crime
വോട്ടുയന്ത്രം അൺലോക്ക് ചെയ്യാനുള്ള ഫോൺ എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവിന്റെ കൈവശം; രണ്ടുപേർക്കെതിരെ കേസ്
ഫോൺ ഉപയോഗത്തിനെതിരെ ഭാരത് ജൻ ആധാർ പാർട്ടി പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ ശിവസേന സ്ഥാനാർഥി രവീന്ദ്ര വൈക്കറിന്റെ ബന്ധു, പോളിങ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഫോൺ ഉപയോഗിച്ച മങ്കേഷ് പണ്ഡിൽകാർ, ഇദ്ദേഹത്തിന് ഫോൺ നൽകാൻ സഹായിച്ച പോളിങ് ഉദ്യോഗസ്ഥൻ ദിനേശ് ഗൗരവ് എന്നിവർക്കെതിരെയാണ് കേസ്. ഫോൺ ഉപയോഗത്തിനെതിരെ ഭാരത് ജൻ ആധാർ പാർട്ടി പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.
ശിവസേനയിലെ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു ഇവിടെ മത്സരം. എൻ.ഡി.എയോടൊപ്പമുള്ള ഏക്നാഥ് ഷിണ്ഡെ വിഭാഗം ശിവസേനയുടെ രവീന്ദ്ര വൈക്കറാണ് വിജയിച്ചത്. 48 വോട്ടിനാണ് ഉദ്ധവ് വിഭാഗം ശിവസേനയിലെ അമുൽ കീർത്തികാറിനെ ഇദ്ദേഹം പരാജയപ്പെടുത്തിയത്.
സ്വതന്ത്ര സ്ഥാനാർഥി ലത ഷിൻഡെയുടെ പ്രതിനിധിയായിട്ടാണ് പണ്ഡിൽകാർ പോളിങ് സ്റ്റേഷനിലെത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ചിരുന്ന ഫോണാണ് ഇയാൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലായതായി വൻരായി പൊലീസ് അറിയിച്ചു. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചാണ് ഒ.ടി.പി ജനറേറ്റ് ചെയ്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.
മൊബൈൽ ഫോണിലെ ഡാറ്റകളും വിരലടയാളങ്ങളും കണ്ടെത്താനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോൺകോളുകളുടെ വിവരങ്ങളും പരിശോധിക്കും. മറ്റെന്തെല്ലാം ആവശ്യങ്ങൾക്കാണ് ഫോൺ ഉപയോഗിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ആരാണ് മൊബൈൽ ഫോൺ എത്തിച്ചുനൽകിയതെന്ന് എന്നീ കാര്യങ്ങളും അന്വേഷിക്കും.
ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനത്തിലെ വോട്ടുകൾ എണ്ണിയത്. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാനായി പ്രസ്തുത ഫോൺ ഉപയോഗിച്ചാണ് പോളിങ് ഉദ്യോഗസ്ഥൻ ഒ.ടി.പി ജനറേറ്റ് ചെയ്തത്. ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുമ്പോൾ ഇൻഡ്യാ മുന്നണി സ്ഥാനാർഥി അമുൽ കീർത്തികാർ വളരെ മുന്നിലായിരുന്നു. എന്നാൽ, പോസ്റ്റൽ ബാലറ്റ് എണ്ണാൻ തുടങ്ങിയതോടെ ഭൂരിപക്ഷം കുറയുകയും അവസാനം എൻ.ഡി.എ സ്ഥാനാർഥി 48 വോട്ടിന് ജയിക്കുകയുമായിരുന്നു.
പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്ന് ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കമ്മീഷൻ തള്ളി. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയതിനാൽ ഇത്തവണ പോസ്റ്റൽ വോട്ടുകളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 2019 വരെ പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയായ ശേഷമായിരുന്നു ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിയിരുന്നത്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി