Connect with us

kerala

തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മക്കയില്‍ : മിന ഒരുങ്ങി

Published

on

വിശുദ്ധ കര്‍മ്മത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടക ലക്ഷങ്ങളുടെ പാദസ്പര്‍ശമേറ്റ് പുളകം കൊണ്ട മിന പരിമിതമായ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകളോടെ വിപുലമായ സൗകര്യങ്ങളാണ് മിനായില്‍ ഒരുക്കിയിട്ടുള്ളത്. മിനായില്‍ ആറ് ടവറുകളിലായി എഴുപത് ക്യാമ്പുകളാണ് ഇക്കൊല്ലത്തെ ഹാജിമാര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. 4.37 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് ഓരോ തീര്‍ത്ഥാടകന്‍ക്കും ക്യാമ്പില്‍ നല്‍കിയിട്ടുള്ളത്. പ്രത്യേക പാക്കേജിലുള്‍പ്പെടുത്തി 5.33 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ സൗകര്യങ്ങളുള്ള ടെന്റുകളും മിനയിലുണ്ട് . ആധുനികവല്‍ക്കരിച്ച ടെന്റുകള്‍ക്കും കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ കേന്ദ്രങ്ങള്‍ക്കുമിടയില്‍ നിരവധി ഹെല്‍പ് സെന്ററുകളുടെ സേവനം ലഭ്യമാകും.

 

800 വനിതാ ജീവനക്കാരെ തീര്‍ത്ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ജനസാഗരം നിറഞ്ഞൊഴുകിയ തമ്പുകളില്‍ ഓരോ തീര്‍ത്ഥാടകനും വേര്‍തിരിച്ചു നല്‍കിയ വിശ്രമ കേന്ദ്രങ്ങളാണ് മിനായിലെ പുതിയ കാഴ്ച്ച. മുന്‍കാലങ്ങളെ പോലെ ചെറു സംഘങ്ങള്‍ കൂടുന്ന തമ്പുകള്‍ക്ക് പകരമാണ് ഈ സംവിധാനം. തീര്‍ഥാടകര്‍ ക്യാമ്പുകളിലേക്കും ടവറുകളിലേക്കും പ്രവേശിക്കുന്നതും പുറപ്പെടുന്നതും സ്മാര്‍ട്ട് കാര്‍ഡ് സ്‌കാന്‍ ചെയ്തുകൊണ്ടായിരിക്കും. ‘ക്ഷണവും മറ്റു സേവനങ്ങളുമെല്ലാം സ്മാര്‍ട്ട് കാര്‍ഡ് വഴി തന്നെയാണ് സമയബന്ധിതമായി ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ‘ഭക്ഷണം വിശ്രമം തുടങ്ങിയ കാര്യങ്ങള്‍ അവരവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമായിരിക്കുമെന്നാണ് കരുതുന്നത് .

ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ, ജംറ , മസ്ജിദുല്‍ ഹറം, പ്രവാചക നഗരി എന്നവിടങ്ങളില്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതല്‍ നടപടികളെല്ലാം ടീം ലീഡര്‍. ഗൈഡ് എന്നിവര്‍ യഥാ സമയം തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്തും. പുണ്യ കര്‍മ്മം നിര്‍വഹിക്കാനായി തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മക്കയിലെത്തും. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് തെരഞ്ഞെടുക്കപെട്ട നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരെത്തുക. സഊദിയുടെ ദൂര ദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ജിദ്ദ, തായിഫ് മദീന വഴി മക്കയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മക്കയിലെ നവാരിയ , ശറാഅ , അല്‍ഹദ സാഇദി തുടങ്ങിയ ‘ഭാഗങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ ത്വവാഫുല്‍ ഖുദും നിര്‍വഹിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ബസുകളില്‍ വിശുദ്ധ ഹറമിലേക്ക് യാത്ര തിരിക്കും. മക്കയിലെത്തിയത് മുതല്‍ പ്രത്യേക നിരീക്ഷകരുടെ മേല്‍നോട്ടത്തിലാകും തീര്‍ത്ഥാടകര്‍.

 

ത്വവാഫ് നിര്‍വഹിച്ച ശേഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറയ്ക്കാനായി തീര്‍ത്ഥാടകര്‍ സുരക്ഷാ വിഭാഗത്തിന്റെ അകമ്പടിയോടെ മിനയുടെ താഴ്‌വര ലക്ഷ്യം വെച്ച് നീങ്ങും. ആരോഗ്യസുരക്ഷക്ക് അതിപ്രാധാന്യമുള്ള രണ്ടാമത്തെ ഹജ്ജ് കര്‍മ്മമാണ് ഇക്കൊല്ലത്തേത്. ലോകവും സഊദിയും കോവിഡിന്റെ രൂക്ഷമായ പിടിയില്‍ പെട്ട സാഹചര്യത്തിലും ആയിരത്തോളം പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്ഷം വിശുദ്ധ ഹജ്ജ കര്‍മം നിര്‍വഹിപ്പിക്കാന്‍ തീരുമാനിച്ച സഊദി ‘ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ വിപ്ലവകരമായ തീരുമാനം ആഗോള മുസ്ലിംകളുടെ വാര്‍ഷിക മഹാ സംഗമം തടസമില്ലാതെ തുടരാന്‍ പ്രേരകമായി. കോവിഡ് വ്യാപനത്തിന് നേരിയ ശമനം വന്ന ഇക്കൊല്ലവും സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ക്ക് അവസരം നല്‍കി ഹജ്ജ് കര്‍മവുമായി മുന്നോട്ട് പോകാനുള്ള സല്‍മാന്‍ രാജാവിന്റെ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കുന്ന ദൗത്യമാണ് വിവിധ മന്ത്രാലയങ്ങള്‍ അതീവ ജാഗ്രതയോടെ ഏറ്റെടുത്തത്. ‘

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.’- – സുധാകരന്‍ പറഞ്ഞു.

Published

on

ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ?, ചായപ്പീടികയില്‍ പോയതല്ലല്ലോ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോ?. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുന്നതില്‍ എനിക്ക് എന്താണ് പ്രശ്നം. എന്റെ വീട്ടില്‍ നിന്ന് പോകുന്നത് പോലെയാണല്ലോ ചോദ്യം’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കച്ചവടം നടന്നില്ലേ?വലിയ ഒരു സ്ഥാപനം ഷെയര്‍ ചെയ്ത് കൊടുത്തില്ലേ , അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്പോള്‍ വ്യക്തത വേണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്നുമാത്രം.

എന്നാല്‍ എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.’- – സുധാകരന്‍ പറഞ്ഞു.

‘മരുന്ന് കഴിക്കാത്തത് കൊണ്ട് ഞാനല്ല കിടക്കുന്നത്. അദ്ദേഹമാണ് സ്ഥിരമായി കിടക്കുന്നത്. ഞാന്‍ എവിടെയും കിടക്കുന്നില്ല. ഇദ്ദേഹം പാര്‍ട്ടി വിട്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ്. മുഖ്യമന്ത്രിയും ഇദ്ദേഹവും തമ്മിലുള്ള വിരോധമാണ് ഇതിന് കാരണം. പലകാര്യങ്ങളിലും ജയരാജിനെ പരിഗണിക്കുന്നില്ല എന്ന പരാതി അദ്ദേഹത്തിന് ഉണ്ട്. പാര്‍ട്ടിക്കുള്ളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതില്‍ പരിഹാരം ഉണ്ടായിട്ടില്ല.മായ്ച്ചുകളയാത്ത ഒരു പ്രതികാരം അദ്ദേഹത്തിന്റെ മനസിലുണ്ട്. അതാണ് ഇതിന്റെ അടിസ്ഥാനം.’- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Published

on

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് അബ്ദു സമദ്‌സമദാനി. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്ത്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, തുടങ്ങിയവരും വോട്ട് ചെയ്തു.

 

Continue Reading

Trending