Connect with us

Video Stories

പൈപ്പിടല്‍: വകുപ്പുകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് സി. മമ്മൂട്ടി

Published

on

 
തിരുവനന്തപുരം: റോഡ് കുഴിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ക്കുള്ള നൂലാമാലകള്‍ അവസാനിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് സി. മമ്മൂട്ടി ആവശ്യപ്പെട്ടു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിക്കുന്നതിന് നിരവധി തടസങ്ങളുണ്ട്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ ഒക്ടോബര്‍ വരെ ഒരു റോഡുപോലും വെട്ടിമുറിക്കാന്‍ അനുമതി ലഭിക്കില്ല. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഇതിന് അനുമതി ലഭിക്കുക. റോഡ് പുനഃസ്ഥാപിക്കുന്നതിന് വേണ്ടിവരുന്ന ചെലവ് തുക പി.ഡബ്ല്യൂ.ഡിയില്‍ അടച്ചാലും വകുപ്പുകള്‍ ഫയല്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നതിലൂടെ പല കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിക്കുന്നത് വൈകുകയാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംവിധാനത്തിന് രൂപം നല്‍കണമെന്നും മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ കുടിവെള്ള പദ്ധതികള്‍ പോലും ഇപ്പോള്‍ റദ്ദാക്കുകയാണ്. ഒരു കാരണവശാലും പദ്ധതികള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഏതുവിധേനയും പണം കണ്ടെത്തി റീടെണ്ടര്‍ ചെയ്യണം. 26 കോടി രൂപയുടെ വെട്ടം തലക്കാട് കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം ലഭ്യമാക്കിയതാണ്. ഒന്നാംഘട്ടമെന്ന നിലയില്‍ പത്ത് കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. കല്‍പകഞ്ചേരി, വളാഞ്ചേരി പഞ്ചായത്തില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡ് പുനഃസ്ഥാപിക്കുന്നതിന് 56 ലക്ഷം രൂപ നല്‍കിയെങ്കിലും യാതൊന്നും നടന്നിട്ടില്ല. കുടിവെള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. ഫണ്ട് കൂടുതലായി അനുവദിച്ച് സമയബന്ധിതമായി പദ്ധതികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതപ്പുഴയില്‍ പോലും പമ്പ് ചെയ്യാനാവശ്യമായ വെള്ളമില്ല. സംസ്ഥാനത്ത് പാലം നിര്‍മിക്കുമ്പോള്‍ അതിന് താഴെയായി തടയണ നിര്‍മിക്കാന്‍ സംവിധാനമുണ്ടാകണം. പാലത്തെ ശക്തിപ്പെടുത്താനും ചെലവ് കുറക്കാനും ഇതു സഹായകമാകും. തീരദേശ നിയന്ത്രണ മേഖലയുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ അനുമതി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കായി കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് അടിയന്തരമായി പദ്ധതി തയാറാക്കണം. പട്ടയം വിതരണം ചെയ്യണം. മത്സ്യ വിപണനമേഖലയിലെ തടസങ്ങള്‍ നീക്കാനും നടപടിയുണ്ടാകണം. ചെന്നൈയില്‍ നിന്ന് അമോണിയം കലര്‍ന്ന മത്സ്യങ്ങള്‍ ഇവിടേക്ക് കൊണ്ടുവരികയും ഇവിടെ നിന്ന് നല്ല മത്സ്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇതിന് മാറ്റമുണ്ടാകണമെന്നും സി. മമ്മൂട്ടി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending