരോധന നിയമം, ജനപ്രാതിനിധ്യ നിയമം തുടങ്ങിയ നിയമങ്ങള്‍ ഒരു വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ നിന്ന് അയോഗ്യനാക്കുന്നതിന് നിയമപരമായ അടിസ്ഥാനം ഉണ്ടാക്കും. നിങ്ങള്‍ക്ക് ഇതെല്ലാം BLO യോട് ചോദിക്കാന്‍ കഴിയില്ല,’ സിബല്‍ പറഞ്ഞു.

വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) മാറ്റിസ്ഥാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘എണമറേഷന്‍ ഫോമുകള്‍ അവതരിപ്പിക്കുകയും പൗരത്വം തെളിയിക്കുന്നതിനുള്ള ഭാരം മാറ്റുകയും ചെയ്യുക… ഇത് ഒരു വിദേശിയുടെ മേല്‍ ചുമത്തുന്ന തെളിവുകളുടെ ഭാരം പോലെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഒഴിവാക്കല്‍ വ്യവസ്ഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷവും നിലവിലുണ്ട്,’ സിബല്‍ പറഞ്ഞു.

Continue Reading

india

പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഡൽഹി വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനികൾ‍

പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.

Published

on

ഡല്‍ഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനികളെ പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.

‘പീഡകരായ ഉദ്യോഗസ്ഥര്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ 20 വയസുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും പൊലീസുകാര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ ഞങ്ങളെ ഉപദ്രവിച്ചു… മോശമായി സ്പര്‍ശിച്ചു… ലൈംഗികമായി ഉപദ്രവിച്ചു. വ്യാജ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി’ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 17 വിദ്യാര്‍ഥികളെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ 11 പേരും പെണ്‍കുട്ടികളാണ്.

സന്‍സദ് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് വിദ്യാര്‍ഥികള്‍!ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, അവരെ തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, ജോലി തടസപ്പെടുത്തല്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലും 13 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്‍ഡ് ചെയ്തു. വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.

 

Continue Reading

india

ഡല്‍ഹിയിലെ വായുമലിനീകരണം; പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ല; സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

Published

on

ഡല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണത്തില്‍ പ്രതികരണവുമായി സുപ്രിംകോടതി. ഡല്‍ഹി വായുമലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

‘ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം’ ബെഞ്ച് പറഞ്ഞു. ഡല്‍ഹി വായു മലിനീകരണ വിഷയത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

‘ഒരു ജുഡീഷ്യല്‍ ഫോറത്തിന് എന്ത് മാന്ത്രിക വടിയാണ് പ്രയോഗിക്കാനാവുക? ഡല്‍ഹിക്ക് ഈ വായുമലിനീകരണം അപകടകരമാണെന്ന് ഞങ്ങള്‍ക്കറിയാം… ഉടനടി ശുദ്ധവായു ലഭിക്കാന്‍ കഴിയുന്ന എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനാവുക?’ കോടതി ചോദിച്ചു.

ശൈത്യകാലത്ത് മാത്രം രൂക്ഷമായ മലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദീപാവലി സീസണില്‍ അതൊരു ആചാരപരമായ രീതിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലം കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാകും. എന്തായാലും നമുക്ക് പതിവായി നിരീക്ഷണം നടത്താം’ ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചിന്റെ പ്രതികരണം. പരിഹാരങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണെന്നും അടിസ്ഥാനപരമായി ഒന്നും നടക്കുന്നില്ലെന്നും അപരാജിത സുപ്രിംകോടതിയെ അറിയിച്ചു.

Continue Reading

Trending