Connect with us

tech

ഇന്‍സ്റ്റഗ്രാമും വാട്‌സ് ആപ്പും വിറ്റേക്കാം!; സക്കര്‍ബര്‍ഗ് കുടുങ്ങി!

ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സാപും ഇന്‍സ്റ്റഗ്രാമും വില്‍ക്കാന്‍ സക്കര്‍ബര്‍ഗ് തയാറായേക്കുമെന്നു കേള്‍ക്കുന്നു

Published

on

അമേരിക്കന്‍ സര്‍ക്കാരും 48 സ്‌റ്റേറ്റുകളും സമാന്തര ആന്റിട്രസ്റ്റ് കേസുകള്‍ സമൂഹമാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്കിനെതിരെ നില്‍കിയിരിക്കുകയാണ്.ഒരു മത്സരത്തിനും അവസരം നല്‍കാതെ എതിരാളികളെ പണവും ശക്തിയുമുപയോഗിച്ച് ഇല്ലാതാക്കുന്ന രീതിയിലൂടെ ഫെയ്‌സ്ബുക് സമൂഹമാധ്യമങ്ങളുടെ ഇടയില്‍ സ്വേച്ഛാധിപ്ത്യപരമായ പെരുാമാറ്റമാണ് നടത്തുന്നത് എന്നാണ് ആരോപണം. ഒരിക്കല്‍ തങ്ങളുടെ എതിരാളികളായി വളര്‍ന്നു വരാന്‍ സാധ്യതയുണ്ടായിരുന്ന വാട്‌സാപിനെയും ഇന്‍സ്റ്റഗ്രാമിനെയും ഏറ്റെടുത്ത് അവയുടെ വെല്ലുവിളി ഇല്ലാതാക്കി തുടങ്ങിയതടക്കമുള്ള ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ മൂന്നു കമ്പനികളുടെയും ഉപയോക്താക്കളുടെ ഡേറ്റ ഒരുമിപ്പിക്കുക വഴിയും കമ്പനി അപാര കരുത്ത് ആര്‍ജ്ജിച്ചു എന്നും പറയുന്നു. അടുത്ത കാലം വരെ ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും വാട്‌സാപിനെയും മൂന്നു കമ്പനികളായി അവയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ തുടരാന്‍ അനുവദിച്ചേക്കും എന്നാണ് കേട്ടുവന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സാപും ഇന്‍സ്റ്റഗ്രാമും വില്‍ക്കാന്‍ സക്കര്‍ബര്‍ഗ് തയാറായേക്കുമെന്നു കേള്‍ക്കുന്നു.

അമേരിക്കയില്‍ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷനും അഥവാ എഫിടിസിയും 48 സ്റ്റേറ്റ്‌സും ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി ശുപാര്‍ശ ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചതോടെ ഫെയ്‌സ്ബുക്കിന്റെ ഷെയറുകള്‍ ഇടിഞ്ഞു. ന്യൂ യോര്‍ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിന്റെ നേതൃത്വത്തിലുളള കൂട്ടായ്മയാണ് കമ്പനിക്കെതിരെയുള്ള സംയുക്ത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമൂഹ മാധ്യമ രംഗത്ത് തങ്ങള്‍ക്ക് എതിരാളികള്‍ വളരുന്നില്ല എന്ന് ഫെയ്‌സബുക് ഉറപ്പാക്കുകയായിരുന്നു എന്നാണ് അവര്‍ ഉയര്‍ത്തുന്ന കടുത്ത ആരോപണം.

ഫെയ്‌സ്ബുക്കിന്റെ പെരമാറ്റം തങ്ങള്‍ക്കെതിരെയുള്ള മത്സരങ്ങളെ ഇല്ലാതാക്കുന്ന രീതിയിലാണെന്നാണ് എഫ്ടിസി സമര്‍പ്പിച്ച പരാതിയില്‍ പറുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏതെങ്കിലും സേവനം ഉപയോഗിക്കേണ്ടതായി വരുന്നു. മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരമില്ല. സമൂഹ മാധ്യമരംഗത്തെ ഒരു കമ്പനിക്ക് പരസ്യം നല്‍കാന്‍ തീരുമാനിക്കുന്ന ഒരാള്‍ക്ക് ഫെയ്‌സ്ബുക്കിനു നല്‍കി മടങ്ങാനേ സാധിക്കൂ. എതിരാളികളുണ്ടെങ്കില്‍ മാത്രമെ മറ്റു നിരക്കുകള്‍ ഉണ്ടാകൂ. ഏകദേശം ഒരു പതിറ്റാണ്ടായി ഫെയ്‌സ്ബുക് തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്ത് ചെറിയ എതിരാളികളെ ഇല്ലാതാക്കി. എവിടെയെങ്കിലും തങ്ങള്‍ക്കെതിരെ മത്സരമുണ്ടാകുന്നുണ്ടോ എന്നു മണത്തു നോക്കി അത് ഇല്ലായ്മ ചെയ്തു വന്നു. ഇതെല്ലാം സാധാരണ ഉപയോക്താക്കള്‍ക്ക് ദോഷകരമായിരുന്നു എന്നും ലെറ്റീഷ്യ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ അഭിഭാഷക ജെനിഫര്‍ ന്യൂസ്റ്റെഡ് ഇതെല്ലാം തള്ളിക്കളയുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമും, വാട്‌സാപും ഫെയ്‌സ്ബുക് വാങ്ങിയതില്‍ തെറ്റുണ്ടോ എന്നു വിലയിരുത്തി വരികയായിരുന്നു. എന്നാല്‍, പുതിയ നീക്കം ഇതു നടത്തിയിരുന്ന ഉദ്യോഗസ്ഥരുടെ മനസില്‍ സംശയം പാകുന്നുവെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍, സംയുക്തമായി നല്‍കിയിരിക്കുന്ന കേസില്‍ നിരവധി ആരോപണങ്ങളാണുള്ളത്. ഇവ കോടതിയില്‍ തെളിയിക്കാനായാല്‍ ഫെയ്‌സ്ബുക് വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും വില്‍ക്കേണ്ടതായി വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സോഷ്യല്‍ മീഡിയ ഹാക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

അനാവശ്യ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്.

Published

on

സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കര്‍മാര്‍ ഇപ്പോള്‍ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായവരുടെ പേജുകളാണ് ഹാക്കര്‍മാരുടെ ലക്ഷ്യം.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യല്‍മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷന്‍ നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാര്‍ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളില്‍ നിന്നുമള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കള്‍ അതില്‍ ക്ലിക്ക് ചെയ്യുന്നു. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതോടെ, യൂസര്‍നെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. അതുവഴി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും.

ഇത്തരത്തില്‍ തട്ടിയെടുക്കുന്ന സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ തിരികെകിട്ടുന്നതിന് വന്‍ തുകയായിരിക്കും ഹാക്കര്‍മാര്‍ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകള്‍ വിട്ടുകിട്ടുന്നതിന് പണം, അവര്‍ അയച്ചു നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സി വെബ്‌സൈറ്റുകളില്‍ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.

സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗതമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ അവരുടെ സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയില്‍ അക്കൌണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റുക. പാസ് വേഡുകള്‍ എപ്പോഴും ഓര്‍മ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.

2. മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ നഷ്ടപ്പെടുമ്പോള്‍ ബാങ്ക് അക്കൌണ്ടുകള്‍ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.

3. സമൂഹ മാധ്യമ അക്കൌണ്ടുകള്‍ക്ക് ദ്വിതല സുരക്ഷ (Two Step Verification) ഉറപ്പുവരുത്തുന്നതിന് Google Authenticator പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായം തേടുക.

4. സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയില്‍, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയില്‍ വരുന്ന സന്ദേശങ്ങളോടും മൊബൈല്‍ഫോണില്‍ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. അനാവശ്യ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്.

5. സോഷ്യല്‍മീഡിയ അക്കൌണ്ടുകളില്‍ വരുന്ന സന്ദേശങ്ങള്‍, ലിങ്കുകള്‍ എന്നിവയുടെ വെബ്‌സൈറ്റ് വിലാസം (URL) പ്രത്യേകം നിരീക്ഷിക്കുക.

 

Continue Reading

india

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്

Published

on

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് സംഭവം. ബുധനാഴ്ചയാണ് അപകടം നടന്നത്. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.

ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

കോകില ഭര്‍ത്താവിന്റെ മരണശേഷം പ്രദേശത്ത് മൊബൈല്‍ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading

News

ചാറ്റ് ജിപിടി: ഉപയോക്താക്കളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

മാര്‍ച്ച് മുതലുള്ള കണക്കനുസരിച്ച് വെബ്‌സൈറ്റില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

Published

on

ജനീവ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണം കുറയുന്നു. ഓഗസ്റ്റില്‍ മാത്രം മൂന്നു തവണ ചാറ്റ് ജിപിടിക്ക് ഇടിവുണ്ടായതായി അനാലിറ്റിക് സ്ഥാപനമായ സിമിലര്‍വെബ് ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ വെബ്‌സൈറ്റുകളിലൂടെയും ഡെസ്‌ക്ടോപ്പുകളിലൂടെയും ചാറ്റ് ജിപിടി സന്ദര്‍ശിച്ചവരുടെ എണ്ണം 1.43 ബില്യണാണ്. അതായത് 3.2 ശതമാനം ആളുകല്‍ മാത്രമാണ് ചാറ്റ് ജിപിടി സന്ദര്‍ശിച്ചത്. ഇത് കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്.

മാര്‍ച്ച് മുതലുള്ള കണക്കനുസരിച്ച് വെബ്‌സൈറ്റില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെബ്‌സൈറ്റില്‍ ചെലവഴിക്കുന്ന സമയം 8.7 മിനിറ്റില്‍ നിന്നും ഏഴു മിനിറ്റായി കുറഞ്ഞിട്ടുണ്ട്.

Continue Reading

Trending