Connect with us

Culture

എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റാകാനും ഇടയുണ്ട്: രാജ്ദീപ് സർദേശായ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം കൂടി ശേഷിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് രാജ്യം. പ്രമുഖ എക്‌സിറ്റ് പോളുകളെല്ലാം എൻ.ഡി.എ സർക്കാർ ഭരണം തുടരുമെന്ന് പ്രവചിച്ചപ്പോൾ വോട്ടെണ്ണും വരെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. എക്‌സിറ്റ് പോളുകൾ വോട്ടിംഗ് യന്ത്രം തിരിമറി ചെയ്യുന്നതിനുള്ള മറയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു കഴിഞ്ഞു.

അതിനിടെ, എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും നരേന്ദ്ര മോദി സർക്കാർ കേവല ഭൂരിപക്ഷം നേടുമെന്ന സർവേകളുടെ പ്രവചനം അസ്വാഭാവികമാണെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. അതിനിടെ, മുൻ തെരഞ്ഞെടുപ്പുകളിൽ 95 ശതമാനം കൃത്യത അവകാശപ്പെട്ട ഇന്ത്യാ ടുഡേ – ആക്‌സിസ് ഇത്തവണ പ്രവചിച്ചത് തെറ്റാനും സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി പറയുന്നു.

339 മുതൽ 365 വരെ സീറ്റുകളാണ് ഇന്ത്യാ ടുഡേ – ആക്‌സിസ് എൻ.ഡി.എക്ക് പ്രവചിച്ചത്. പുറത്തുവന്ന പോളുകളിൽ ഭരണകക്ഷിക്ക് ഏറ്റവും അനുകൂലമായ പോളും ഇതുതന്നെയാണ്. യു.പി.എക്ക് 77 മുതൽ 108 വരെ സീറ്റുകളേ ഉണ്ടാകൂ എന്നും ഇന്ത്യാ ടുഡേ – ആക്‌സിസ് പ്രവചിക്കുന്നു.

എക്‌സിറ്റ് പോൾ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ നിരവധി പേർ സംശയമുന്നയിച്ച് തന്നെ സമീപിച്ചെന്ന് സർദേശായ് ട്വിറ്ററിൽ കുറിച്ചു. പോളിലെ അക്കങ്ങൾ തന്റേതല്ലെന്നും ആക്‌സിസിന് നല്ല ട്രാക്ക് റെക്കോർഡുണ്ടെന്നും എുന്നാൽ ഇത്തരം പോളുകൾ തെറ്റാകാനും സാധ്യതയുണ്ടെന്നും സർദേശായ് കുറിച്ചു.

‘കഴിഞ്ഞ രാത്രി മുതൽ നിരവധി പേർ ചോദിക്കുന്നു: നിങ്ങളുടെ സംഖ്യകൾ സത്യമാണോ? എ. സംഖ്യകൾ എന്റേതല്ല, ആക്‌സിസിന്റേതാണ്. ബി. ഞങ്ങൾ അവർ നൽകിയ വിവരം അതുപോലെ പ്രേക്ഷകർക്ക് നൽകുകയാണ് ചെയ്തത്. സി. പോൾ വെറും സംഖ്യകളെയല്ല, തരംഗമാണ് വിലയിരുത്തുന്നത്. ഡി. ആക്‌സിസിന്റെ ട്രാക്ക് റെക്കോർഡ് മികച്ചും ബഹുമാനമർഹിക്കുന്നതുമാണ്. ഇ. പോളുകൾ തെറ്റാകാനും ഇടയുണ്ട്.’

അതേസമയം, സമീപകാലത്ത് ഓസ്‌ട്രേലിയയിൽ ഉണ്ടായതു പോലെ എക്‌സിറ്റ് പോളുകൾ പൂർണമായി തെറ്റാകാൻ ഇടയുണ്ടെന്ന പ്രചാരണം സർദേശായ് തള്ളിക്കളയുന്നുണ്ട്. ഓസ്‌ട്രേലിയയിലും ബ്രെക്‌സിറ്റിലും അമേരിക്കൻ തെരഞ്ഞെടുപ്പിലും ഉണ്ടായതു പോലെയല്ല ഇന്ത്യയിലെ പോളുകൾ എന്നും ഇവിടെ എല്ലാ പോളുകളും ഒരേ ദിശയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending