Culture
ബി.ജെ.പിയില്‍ പിള്ള-സുരേന്ദ്രന്‍ പോര്
വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ബി.ജെ.പിക്കകത്ത് രൂക്ഷമായ യുദ്ധത്തിന് വഴിമാറുമ്പോള്‍ ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍. പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ മന:പ്രയാസം പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പരസ്യമായി സൂചിപ്പിച്ചതോടെ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് സുരേന്ദ്രനും അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ളയും പ്രതികരിച്ചതോടെ ഇരുനേതാക്കളും രണ്ടുവഴിക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ശ്രീധരന്‍പിള്ള പിന്നീട് തിരുത്തിയെങ്കിലും പ്രധാന വിഷയത്തില്‍ രണ്ടഭിപ്രായം വന്നത് അണികളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍. താനാണ് സംസ്ഥാന പ്രസിഡണ്ട് എന്ന് പരസ്യമായി സുരേന്ദ്രനെ വെല്ലുവിളിച്ച ശ്രീധരന്‍പിള്ള പക്ഷെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന് നേരത്തെ പ്രഖ്യാപിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇപ്പോള്‍ വ്യത്യസ്തമായ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. ഇത് സുരേന്ദ്രനെ അടിക്കാനുള്ള വടി മാത്രമാണെന്ന് പാര്‍ട്ടിക്കാര്‍ തിരിച്ചറിയുന്നു.
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിയിലേക്ക് പോയ സാഹചര്യത്തില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായിരുന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മുരളീധര വിഭാഗം സുരേന്ദ്രനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് ശ്രീധരന്‍പിള്ളക്ക് രണ്ടാമൂഴം നല്‍കുകയായിരുന്നു. എന്നാല്‍ രണ്ടാമതും പ്രസിഡന്റ് പദത്തിലെത്തിയ ശ്രീധരന്‍പിള്ളക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് പിന്നെ കണ്ടത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി രണ്ടുതവണ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ‘സുവര്‍ണാവസര’ പ്രസംഗവും ഗുണത്തെക്കാളേറെ ദോഷം ചെയ്തു. നിലക്കലിലെ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത് വലിയ ക്ഷീണമായാണ് ദേശീയ നേതൃത്വം വിലയിരുത്തിയത്. ഇവിടെയും പ്രതിസ്ഥാനത്ത് ശ്രീധരന്‍പിള്ളയായിരുന്നു. ശബരിമല സംഭവത്തില്‍ ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ സുരേന്ദ്രനെ മോചിപ്പിക്കാന്‍ പാര്‍ട്ടിസംവിധാനം വേണ്ടപോലെ ഉപയോഗിച്ചില്ല എന്ന പരാതിയും ശക്തമായിരുന്നു. പാര്‍ട്ടിതലത്തിലുള്ള എതിര്‍പ്പ് രൂക്ഷമായപ്പോഴാണ് ശ്രീധരന്‍പിള്ള സുരേന്ദ്രന്റെ വസതി സന്ദര്‍ശിക്കാന്‍ തയാറായത്. സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം സേവ് കെ.എസ് ഫോറം രൂപീകരിച്ച് രംഗത്തെത്തിയതും ശ്രീധരന്‍പിള്ളക്ക് പ്രഹരമായി. ജയില്‍മോചിതനായ സുരേന്ദ്രന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാന്‍ ഫോറമാണ് മുന്‍കയ്യെടുത്തത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വന്തമാക്കാന്‍ ശ്രീധരന്‍പിള്ള കരുക്കള്‍ നീക്കിയിരുന്നു. തിരുവനന്തപുരത്ത് നിര്‍മലാ സീതാരാമന്‍ വരുമെന്ന പ്രചാരണം അഴിച്ചുവിട്ടു. അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ എത്തുമെന്ന് പ്രഖ്യാപിച്ചു. കുമ്മനം തിരിച്ചെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതീക്ഷിച്ചിരുന്നില്ല. ആര്‍.എസ്.എസ് ഇടപെട്ട് കുമ്മനം വന്നതോടെ പിള്ളയുടെ പ്രതീക്ഷ മങ്ങി. പത്തനംതിട്ടയില്‍ എന്‍.എസ്.എസിനെ പിടിച്ച് മത്സരരംഗത്ത് നില്‍ക്കാമെന്ന പിള്ളയുടെ കണക്കുകൂട്ടലും തെറ്റി. ഇവിടെ കെ. സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാലക്കാട് ശോഭാസുരേന്ദ്രനെ രംഗത്തിറക്കാന്‍ ശ്രീധരന്‍പിള്ള ശ്രമിച്ചിരുന്നെങ്കിലും മുരളീധര പക്ഷത്തിന്റെ സമ്മര്‍ദം കാരണം സി. കൃഷ്ണകുമാറിന് സീറ്റ് കിട്ടി. ശോഭാസുരേന്ദ്രന് ആറ്റിങ്ങലിലേക്ക് മാറേണ്ടി വന്നു. കഴിഞ്ഞതവണ പത്തനംതിട്ടയില്‍ മത്സരിച്ച എം.ടി രമേശിനും ഇത്തവണ സീറ്റ് കിട്ടിയില്ല. ഏതായാലും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശ്രീധരന്‍പിള്ളക്കെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് അനുദിനം കൂടി വരികയാണ്. ഇത്തവണ താമര വിരിയാതെ പോയാല്‍ ശ്രീധരന്‍പിള്ള മറുപടി പറയേണ്ടിവരും.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News10 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
