Connect with us

kerala

തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മക്കയില്‍ : മിന ഒരുങ്ങി

Published

on

വിശുദ്ധ കര്‍മ്മത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടക ലക്ഷങ്ങളുടെ പാദസ്പര്‍ശമേറ്റ് പുളകം കൊണ്ട മിന പരിമിതമായ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകളോടെ വിപുലമായ സൗകര്യങ്ങളാണ് മിനായില്‍ ഒരുക്കിയിട്ടുള്ളത്. മിനായില്‍ ആറ് ടവറുകളിലായി എഴുപത് ക്യാമ്പുകളാണ് ഇക്കൊല്ലത്തെ ഹാജിമാര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. 4.37 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് ഓരോ തീര്‍ത്ഥാടകന്‍ക്കും ക്യാമ്പില്‍ നല്‍കിയിട്ടുള്ളത്. പ്രത്യേക പാക്കേജിലുള്‍പ്പെടുത്തി 5.33 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ സൗകര്യങ്ങളുള്ള ടെന്റുകളും മിനയിലുണ്ട് . ആധുനികവല്‍ക്കരിച്ച ടെന്റുകള്‍ക്കും കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ കേന്ദ്രങ്ങള്‍ക്കുമിടയില്‍ നിരവധി ഹെല്‍പ് സെന്ററുകളുടെ സേവനം ലഭ്യമാകും.

 

800 വനിതാ ജീവനക്കാരെ തീര്‍ത്ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ജനസാഗരം നിറഞ്ഞൊഴുകിയ തമ്പുകളില്‍ ഓരോ തീര്‍ത്ഥാടകനും വേര്‍തിരിച്ചു നല്‍കിയ വിശ്രമ കേന്ദ്രങ്ങളാണ് മിനായിലെ പുതിയ കാഴ്ച്ച. മുന്‍കാലങ്ങളെ പോലെ ചെറു സംഘങ്ങള്‍ കൂടുന്ന തമ്പുകള്‍ക്ക് പകരമാണ് ഈ സംവിധാനം. തീര്‍ഥാടകര്‍ ക്യാമ്പുകളിലേക്കും ടവറുകളിലേക്കും പ്രവേശിക്കുന്നതും പുറപ്പെടുന്നതും സ്മാര്‍ട്ട് കാര്‍ഡ് സ്‌കാന്‍ ചെയ്തുകൊണ്ടായിരിക്കും. ‘ക്ഷണവും മറ്റു സേവനങ്ങളുമെല്ലാം സ്മാര്‍ട്ട് കാര്‍ഡ് വഴി തന്നെയാണ് സമയബന്ധിതമായി ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ‘ഭക്ഷണം വിശ്രമം തുടങ്ങിയ കാര്യങ്ങള്‍ അവരവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമായിരിക്കുമെന്നാണ് കരുതുന്നത് .

ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ, ജംറ , മസ്ജിദുല്‍ ഹറം, പ്രവാചക നഗരി എന്നവിടങ്ങളില്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതല്‍ നടപടികളെല്ലാം ടീം ലീഡര്‍. ഗൈഡ് എന്നിവര്‍ യഥാ സമയം തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്തും. പുണ്യ കര്‍മ്മം നിര്‍വഹിക്കാനായി തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മക്കയിലെത്തും. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് തെരഞ്ഞെടുക്കപെട്ട നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരെത്തുക. സഊദിയുടെ ദൂര ദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ജിദ്ദ, തായിഫ് മദീന വഴി മക്കയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മക്കയിലെ നവാരിയ , ശറാഅ , അല്‍ഹദ സാഇദി തുടങ്ങിയ ‘ഭാഗങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ ത്വവാഫുല്‍ ഖുദും നിര്‍വഹിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ബസുകളില്‍ വിശുദ്ധ ഹറമിലേക്ക് യാത്ര തിരിക്കും. മക്കയിലെത്തിയത് മുതല്‍ പ്രത്യേക നിരീക്ഷകരുടെ മേല്‍നോട്ടത്തിലാകും തീര്‍ത്ഥാടകര്‍.

 

ത്വവാഫ് നിര്‍വഹിച്ച ശേഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറയ്ക്കാനായി തീര്‍ത്ഥാടകര്‍ സുരക്ഷാ വിഭാഗത്തിന്റെ അകമ്പടിയോടെ മിനയുടെ താഴ്‌വര ലക്ഷ്യം വെച്ച് നീങ്ങും. ആരോഗ്യസുരക്ഷക്ക് അതിപ്രാധാന്യമുള്ള രണ്ടാമത്തെ ഹജ്ജ് കര്‍മ്മമാണ് ഇക്കൊല്ലത്തേത്. ലോകവും സഊദിയും കോവിഡിന്റെ രൂക്ഷമായ പിടിയില്‍ പെട്ട സാഹചര്യത്തിലും ആയിരത്തോളം പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്ഷം വിശുദ്ധ ഹജ്ജ കര്‍മം നിര്‍വഹിപ്പിക്കാന്‍ തീരുമാനിച്ച സഊദി ‘ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ വിപ്ലവകരമായ തീരുമാനം ആഗോള മുസ്ലിംകളുടെ വാര്‍ഷിക മഹാ സംഗമം തടസമില്ലാതെ തുടരാന്‍ പ്രേരകമായി. കോവിഡ് വ്യാപനത്തിന് നേരിയ ശമനം വന്ന ഇക്കൊല്ലവും സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ക്ക് അവസരം നല്‍കി ഹജ്ജ് കര്‍മവുമായി മുന്നോട്ട് പോകാനുള്ള സല്‍മാന്‍ രാജാവിന്റെ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കുന്ന ദൗത്യമാണ് വിവിധ മന്ത്രാലയങ്ങള്‍ അതീവ ജാഗ്രതയോടെ ഏറ്റെടുത്തത്. ‘

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സണ്ണി ജോസഫിന്റെ വാര്‍ഡില്‍ യുഡിഎഫിന് ചരിത്ര വിജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.

Published

on

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് വിജയം. പായം പഞ്ചായത്തിലെ താന്തോട് വാര്‍ഡിലാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തിലാകെ യുഡിഎഫ് തരംഗമാണ്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ‘യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. കേരള ജനത എന്നും ഞങ്ങളൊടൊപ്പം എന്നും,തിരുവനന്തപുരം കോര്‍പറേഷന്റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടി.ജനങ്ങള്‍ അത് കണ്ടു’ സണ്ണി ജോസഫ് പറഞ്ഞു.

 

Continue Reading

kerala

കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ തോറ്റു

സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്.

Published

on

പാലക്കാട്: കോണ്‍ഗ്രസ് വിട്ട എ.വി ഗാപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനത്തിന് കനത്ത തിരിച്ചടി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഗോപിനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്. എല്‍ ഡി എഫുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയ ഗോപിനാഥ് പഞ്ചായത്ത് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഗോപിനാഥ് 1991 ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. 2021 ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി അകന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മന്ത്രിയും സി പി ഐ എം നേതാവുമായി എ കെ ബാലനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോപിനാഥ് പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടു.

ഗോപിനാഥിനൊപ്പം മത്സരിച്ച ഏഴ് മുന്‍ കോണ്‍ഗ്രസുകാരും ഗ്രാമപഞ്ചായത്തില്‍ തോറ്റതോടെ ഗോപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി എന്നും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്തുമെന്നായിരുന്നു ഗോപിനാഥിന്റെ വെല്ലുവിളി.

 

Continue Reading

kerala

വയനാട്ടില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; ജില്ലാ പഞ്ചായത്തിലും ബത്തേരി നഗരസഭയിലും അട്ടിമറി വിജയം

14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

Published

on

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎിന് വന്‍ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്.

അതുപോലെ മാനന്തവാടി നഗരസഭയിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. ബത്തേരി നഗരസഭ ഭരണം എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്‌മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് എട്ടു സീറ്റുകളില്‍ വിജയിച്ചു. അതേസമയം, മാനന്തവാടി നഗരസഭയില്‍ 21 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടില്‍ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളില്‍ യു.ഡി.എഫ്് മുന്നേറുന്നു.

Continue Reading

Trending