Connect with us

Video Stories

അഹല്യ ഹോസ്പിറ്റലില്‍ അടിയന്തിര സേവനത്തിന് അബുദാബി പൊലിസ് അനുമതി

ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Published

on

അബുദാബി: അഹല്യ ഹോസ്പിറ്റല്‍ മുസഫയില്‍ അബുദാബി പൊലീസ് അടിന്തിര വിഭാഗം അനുവദിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉല്‍ഘാടന പരിപാടിയില്‍ അബുദാബി പൊലീസ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ഹാദിര്‍, അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹിമൈദ് അല്‍മര്‍സൂക്കി, സിവില്‍ ഡിഫന്‍സ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ശംസി, ഫൈസല്‍ അല്‍ ആംരി, റെഡ് ക്രസന്റ് ഹെഡ് ഓഫ് വോളന്റിയേഴ്‌സ് ഇസ്‌വ അല്‍ഖുത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്റര്‍നാഷണല്‍ റോഡ് ഉള്‍പ്പെടെയുള്ളവയിലേക്ക് പ്രവേശിക്കുന്ന ഹൈവെയിലെ അഹല്യ ഹോസ്പിറ്റലില്‍ ഇത്തരം സേവനം അത്യധികം ഉപകാരപ്രദമാണെന്ന് അബുദാബി പൊലീസ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ഹാദിര്‍ വ്യക്തമാക്കി. വ്യവസായ നഗരിയിലെ തൊഴിലാളികള്‍ക്കും ഹെവെയിലെ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും അടിയന്തിര സേവനം ലഭ്യമാക്കാന്‍ തൊട്ടടുത്ത ഈ സേവനം അത്യധികം ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബി-താരിഫ് ഹൈവെയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അഹല്യ ആശുപത്രിയിലെ അടിയന്തിര സേവനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണെന്ന് അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹിമൈദ് അല്‍മുര്‍സോക്കി പറഞ്ഞു. അതിനൂതന സൗകര്യങ്ങളോടെ ആരംഭിച്ച എമര്‍ജന്‍സി വിഭാഗത്തില്‍ 10 ബെഡുകളും 2 കണ്‍സള്‍ട്ടന്റുമാരും 3 സ്‌പെഷ്യലിസ്റ്റും 12 ജനറല്‍ പ്രാക്ടീഷണര്‍മാരുമുണ്ട്. ചികിത്സയുടെ തുടക്കം രോഗിയുടെ തുടര്‍ന്നുള്ള പരിചരണത്തെയും ക്ലിനിക്കല്‍ ഫലത്തെയും പ്രതിഫലിപ്പിക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരം ഇവിടെ ഉറപ്പാക്കുമെന്ന് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഖവാജ അഹ്സന്‍ മന്‍സൂര്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

മെഡിസിന്‍, സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജന്മാര്‍, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി, മെഡിക്കല്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, യൂറോളജി, ഗൈനക്കോളജി, ജനറല്‍ പീഡിയാട്രിക്‌സ്, നിയോനറ്റോളജി, നെഫ്രോളജി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉപവിഭാഗങ്ങളുമായി മുസ്സഫയിലെ അഹല്യ ആശുപത്രിയിലെ ഇആര്‍ ടീം മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പെര്‍ക്യുട്ടേനിയസ് കൊറോണറി ഇന്റര്‍വെന്‍ഷന്‍, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ റേഡിയോളജി വിഭാഗത്തില്‍ എക്‌സ്-റേ, സിടി സ്‌കാന്‍, എംആര്‍ഐ, മറ്റ് റേഡിയോളജി സേവനങ്ങള്‍ എന്നിവയുമുള്ള അഹല്യ ആശുപത്രിക്ക് ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ അംഗീകാരമുണ്ട്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending