Culture
അല്‍ഫോണ്‍സ് കണ്ണന്താനം പിണറായി ബന്ധം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍
കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മുഖ്യമന്ത്രി പിണറായി വിജയന് കാട്ടുന്ന അമിത വിധേയത്വം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍ ഉയര്‍ത്തുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നീക്കുപോക്കുണ്ടാക്കുന്നതിന് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വം കണ്ണന്താനത്തെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ഈ അടുപ്പത്തിനുപിന്നിലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം. കേരളത്തിലെ ന്യൂനപക്ഷത്തെ ആകര്‍ഷിക്കാന്‍ മോഡി ഒരുക്കിയ കെണിയാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനമെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാനുള്ള അവസരം പിണറായി കളഞ്ഞുകുളിച്ചെന്നുമാണ് സി.പി.എമ്മിലെ പിണറായി വിരുദ്ധര്‍ ഉയര്‍ത്തുന്ന ആക്ഷേപം.
കേരളത്തിലെ ബി.ജെ.പി , ആര്.എസ്.എസ് നേതൃത്വത്തെ മുഖവിലക്കെടുക്കാതെ സി.പി.എം ക്യാമ്പില്‍നിന്ന് അടുത്തകാലത്തെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ഗ്രൂപ്പുഭേദമന്യേ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കടുത്ത അമര്‍ഷമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ ദിവസം മരണവീടുപോലെ മൂകമായത് ഈ അമര്‍ഷത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ശക്തമായ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്യാനുള്ള കരുത്തില്ലാത്തതിനാല്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ മൗനം പാലിക്കുന്നുവെന്നു മാത്രം.
കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചതും അദ്ദേഹത്തെ അഭിനന്ദിക്കുന്നതില്‍ ആവേശം കാട്ടിയതും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച കണ്ണന്താനത്തെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രി കേരള ഹൗസില്‍ അദ്ദേഹത്തിന് വിരുന്നൊരുക്കുകയും ഏറെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. പൊതുവെ പരുക്കനായ പിണറായി വിജയനില്‍നിന്ന് അപ്രതീക്ഷിതമായുണ്ടായ ഈ നീക്കങ്ങള്‍ സംസ്ഥാനത്തിനുപുറത്തുപോലും ഏറെ ചര്‍ച്ചയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ദേശീയ നേതൃത്വത്തിലും ഇത് ചര്‍ച്ചചെയ്യപ്പെട്ടേക്കും.
പിണറായിക്കുമേല്‍ തൂങ്ങിനില്‍ക്കുന്ന ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായെങ്കിലും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റിവിഷന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത് പിണറായിക്ക് വലിയ ഭീഷണിതെന്നെയാണ്.
സംസ്ഥാനത്ത് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും സ്വന്തം പാര്‍ട്ടിക്കാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ വീഴ്ചയും ദേശീയ മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസ്ഥ മുതലെടുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം അരയും തലയും മുറുക്കി രംഗത്തുണ്ട്. ആര്.എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജ് വധം അടക്കം സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പലകേസുകളും ഇപ്പോള്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ ഗൂഢാലോചനയുള്‍പ്പെടെ യുള്ള കേസുകള്‍ വരും നാളുകളില്‍ സി.ബി.ഐയുടെ കൈകളില്‍ എത്തിപ്പെടാം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ പി.ജയരാജനെതിരെ സി.ബി.ഐ യു.എ.പി.എ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.
വരുംനാളുകളില്‍ സി.ബി.ഐ കുരുക്കുകള്‍ കൂടുതല്‍ മുറുക്കുമെന്നും സി.പി.എം കരുതുന്നു. ഈ സാഹചര്യത്തില്‍ പിണറായി കണ്ണന്താനത്തോട് കാട്ടുന്ന അമിത സ്നേഹത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ഐ.എ.എസില്‍നിന്ന് സി.പി.എം പാളയത്തിലെത്തി എം.എല്‍.എആയ അല്‍ഫോണ്‍സ് കണ്ണന്താനം പ്രത്യയശാസ്ത്രപരമായ ഭിന്നതമൂലമല്ല തെരഞ്ഞെടുപ്പിലെ പരാജയ ഭീതിമൂലമായിരുന്നു സി.പി.എം പാളയം വിട്ടത്. പെട്ടന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ രണ്ടാം വട്ടം മത്സരിക്കാന്‍ തയ്യാറായി നിന്ന കണ്ണന്താനത്തെ പിന്തിരിപ്പിച്ചു. കരുത്തനായ പി.സി. ജോര്‍ജ് എതില്‍ സ്ഥാനാര്‍ത്ഥിയായതും സി.പി.എം വി.എസിന് സീറ്റ് നിഷേധിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതുമായിരുന്നു മത്സര രംഗത്തുനിന്ന് പെട്ടന്ന് കണ്ണന്താനം പിന്മാറാന് കാരണം. പന്നീട് അദ്ദേഹം ബി.ജെ.പി പാളയത്തില്‍ എത്തി അതിനനുകൂലമായ കാരണങ്ങള്‍ വിവരിക്കുകയായിരുന്നു. പിണറായിയുടെ വിരുന്നില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ പ്രശംസകള്‍ ആസ്വദിച്ച കണ്ണന്താനം തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി യാണെന്ന് പറഞ്ഞതും ശ്രദ്ധേയമായി.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world8 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

