Connect with us

Culture

പോസ്റ്റ് നിയമവിരുദ്ധം; ആവശ്യമെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കും: മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊല വിഷയവുമായി ബന്ധപ്പെട്ട നിയമസഭയില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഎം നടത്തിയ ആഹ്ലാദപ്രകടനം എന്ന അടിക്കുറിപ്പോടെ കുമ്മനം തന്റെ സമൂഹമാധ്യമ അക്കൗണ്ടിലിട്ട ദൃശ്യത്തിനെതിരാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ദൃശ്യത്തില്‍ ആഹ്ലാദപ്രകടനം എവിടെ എപ്പോ നടന്നുവെന്നത് വ്യക്തമല്ലെന്നും പിണറായി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിരസിക്കുകയായിരുന്നു

സംസ്ഥാനത്ത് പ്രത്യേക സൈനികാവകാശ നിയമ(അഫ്‌സ്പ)ത്തിന്റെ ആവശ്യമില്ല. കണ്ണൂര്‍ സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണ്. കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി നിയമസഭയില്‍ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു അറുതിവരുത്തുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. ബിജുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അക്രമവുമായി ബന്ധമില്ലെന്ന് ഏരിയാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായിക്കണ്ട് സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. ഇതു തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും പിണറായി പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ. ജനാധിപത്യ സമൂഹത്തിനു ചേരാത്ത ഫാസിസ്റ്റ് നയമാണിത്. എന്നാല്‍ ഭരണഘടനാ ചുമതല നിറവേറ്റുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്, മുഖ്യമന്ത്രി പറഞ്ഞു.

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

Trending