Connect with us

Culture

അല്‍ഫോണ്‍സ് കണ്ണന്താനം പിണറായി ബന്ധം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍

Published

on

കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന അമിത വിധേയത്വം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍ ഉയര്‍ത്തുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നീക്കുപോക്കുണ്ടാക്കുന്നതിന് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വം കണ്ണന്താനത്തെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ഈ അടുപ്പത്തിനുപിന്നിലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം. കേരളത്തിലെ ന്യൂനപക്ഷത്തെ ആകര്‍ഷിക്കാന്‍ മോഡി ഒരുക്കിയ കെണിയാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനമെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാനുള്ള അവസരം പിണറായി കളഞ്ഞുകുളിച്ചെന്നുമാണ് സി.പി.എമ്മിലെ പിണറായി വിരുദ്ധര്‍ ഉയര്‍ത്തുന്ന ആക്ഷേപം.

കേരളത്തിലെ ബി.ജെ.പി , ആര്‍.എസ്.എസ് നേതൃത്വത്തെ മുഖവിലക്കെടുക്കാതെ സി.പി.എം ക്യാമ്പില്‍നിന്ന് അടുത്തകാലത്തെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ഗ്രൂപ്പുഭേദമന്യേ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കടുത്ത അമര്‍ഷമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ ദിവസം മരണവീടുപോലെ മൂകമായത് ഈ അമര്‍ഷത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ശക്തമായ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്യാനുള്ള കരുത്തില്ലാത്തതിനാല്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ മൗനം പാലിക്കുന്നുവെന്നു മാത്രം.

കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചതും അദ്ദേഹത്തെ അഭിനന്ദിക്കുന്നതില്‍ ആവേശം കാട്ടിയതും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച കണ്ണന്താനത്തെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രി കേരള ഹൗസില്‍ അദ്ദേഹത്തിന് വിരുന്നൊരുക്കുകയും ഏറെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. പൊതുവെ പരുക്കനായ പിണറായി വിജയനില്‍നിന്ന് അപ്രതീക്ഷിതമായുണ്ടായ ഈ നീക്കങ്ങള്‍ സംസ്ഥാനത്തിനുപുറത്തുപോലും ഏറെ ചര്‍ച്ചയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ദേശീയ നേതൃത്വത്തിലും ഇത് ചര്‍ച്ചചെയ്യപ്പെട്ടേക്കും.

പിണറായിക്കുമേല്‍ തൂങ്ങിനില്‍ക്കുന്ന ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായെങ്കിലും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റിവിഷന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത് പിണറായിക്ക് വലിയ ഭീഷണിതെന്നെയാണ്.
സംസ്ഥാനത്ത് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും സ്വന്തം പാര്‍ട്ടിക്കാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ വീഴ്ചയും ദേശീയ മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസ്ഥ മുതലെടുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം അരയും തലയും മുറുക്കി രംഗത്തുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധം അടക്കം സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പലകേസുകളും ഇപ്പോള്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയുള്‍പ്പെടെ യുള്ള കേസുകള്‍ വരും നാളുകളില്‍ സി.ബി.ഐയുടെ കൈകളില്‍ എത്തിപ്പെടാം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ പി.ജയരാജനെതിരെ സി.ബി.ഐ യു.എ.പി.എ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

വരുംനാളുകളില്‍ സി.ബി.ഐ കുരുക്കുകള്‍ കൂടുതല്‍ മുറുക്കുമെന്നും സി.പി.എം കരുതുന്നു. ഈ സാഹചര്യത്തില്‍ പിണറായി കണ്ണന്താനത്തോട് കാട്ടുന്ന അമിത സ്‌നേഹത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ഐ.എ.എസില്‍നിന്ന് സി.പി.എം പാളയത്തിലെത്തി എം.എല്‍.എആയ അല്‍ഫോണ്‍സ് കണ്ണന്താനം പ്രത്യയശാസ്ത്രപരമായ ഭിന്നതമൂലമല്ല തെരഞ്ഞെടുപ്പിലെ പരാജയ ഭീതിമൂലമായിരുന്നു സി.പി.എം പാളയം വിട്ടത്. പെട്ടന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ രണ്ടാം വട്ടം മത്സരിക്കാന്‍ തയ്യാറായി നിന്ന കണ്ണന്താനത്തെ പിന്തിരിപ്പിച്ചു. കരുത്തനായ പി.സി. ജോര്‍ജ് എതില്‍ സ്ഥാനാര്‍ത്ഥിയായതും സി.പി.എം വി.എസിന് സീറ്റ് നിഷേധിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതുമായിരുന്നു മത്സര രംഗത്തുനിന്ന് പെട്ടന്ന് കണ്ണന്താനം പിന്‍മാറാന്‍ കാരണം. പന്നീട് അദ്ദേഹം ബി.ജെ.പി പാളയത്തില്‍ എത്തി അതിനനുകൂലമായ കാരണങ്ങള്‍ വിവരിക്കുകയായിരുന്നു. പിണറായിയുടെ വിരുന്നില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ പ്രശംസകള്‍ ആസ്വദിച്ച കണ്ണന്താനം തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി യാണെന്ന് പറഞ്ഞതും ശ്രദ്ധേയമായി.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending