Connect with us

Culture

‘കൂരാകൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്’- സൊമാറ്റോ, ഉന്നാവോ സംഭവങ്ങളില്‍ പി.കെ ഫിറോസിന്റെ കുറിപ്പ്‌

Published

on

കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ എടുത്ത നിലപാടും മുന്‍നിര്‍ത്തിയാണ് ഫിറോസ് രാജ്യത്തിന്റെ ഭാവിയെപ്പറ്റി നല്ല സൂചന നല്‍കിയത്. യു.എ.പി.എ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ പറഞ്ഞ വാക്കുകളിലും ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം:

നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയതോടെ രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയും അരക്ഷിത ബോധവുമുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കഴിഞ്ഞ നാളുകളില്‍ വന്ന വാര്‍ത്തകളെല്ലാം അതിന് ആക്കം കൂട്ടുന്നതുമാണ്. എന്നാലിന്ന് കണ്ട മൂന്നു വാര്‍ത്തകള്‍ പ്രതീക്ഷകള്‍ അസ്തമിച്ച് പോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ്.

ഒന്നാമത്തേത് ഉന്നാവ് ബലാത്സംഗ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ചീഫ്, ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും ഇരക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു. ഇര ചീഫ് ജസ്റ്റിസിനയച്ച കത്ത് പുറത്ത് വരാത്തതില്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി ഇരക്കും കുടുംബത്തിനും സി.ആര്‍.പി.എഫ് സംരക്ഷണവും പ്രഖ്യാപിച്ചു.

രണ്ടാമത്തെ വാര്‍ത്ത മധ്യപ്രദേശില്‍ നിന്നാണ്. സൊമാറ്റോ മുഖേന ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുകയും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും അത് ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത ആള്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് നടപടി സ്വീകരിക്കുന്നു എന്നതാണ് വാര്‍ത്ത. മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ പ്രേതം മധ്യപ്രദേശ് പോലീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് തീര്‍ച്ചയായും ശുഭസൂചനയാണ്.

മൂന്നാമത്തേത് യു.എ.പി.എ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞ വാക്കുകളാണ്.
ആഭ്യന്തരമന്ത്രീ, മിസ്റ്റര്‍ അമിത് ഷാ…ഞങ്ങള്‍ നിശ്ശബ്ദരാകുമെന്ന് താങ്കള്‍ കരുതരുത്. ഇത്തരം നിയമനിര്‍മ്മാണവുമായി വന്നാല്‍ അവസാന ശ്വാസം വരെ ഞങ്ങള്‍ എതിര്‍ക്കും. സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും പിന്നാലെ വിട്ടാലും ഇനി ജയിലിലടച്ചാല്‍ തന്നെയും താങ്കളെ എതിര്‍ക്കുക തന്നെ ചെയ്യും.


ഇതു കൊണ്ട് എല്ലാമായി എന്നല്ല. കൂരാ കൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്. ഇരുളകലും എന്ന പ്രതീക്ഷ. വെളിച്ചം വരും എന്ന പ്രതീക്ഷ.

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending