Connect with us

india

കെ.എല്‍ 99; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഏകീകൃത നമ്പര്‍

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ഏകീകൃത നമ്പര്‍ സംവിധാനമേര്‍പ്പെടുത്തുന്നതിന് ഗതാഗത വകുപ്പിന്റെ പച്ചക്കൊടി. ‘കെ.എല്‍ 99’ ശ്രേണിയിലുള്ള നമ്പറുകള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായി.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക. ഗതാഗത വകുപ്പിന്റെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറും.
സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചറിയാന്‍ പൊതുവായി കെ.എല്‍ 99 എന്ന നമ്പറും വിവിധ വിഭാഗങ്ങള്‍ക്ക് ഇതിനൊപ്പം എ,ബി,സി,ഡി എന്നീ അക്ഷരങ്ങളും നല്‍കാനാണ് ശിപാര്‍ശ. ഇതനുസരിച്ച് ‘കെ.എല്‍ 99 എ’ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് നല്‍കും. ‘കെ.എല്‍ 99 ബി’ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ‘കെ.എല്‍ 99 സി’ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ‘കെ.എല്‍ 99 ഡി’ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നല്‍കും. മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി ചെയ്യേണ്ടിവന്നു.

നിലവില്‍ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകള്‍ വിവിധ ശ്രേണിയിലായതിനാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സര്‍ക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാന്‍ കൂടിയാണ് പുതിയ നീക്കം. സര്‍ക്കാര്‍ വാഹനങ്ങളുടെ ‘ഗവണ്‍മെന്റ് ഓഫ് കേരള’ ബോര്‍ഡ് ഇല്ലെങ്കിലും നമ്പര്‍ നോക്കി ഔദ്യോഗിക വാഹനം തിരിച്ചറിയാം.

 

india

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

Published

on

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. റായ്ബറേലിയില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.

 

Continue Reading

india

ബ്രിജ് ഭുഷണിന്റെ മകന്റെ സ്ഥനാര്‍ഥിത്വം; വിമര്‍ശനവുമായി പ്രതിപക്ഷം

ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുന്‍ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭുഷണിന്റെ് മകന്‍ കരണ്‍ ഭുഷണ്‍ സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം.
ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇങ്ങനെ നീത നല്‍കുന്നതി നെക്കുറിച്ചാണോ നങ്ങള്‍ സംസാരിക്കുന്ന തെന്ന് സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ചു കൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍ വേദി ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാ തിക്രമത്തെ അപലപിക്കാന്‍ ബി.ജെ.പി തയാറല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി.എം.സി രാജ്യസഭ എം.പി സാരിക ഘോഷ് പറഞ്ഞു കരണ്‍ സിങിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയത് ലജ്ജാകരവും അപമാനകരവുമാണ്.നാരി ശക്തി,നാരി സമ്മാന്, ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളെല്ലാം പൊളളയും വ്യാജവുമാണെന്നും സാഗരികഘോശഷ് പറഞ്ഞു.

 

Continue Reading

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

Trending