Video Stories
വിടവാങ്ങിയത് പേര്‍ഷ്യന്‍ സൗന്ദര്യം മലയാളക്കരക്കു പകര്‍ന്ന എഴുത്തുകാരന്‍
പി.സി ജലീല്‍
പേര്‍ഷ്യന്‍ നാടുകളിലെ ദാര്‍ശനികമികവും കാവ്യസുഭഗതയുമുള്ള കഥകള്‍ മലയാളനാടിന് സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ പോക്കര്‍ കടലുണ്ടി. കോഴിക്കോട്ട് മാപ്പിള പത്രപ്രവര്‍ത്തനത്തിന്റെ ഒരു സുവര്‍ണ കാലഘട്ടത്തില്‍ പ്രമുഖരായ ഒരു പിടി എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന പോക്കര്‍ കടലുണ്ടി പുതുതലമുറക്ക് വഴികാട്ടിയ ഒരു പിടി രചനകള്‍ കൊണ്ടു മാപ്പിള സാഹിത്യത്തെ സമ്പന്നമാക്കുകയുണ്ടായി.
വിശ്വപ്രശസ്തനായ പേര്‍ഷ്യന്‍കവി സഅ്ദി ശീറാസിയുടെ രചനകളാണ് പോക്കര്‍ കടലുണ്ടി എന്ന പേരിനൊപ്പം മലയാളക്കരക്ക് ഓര്‍ക്കാനുണ്ടാവുക. ശീറാസിലെ പൂങ്കുയില്‍ എന്ന തലക്കെട്ട്്് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്ക് അവരുടെ ചെറുപ്പകാലങ്ങളില്‍ ഹൃദയങ്ങളില്‍ പതിഞ്ഞ ഒന്നായിരുന്നു. പോക്കര്‍ കടലുണ്ടി എന്ന എഴുത്തുകാരനിലൂടെ മലയാള വായനാസമൂഹത്തിന് സഅ്ദിയും പേര്‍ഷ്യന്‍ സാഹിത്യങ്ങളും പ്രിയങ്കര ഇനമായി മാറി. സൂഫിസാഹിത്യത്തിന്റെ വൈശിഷ്ട്യം കൊണ്ടു ഹൃദയങ്ങളെ സമ്പുഷ്ടമാക്കിയ സഅ്്ദിയുടെ ഗുലിസ്താന്‍ കഥകളും ബോസ്താന്‍ കഥകളും പോക്കര്‍ കടലുണ്ടി നമുക്കു സമ്മാനിച്ചു. ഗുലിസ്താനും ബോസ്താനും പേര്‍ഷ്യന്‍ ഭാഷ പഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കൃതികളായിരുന്നു. കഥകളും മനോഹരമായ കവിതകളും കൊണ്ടു സമ്പന്നമായ ഈ കൃതിയില്‍ അവരുടെ ചാരുത ചോരാതെ മലയാളക്കരക്ക് സമ്മാനിക്കാന്‍ പോക്കര്‍ കടലുണ്ടി അത്യധ്വാനം ചെയ്തിട്ടുണ്ടാവണം.
റുബാഇയ്യാത്തും ഷാഹ്‌നാമയും മസ്‌നവിയും മന്‍ത്വിഖുത്വയ്‌റും ഖുസ്‌റു വ ഷീരിനും ആസ്വദിക്കാന്‍ മലയാളിയെ പോക്കര്‍ കടലുണ്ടി വിളിച്ചു. ഫിര്‍ദൗസിയും ഹാഫിസും അമീര്‍ ഖുസ്രുവും അല്ലാമാ ഇഖ്ബാലും ഉമര്‍ ഖയ്യാമും ഫരീദുദ്ദീന്‍ അത്വാറും ജലാലുദ്ദീന്‍ റൂമിയും അന്‍വരിയും മൗലാനാ ജാമിയുമൊക്കെ സുഗന്ധം പടര്‍ത്തിയ മണ്ണ് അങ്ങനെ മലയാളിടേതുമായി. ലോക പ്രശസ്തരായ പതിമൂന്ന് മഹാകവികളെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയ ‘പേര്‍ഷ്യന്‍ മഹാകവികള്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി.ഒട്ടനവധി പേര്‍ഷ്യന്‍ കവികളെ ഈ കൃതി പരാമര്‍ശിക്കുന്നുണ്ട്.
മലയാളത്തില്‍ ആദ്യമായി ഇസ്്‌ലാമികലോകത്തിന്റെ സര്‍വ്വതലങ്ങളും സ്പര്‍ശിക്കുന്ന ഒരു വിജ്ഞാനകോശം പുറത്തിറങ്ങുമ്പോള്‍ അതിന്റെ തലപ്പത്ത് പോക്കര്‍ സാഹിബുണ്ടായിരുന്നു. എക്‌സിക്യുട്ടീവ് എഡിറ്ററായാണ് അദ്ദേഹം ഈ സംരംഭത്തില്‍ തന്റെ കയ്യൊപ്പുചാര്‍ത്തി രചനകള്‍ കൊണ്ടു സമ്പന്നമാക്കിയത്്. പിന്നീട്, ഐപിഎച്ചിന്റെ ബൃഹത്തായ വിജ്ഞാനകോശം പുറത്തിറങ്ങിയപ്പോഴും അതില്‍ പോക്കര്‍ കടലുണ്ടിയുടെ നിറസാന്നിധ്യമുണ്ടായി.
1962 മുതല്‍ 1967 വരെ മധുരയിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡിമിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജിയില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന് തമിഴും നന്നായി വഴങ്ങുമായിരുന്നു. തമിഴിലെ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ തോപ്പില്‍ മുഹമ്മദ് മീരാന്റെ കഥകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. മലയാളം നന്നായറിയുന്ന മീരാന്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനശൈലിയെ പ്രശംസിക്കാറുണ്ടായിരുന്നു. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും കരസ്ഥമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷനില്‍ പ്രത്യേക പഠനം നടത്തിയ പോക്കര്‍ സാമൂഹ്യസേവന മേഖലയിലും സാന്നിധ്യമായി. വള്ളിക്കുന്ന് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലും അദ്ദേഹം തന്റെ ഭാഗധേയം രേഖപ്പെടുത്തുകയുണ്ടായി. ചന്ദ്രിക, സിറാജ്, മാധ്യമം പത്രങ്ങളുടെയും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും സഹപത്രാധിപന്‍, ലീഗ് ടൈംസ് ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തും വേറിട്ട ശൈലി കൊണ്ട് ഒരുപാട് പേര്‍ക്ക് ഗുരുസ്ഥാനീയനായി.
മുഹമ്മദ് നബിയെ കുറിച്ച് പ്രൊഫ. സയ്യിദ് ഇബ്‌റാഹിം തമിഴില്‍ രചിച്ച പ്രവാചക ചരിത്ര കൃതിയുടെ മലയാളം പരിഭാഷ, അല്ലാഹുവിന്റെ വാള്‍, അടിയാരുടെ പ്രവാചക പത്‌നിമാര്‍, കൊടിക്കാല്‍ ചെല്ലപ്പയുടെ പുറപ്പെട്, നീയും ഇസ്‌ലാത്തൈ നോക്കി എന്ന തമിഴ് കൃതിയുടെ വിവര്‍ത്തനം, സൂഫീ കഥകള്‍, ജലാലുദ്ദീന്‍ റൂമി, അറിവിന്റെ കവാടം എന്നിവയടക്കം 14ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം ആനങ്ങാടിയില്‍ ഇന്തോനേഷ്യയില്‍ നിന്നു ബഹ്‌റില്‍ മുസ്വല്ല വിരിച്ചു കേരളത്തിലെത്തിയെന്നു ചരിത്രം പറയുന്ന സൂഫിവര്യനായ സയ്യിദ് ബാഹസന്‍ മുഹമ്മദ് ജമലുല്ലൈലി തങ്ങളുടെ ചാരത്ത്് താമസിച്ചിരുന്ന അദ്ദേഹത്തെ സൂഫിചിന്താധാരകള്‍ ശക്തമായി സ്വാധീനിച്ചിരുന്നു. അവസാനകാലങ്ങളില്‍ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോള്‍ അറബി മലയാളത്തിലെ ആദ്യരചനയായ മുഹ്‌യിദ്ദീന്‍മാലയില്‍ ആവിഷ്‌കരിക്കപ്പെട്ട ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) യുടെ ജീവിതം ആസ്പദമാക്കി ഒരു നോവല്‍ രചന നടത്തി വരുന്ന കാര്യം വളരെ ആവേശത്തോടെ സംസാരിച്ചിരുന്നു. പോക്കര്‍ സാഹിബിന്റെ വേര്‍പാടോടെ മാപ്പിളസാഹിത്യത്തെ സമ്പുഷ്ടമാക്കിയ ഒരു പ്രധാന എഴുത്തുകാരന്‍ കൂടി നമ്മെ പിരിയുകയാണ്. പുതുതലമുറക്കും മലയാളത്തിലെ മാധ്യമങ്ങള്‍ക്കും നിരവധി കാര്യങ്ങളില്‍ ആശ്രയമായിരുന്ന ഒരു ‘വിശ്വവിജ്ഞാനകോശക്കാരന്‍’ നഷ്ടപ്പെട്ടിരിക്കുന്നു.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും

