Connect with us

kerala

സേവനോൽസുകാരായി കെഎംസിസിയും ഓപ്പറേഷൻ കാവേരി : 360 പേർ ഡൽഹിയിൽ

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷൻ കാവേരിയിൽ സുഡാനിൽ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി ജിദ്ദയിലെത്തിയ 561 പേരിൽ 360 പേർ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. ആഹ്ലാദഭരിതരായാണ് യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. സഊദി സമയം ഉച്ചക്ക് മൂന്ന് മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നത് . സഊദി എയർലൈൻസിന്റെ എസ് വി 3620 വിമാനത്തിലാണ് മലയാളികൾ ഉൾപ്പടെയുള്ളവർ യാത്ര തിരിച്ചത്.

ജിദ്ദയിൽ നിന്ന് നിലവിൽ ഡൽഹി , മുംബൈ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുള്ളത്‌. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസമൊരുക്കും. സംസ്ഥാന സർക്കാറിന്റെ ചെലവിൽ ഇവരെ കേരളത്തിലെത്തിക്കും.

നേരത്തെ ആദ്യ കപ്പലിൽ 278 പേരും വ്യോമസേനയുടെ ആദ്യ വിമാനത്തിൽ 148 പേരും രണ്ടാം വിമാനത്തിൽ 135 പേരുമാണ് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയത്. പതിനാറ് മലയാളികൾ ഉൾപ്പടെ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ഇന്നലെ സഊദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് ജിദ്ദ തുറമുഖത്തെത്തിയത്.

കപ്പലിലും ഇരു വിമാനങ്ങളിലെത്തിയവർക്കും ജിദ്ദ ഇന്ത്യൻ സ്‌കൂളിലാണ് താമസം ഒരുക്കിയത് . സ്‌കൂളിലേക്ക് മാറ്റിയ യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടിന്റെയും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയുടെയും നേതൃത്വത്തിൽ വളണ്ടിയർമാർ മുഴുസമയം രംഗത്തുണ്ടായിരുന്നു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം കെഎംസിസി
വളണ്ടിയർമാരുടെ സേവനം ഏറെ ആശ്വാസമായി.

കപ്പലിലെത്തിയവർക്കും വിമാനങ്ങളിലെത്തിയവർക്കുമുള്ള എമിഗ്രെഷൻ നടപടികൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിലാണ് ഏർപ്പെടുത്തിയത്. അടിയന്ത്രഘട്ടമായതിനാൽ മതിയായ രേഖകളോ പാസ്പോർട്ടോ ഇല്ലാതെയാണ് പലരും യാത്ര ചെയ്‌തത്‌. രേഖകൾ ഇല്ലാത്തവരെല്ലാം സുഡാനിലെ ഇന്ത്യൻ എംബസി നൽകിയ എമെർജൻസി സർട്ടിഫിക്കറ്റ് വഴിയാണ് യാത്ര തുടർന്നത്.

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending