Connect with us

india

അബുദാബി എയര്‍പോര്‍ട്ടുകളില്‍ കഴിഞ്ഞവര്‍ഷം 15.9 ദശലക്ഷം യാത്രക്കാര്‍

2021നേക്കാള്‍ 5.26 ദശലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.

Published

on

അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷം 15.9 ദശലക്ഷം യാത്രക്കാര്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ, 15.9 ദശലക്ഷം യാത്രക്കാരാണ് അബുദാബി ഇന്റര്‍നാഷണല്‍, അല്‍ഐന്‍ ഇന്റര്‍നാഷണല്‍, അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ്, ഡെല്‍മ ഐലന്‍ഡ്, സര്‍ ബാനിയാസ് ഐലന്‍ഡ്
എന്നിവിടങ്ങളിലായി എത്തിയത്.
2021നേക്കാള്‍ 5.26 ദശലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.

ടൂറിസം, ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരെ ഉള്‍ക്കൊള്ളുന്നതില്‍ അബുദാബിയിലെ വിമാനത്താവളങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. യാത്രക്കാരുടെ സൗകര്യകത്തിനും മികച്ച സംവിധാനങ്ങള്‍ക്കും മുഖ്യപരിഗണന നല്‍കുന്നതായി അബുദാബി എയര്‍പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജമാല്‍ സലേം അല്‍ ദാഹിരി വ്യക്തമാക്കി.

”പാസഞ്ചര്‍ ട്രാഫിക്കിന്റെ കാര്യത്തില്‍ 2022 അബുദാബിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വര്‍ഷമായിരുന്നു. സന്ദര്‍ശിക്കാനും ജീവിക്കാനും ജോലി ചെയ്യാനും ആകര്‍ഷകമായ സ്ഥലമെന്ന നിലയില്‍
അബുദാബിയില്‍ ഏറെ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2023-ല്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. പ്രധാന ഇവന്റുകള്‍ക്കായി കൂടുതല്‍ സന്ദര്‍ശകര്‍ യുഎഇയിലേക്ക് വരുമെന്നതിനാല്‍ അബുദാബി വിമാനത്താവളത്തില്‍ കൂടുതല്‍പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണം, ഓപ്പറേഷന്‍, ഡെലിവറി വരെ എല്ലാ കാര്യങ്ങളിലും സുസ്ഥിരത വലിയ പങ്ക് വഹിക്കുന്നുണ്ട്. അബുദാബിയെ സംബന്ധിച്ചിടത്തോളം ആവേശകരമായ സമയമാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖല ഇതിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യും. അബുദാബി, അല്‍ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലായി കഴിഞ്ഞ വര്‍ഷം 3,949 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending