Connect with us

kerala

മുന്‍ കൊണ്ടോട്ടി എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. അബ്ദുസ്സമദ് സമദാനി എം.പി

അപൂര്‍വ്വതകളോടെ വിവിധ രംഗങ്ങളില്‍ ശോഭിച്ച വ്യക്തിത്വമായിരുന്നു പ്രിയങ്കരനായ മമ്മുണ്ണി ഹാജി

Published

on

മുന്‍ കൊണ്ടോട്ടി നിയമസഭ സമാജികനും മുസ്ലിംലീഗ് നേതാവുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. അബ്ദുസ്സമദ് സമദാനി എം.പി. അപൂര്‍വ്വതകളോടെ വിവിധ രംഗങ്ങളില്‍ ശോഭിച്ച വ്യക്തിത്വമായിരുന്നു പ്രിയങ്കരനായ മമ്മുണ്ണി ഹാജി സാഹിബ് എന്നും രാഷ്ട്രീയത്തെ അദ്ദേഹം പൂര്‍ണമായും സാമൂഹിക സേവന രംഗമായിക്കണ്ട് നാടിനും ജനങ്ങള്‍ക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആയിരുന്ന കാലത്താണ് താന്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രവര്‍ത്തിച്ചതുമെന്ന് സമദാനി സമൂഹമാധ്യമത്തില്‍ കുറിച്ചു.

തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇത്തരത്തില്‍ ഒരു ജനപ്രതിനിധിയുടെ കഠിനപ്രയത്‌നവും അതിനുവേണ്ടിയുള്ള അര്‍പ്പണബോധവും മമ്മുണ്ണി ഹാജിയില്‍ നിന്ന് പഠിക്കണം എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെന്നും സമദാനി പറഞ്ഞു. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും സമുന്നതരായ നേതാക്കള്‍ക്കെല്ലാം അദ്ദേഹത്തോട് വലിയ ഇഷ്ടവും അടുപ്പുമായിരുന്നു. ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ കെ.കരുണാകരനും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഏറെ സുപ്രധാനമായ ഉത്തരവാദിത്തങ്ങള്‍ പലതും മമ്മുണ്ണി ഹാജിയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

രോഗബാധിതനായ ശേഷവും പലപ്പോഴും അദ്ദേഹത്തെ കാണാന്‍ പോയിരുന്നപ്പോള്‍ ശാരീരികമായ അവശതയിലും അല്പസ്വല്പം മറവി വന്ന സന്ദര്‍ഭങ്ങളില്‍ പോലും അദ്ദേഹം തന്നെ തിരിച്ചറിയുകയും എന്റെ സന്ദര്‍ശനത്തില്‍ ഉള്ളുണര്‍ന്ന് സന്തോഷിക്കുകയും ചെയ്തതും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണെന്നും നാടിനും ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി മമ്മുണ്ണി ഹാജി ചെയ്ത സേവനങ്ങള്‍ എക്കാലത്തും ഓര്‍ക്കപ്പെടുമെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി സമൂഹമാധ്യമത്തില്‍ കുറിച്ചു.

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending