More
റിയാസിന് ഐ.എസ് ബന്ധമുള്ളതിന് തെളിവില്ലെന്ന് എന്‍.ഐ.എ
ന്യൂഡല്‍ഹി: തന്നെ നിര്‍ബന്ധിച്ച് ഇസ്്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുകയും, ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്ക്കാന് ശ്രമിച്ചുവെന്നും ആരോപിച്ച് ഭാര്യ നല്കിയ പരാതിയില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിയാസിന് ഐ.എസുമായി ബന്ധമില്ലെന്ന് എന്‍. ഐ.എ.
പ്രഥമ ദൃഷ്ട്യാ റിയാസിനെതിരായ ആരോപണങ്ങളിലൊന്നില്‍ പോലും തെളിവില്ലെന്നും ഐ.എസ് ബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടുമായും റിയാസിന് ബന്ധമുള്ളതിന് തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും എന്‍. ഐ. എ അറിയിച്ചു. അതേ സമയം കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എന്നാല്‍ ഹാദിയ കേസില്‍ ഷഫിന്‍ ജഹാന് പോപ്പുലര്‍ ഫ്രണ്ട് അംഗമായിരുന്നെങ്കില്‍ റിയാസിന് അത്തരമൊരു ബന്ധമില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. ജിദ്ദയില്‍ നിന്നും തിരിച്ചെത്തിയ റിയാസിനെ ഈ മാസം മൂന്നിന് ചെന്നൈ വിമാനത്താവളത്തില്‍വെച്ചാണ് ഭാര്യ അക്ഷര ബോസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തത്. റിയാസുമൊത്തുള്ള സെക്സ് വീഡിയോ കാണിച്ച് ഇസ്്ലാം മതത്തിലേക്ക് ബ്ലാക്ക്മെയില്‍ ചെയ്തു മതം മാറ്റിയെന്നും നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നുവെന്നും അക്ഷര പരാതിപ്പെട്ടിരുന്നു.
സഊദിയിലേക്കു കൊണ്ടു പോയ തന്നെ റിയാസ് ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്ക്കാന് ശ്രമിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. തന്നെ മതം മാറ്റിയതിന് റിയാസിന്റെ കുടുംബത്തിന് പാരിതോഷികം ലഭിച്ചതായും അതേ സമയം ചോദ്യം ചെയ്യലില്‍ വീഡിയോ താന്‍ എടുത്തിരുന്നെന്നും എന്നാല്‍ ഇത് അക്ഷരയുടെ സമ്മതത്തോടു കൂടിയാണെന്നും റിയാസ് അറിയിച്ചു. റിയാസിന്റെ ലാപ് ടോപ്, ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്, ഒരു പെന്‍ഡ്രൈവ് എന്നിവ റിയാസില്‍ നിന്നും പിടിച്ചെടുക്കുകയും തിരുവനന്തപുരത്തെ സി ഡാകില്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
എന്‍.ഐ.എയിലെ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് റിയാസിനെ ചോദ്യം ചെയ്തത്. കേസില്‍ റിയാസിന്റെ മാതാവ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെയും ചോദ്യം ചെയ്യും. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യമാണോ പരാതിക്കു കാരണമെന്ന് ഉറപ്പാക്കുന്നതിനായി പുനപരിശോധന നടത്തുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ റിയാസുമൊത്തുള്ള വിവാഹ ജീവിതത്തില്‍ അക്ഷര അസംതൃപ്തയായിരുന്നെന്നും ഇസ്്ലാമിക പ്രാര്‍ത്ഥനകളും ഡ്രസ് കോഡും സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത് മനസിലായതായും എന്‍. ഐ.എ പറയുന്നു. സാമ്പത്തിക കാരണങ്ങളാല്‍ വിവാഹത്തില്‍ പ്രയാസമുണ്ടായിരുന്നതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരായ ബലാത്സംഗം, ബ്ലാക്ക് മെയില്‍, ഐ.എസ് ബന്ധം എന്നിവ റിയാസ് ചോദ്യം ചെയ്യലില്‍ നിരാകരിച്ചിരുന്നു. വിവാഹത്തിലെ പ്രശ്നങ്ങളാണ് പരാതിക്കു കാരണമെന്ന് റിയാസ് പറഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ തങ്ങള്‍ പരിശോധിക്കുമെന്ന് എന്‍. ഐ.എ പറഞ്ഞു.
ബലാത്സംഗം, മറ്റ് ഐ.പി.സി വകുപ്പുകള്‍ മാത്രം നിലനില്‍ക്കുമോ എന്ന കാര്യം കോടതിയെ അറിയിക്കുമെന്നും എന്‍.ഐ.എ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ റിയാസ് ബംഗളൂരുവിലെ കോളജില്‍ വെച്ചാണ് അക്ഷര റിയാ സിനെ കണ്ടു മുട്ടുന്നത്. തങ്ങള്‍ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നെന്നും റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ വശീകരിച്ച് ബലാത്സംഗം ചെയ്യുകയും വ്യാജ രേഖകളുണ്ടാക്കി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് സഊദിയിലേക്കു കൊണ്ടു പോയെന്നുമാണ് അക്ഷര നല്കിയ പരാതി.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്പില് പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

