columns
പാവം മാര്ക്സിന് പിണറായിയെ കുറിച്ച് ഒരു ചുക്കുമറിയില്ല- കെ.എന്‍.എ ഖാദര്‍
കോവിഡ്കാലത്തെ മരുന്നും പ്രതിരോധ സാമഗ്രികളും പി.പി.ഇ കിറ്റുമൊക്കെ അവിശ്വസനീയമായ വിലകൊടുത്തു വാങ്ങികൂട്ടി നടത്തിയ വെട്ടിപ്പിന്റെ കഥകളാണ് എടുത്തുമാറ്റിയത്. ഈ ഫയല്‍ ജിഹാദിനു നേതൃത്വം കൊടുത്തവര്‍ അവിടെ തന്നെയുണ്ട്. നാട്ടുകാരുടെ കൊറോണ പേടി വിറ്റു കാശാക്കിയ ആര്‍ത്തി പണ്ടാരങ്ങള് തന്നെയാണ് ഇപ്പോഴും നാടു ഭരിക്കുന്നത്.
കെ.എന്‍.എ ഖാദര്‍
ആരോഗ്യവകുപ്പിലെ 500 ഫയലുകള്‍ കാണാനില്ല. ചുകപ്പ് നാടകെട്ടിയ നാടന്‍ ഫയലുകളും കമ്പ്യൂട്ടറുകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഡിജിറ്റല്‍ ഫയലുകളും കൂട്ടത്തിലുണ്ട്. അപ്രതക്ഷ്യമായ ഫയലുകളില്‍ ഓരോന്നിലും ഓരോ കോടീശ്വരന്റെ ജീവിതമാണ് തുടിച്ചിരുന്നത്. കോവിഡ് 19 കൊയ്ത്തുകാലമാക്കിയ പിണറായി സര്‍ക്കാറിന്റെ പത്തായത്തില് എലി കടന്ന വിവരം ഇപ്പോഴാണ് ജനം അറിയുന്നത്. അല്ലെങ്കില്‍ പതിയെ അക്കാര്യം പുറത്ത്വിട്ടത്. സ്വന്തം വീട്ടില്‍ താമസിക്കുന്ന ബന്ധുക്കളുടെ ആഭരണവും മോഷ്ടിക്കുന്ന ചില വീട്ടുമോഷ്ടാക്കളെ പൊലീസിനറിയാം. അവര്‍ മോഷ്ടിച്ച തൊണ്ടിമുതല്‍ പുറത്തെത്തിച്ചുകഴിഞ്ഞാല് മോഷണം നടന്നതായി വീട്ടുകാരെയും നാട്ടുകാരെയും അവര്‍ തന്നെ അറിയിക്കും. ജനവാതില്‍ കമ്പികള്‍ ചെറുതായി വളച്ച് വെക്കുക, അടുക്കള വാതില്‍ ഒന്നു തുറന്നിടുക, രണ്ട് മേലോടുകള്‍ ഇളക്കിമാറ്റുക, അലമാരിയിലെ വിലപിടിപ്പില്ലാത്ത സാധനങ്ങള്‍ വലിച്ചുവാരിയിടുക, ഇതൊക്കെയാണ് സൂത്രം. അത്രയും ചെയ്തു കഴിഞ്ഞാല്‍ കള്ളന് കടന്നു എന്ന് അവര്‍ തന്നെ പരാതിപ്പെടും. അങ്ങനെയവര്‍ സംശയങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ നോക്കി. ബുദ്ധിമാന്മാരായ പൊലീസ് ഓഫീസര്‍ ഇതൊക്കെ പരിശോധിച്ച് കഴിഞ്ഞാല്‍ ഉടന്‍ കപ്പലിലെ കള്ളനെ പിടികൂടും. ആരോഗ്യമന്ത്രിയുടെ പ്രസ്താവനകളും കൂസലില്ലാത്ത ഭാവങ്ങളും ഒക്കെ വെളിപ്പെടുത്തുന്നതും സമാനമായ ഫയല്‍ മോഷണമാണ്. ഫയലിനു കാര്യമായ വിലയൊന്നുമില്ല. പക്ഷേ ഗൂഢാലോചന നടത്തി അടിച്ചുമാറ്റിയ ഫയലില്‍ മുഴുവന്‍ നെടുങ്കന്‍ അഴിമതി കഥകളായിരുന്നു. കോവിഡ്കാലത്തെ മരുന്നും പ്രതിരോധ സാമഗ്രികളും പി.പി.ഇ കിറ്റുമൊക്കെ അവിശ്വസനീയമായ വിലകൊടുത്തു വാങ്ങികൂട്ടി നടത്തിയ വെട്ടിപ്പിന്റെ കഥകളാണ് എടുത്തുമാറ്റിയത്. ഈ ഫയല്‍ ജിഹാദിനു നേതൃത്വം കൊടുത്തവര്‍ അവിടെ തന്നെയുണ്ട്. നാട്ടുകാരുടെ കൊറോണ പേടി വിറ്റു കാശാക്കിയ ആര്‍ത്തി പണ്ടാരങ്ങള് തന്നെയാണ് ഇപ്പോഴും നാടു ഭരിക്കുന്നത്. കാണാനില്ലെന്നൊരു പരാതി പൊലീസില്‍ കൊടുത്തു തടിയൂരി. അത്തരം ഒരു ഒഴുക്കന്‍ പരാതിക്ക് കേസെടുക്കുക വയ്യ. അപ്പോള്‍ എഫ്.ഐ.ആര് ഇട്ടില്ല. ഇട്ടിട്ടും കാര്യമില്ല. അന്വേഷിക്കേണ്ടവര്‍ പ്രതികളുടെ പാളയത്തില്‍ തന്നെയാണല്ലോ. ധനകാര്യ വകുപ്പ് അന്വേഷിക്കുന്നുവത്രെ. അതിനു ധനനഷ്ടം കണ്ടെത്താനെ കഴിയൂ. അതിവിടെ ഇല്ല. ഈ സര്‍ക്കാറിന്റെ കാലത്തെ കുംഭകോണ ശൃംഖലയിലെ ഒന്നാണ് ഇത്. ഏത് ഫയലാണ് പോയത്, എന്നാണ് പോയത,് ആരാണ് കാണാതെയായവനെ അവസാനം കണ്ടത്, ഇതൊന്നും വീണാ ജോര്‍ജിനും വകുപ്പിനും അറിയില്ലത്രെ. പക്ഷേ മെഡിക്കല്‍ കോര്പറേഷന് ജനിക്കുന്നതിന് മുമ്പാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ജനിക്കുന്നതിന്റെ മുമ്പത്തെ ഫയലാണെന്ന് പറയുന്നതായിരുന്നു ബുദ്ധി. ഏതായാലും അച്ഛന് പത്തായത്തിലില്ല. അഴിമതി കഥയുടെ രുചിയുള്ള ഫയലുകള്‍ കാര്‍ന്നുതിന്നുന്ന വൈറസുകള്‍ ഇപ്പോള്‍ ധാരാളമുണ്ട്. കൊറോണയുടെ ആത്മകഥാ കഥനം ആരും തിന്ന് പോകും. ജനിതക മാറ്റം വന്ന ഈ ഇടതു വൈറസുകളെ നമുക്ക് ഒമിക്രോണ്‍ എന്നതിന് പകരം കോമിന്ഡേണ് എന്ന് വിളിക്കാം.
നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതിക്ക് കല്ലിടല്‍ കര്‍മ്മം നിരന്തരം നടന്നുവരികയാണ്. പ്രതിഷേധക്കാര്‍ കല്ല് പറിച്ചിടല്‍ ചടങ്ങും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ആകെ കേരളം കല്ലില്‍ കറങ്ങുകയാണ്. പിണറായി യുഗം ആരംഭിച്ചതു മുതല്‍ കല്ലിടലാണ്. ഗെയില്‍, ദേശീയ പാത തുടങ്ങിയ വിഷയങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലും വീടുകളുടെ അടുക്കളകള്ക്കകത്ത് പോലും അന്ന് കല്ലിട്ടു. ഒരു വലിയ പാവക്കാ പോലിരിക്കുന്ന ഈ കൊച്ചു കേരളത്തില്‍ തലങ്ങും വിലങ്ങും ഇപ്പോള്‍ കല്ലു തന്നെ. അതേസമയം കല്ല് കിട്ടാതായതിനാല്‍ വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനം അദാനി നിര്‍ത്തിവെച്ചിട്ടു മാസങ്ങളായി. നിരത്തി കല്ലിട്ടാല്‍ കടലിലിടാന്‍ എവിടുന്നു കല്ല് കിട്ടും? ചരിത്രകാരന്മാര് ഇത്തരം കാലയളവിനെ ശിലായുഗം എന്നാണ് വിളിച്ച് പോന്നിട്ടുള്ളത്. പിണറായി ഭരണകാലം ഭാവിയില്‍ നവീനശിലായുഗം എന്ന് അറിയപ്പെടും.
അതേസമയം നാട്ടിയ കല്ലുകള്‍ പറിച്ചു കളയുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞപ്പോള്‍ കണ്ണൂരിലെ ഒരു ജയരാജന് പറയുന്നത് കല്ലു പറിച്ചാല്‍ പല്ലു പറിക്കുമെന്നാണ്. മറ്റൊരു ജയരാജന് പറയുന്നത്. കെറെയില്‍ അത്യാവശ്യമുള്ള കാര്യമാണെന്നും അതു നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ആകാശം നിറയെ വിമാനങ്ങള്‍ ആയിരിക്കുമെന്നാണ്. ഇവരൊക്കെ സ്ഥലജല ഭ്രമം ബാധിച്ച മട്ടിലാണ് സംസാരിക്കുന്നത്. പിണറായി പൗരപ്രമുഖരുടെ യോഗങ്ങള്‍ ജില്ലകള്‍ തോറും വിളിച്ച് ചേര്‍ത്ത് കെ റെയിലിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന തിരക്കിലാണ്. ഇന്നേവരെ ഈ പദ്ധതിയെ എതിര്‍ത്തു പോരുന്ന ഇരകളെ പിണറായി ബോധ്യപ്പെടുത്തുകയുണ്ടായില്ല. പാര്‍ട്ടി അനുഭാവികളായ മുതലാളിമാരും അനുസരണയുള്ള ചില ഉദ്യോഗസ്ഥരും മാത്രമാണ് ഈ വിഭാഗത്തില്‍ കണ്ടത്്. ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിയില്‍ സിന്ധു പറയുന്നത് കേരളത്തില്‍ പുതിയൊരു വര്‍ഗം ജനിച്ചിരിക്കുന്നു എന്നാണ്. പൗരപ്രമുഖ വര്‍ഗം. ഇത് മാര്‍ക്സ് പോലും വിഭാവനം ചെയ്യാത്തതാണ്. പാവം മാര്ക്സിന് പിണറായിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
ഇതാരുടെ സര്‍ക്കാരാണ്. ഏതു വര്‍ഗങ്ങളുടെ പ്രതിനിധികളാണ് ഇവിടം ഭരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി ആരംഭിക്കുംമുമ്പെ ഗോള്‍ഡന്‍ ലൈന്‍ പദ്ധതി ഇവിടെ നടപ്പിലാക്കി. ദൗത്യം പൂര്‍ത്തീകരിച്ച് ശിവശങ്കരന് സാര്‍ നിശ്ചിത സ്ഥലത്ത് തന്നെ ലാന്റ് ചെയ്തു. യൂറിഗഗാറിനും വാലന്റീന തെറാഷ്ക്കോവയും പോലെ ശിവശങ്കരനും സ്വപ്നാ സുരേഷും സ്വര്‍ണം കടത്തുന്ന വാഹനത്തില്‍ ഏറെനാള്‍ ബഹിരാകാശത്തു കഴിഞ്ഞാണ് മടങ്ങിയത്. വേറെയും ആസ്ട്രോ കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കെ റെയില്‍ പദ്ധതിയുടെ മേധാവിയായി ശ്രീമതി ബ്രിട്ടാസിനെ നിയമിച്ചിട്ടുണ്ട്. അവര്‍ നേരത്തെ തന്നെ റെയില്‍വേ ഉദ്യോഗസ്ഥയായിരുന്നു. അതിനാല്‍ ഗവര്‍ണറോ ചാന്‍സലറോ ഒന്നും അനുവദിക്കേണ്ടതില്ല. ജയശങ്കരന്‍ വക്കീല്‍ പറഞ്ഞാണ് ഈ നിയമനം അറിഞ്ഞത്. ഭാര്യമാരുടെ നല്ലകാലം തുടരുകയാണ്.
നമ്മുടെ ആദരീണയരായ ഗവര്‍ണര്‍ നേരത്തെ മുതലെ എല്ലാവര്ക്കും അറിയാവുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ചാന്സ്ലര് എന്ന പദവി മുഖം നോക്കാതെ അദ്ദേഹം പ്രയോഗിച്ചിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. മന്ത്രി ബിന്ദു മാഡം അദ്ദേഹത്തിന് കത്തെഴുതി സ്വന്തക്കാരെ നിയമിക്കാന്‍ നോക്കുന്നു. വെറും ഒരു വൈസ്ചാന്സ്ലര് ഒരു തുണ്ട് വെള്ള കടലാസില്‍ പൊട്ടിപൊളിഞ്ഞ ഇംഗ്ലീഷില്‍ കത്തെഴുതി ഒരു മഹത്വമാര്‍ന്ന പദവി അലങ്കരിക്കുന്നയാള്‍ക്ക് കൊടുക്കുന്നു. പണ്ട് സ്കൂളില്‍ പഠിച്ച ലീവ് ലൈറ്റര്‍ നിലവാരം പോലുമില്ലാത്ത കേരള സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറാവാന്‍ ലോകപ്രശസ്തനായ ശാസ്ത്രജ്ഞന് ഐന്സൈറ്റീന് അവര്‍കളെ തേടിപ്പോയ തിരുവിതാംകൂര്‍ രാജാവ് ഇവിടെയുണ്ടായിരുന്നു. ആ രാജകീയ മനസ്സില്‍ ഒരു സര്‍വകലാശാലയെ കുറിച്ച് അപ്പോഴുണ്ടായിരുന്ന സങ്കല്പം എത്രമഹത്തരമായിരുന്നു. അദ്ദേഹം വന്നില്ലെങ്കിലും ആ പദവിയുടെ മൂല്യം എത്രയാണെന്ന് ആര്‍ക്കും ബോധ്യപ്പെട്ടു കാണും. ഇപ്പോഴവിടെ കിടന്നു നിരങ്ങുന്ന പാര്‍ട്ടി ഭക്തന്മാര്ക്ക് ഇതുവല്ലതും അറിയുമോ? ചാന്സ്ലര് പറഞ്ഞിട്ടുപോലും സിന്‍ഡിക്കേറ്റ് വിളിച്ചില്ലത്രെ!. ഇന്ത്യയുടെ പ്രസിഡന്റ് ആരായാലും രാജ്യത്തെ ഏറ്റവും സമുന്നത പദവിയാണുള്ളത്. അദ്ദേഹം പടച്ചോന് സഹായിച്ച് ഇവന്മാരുടെയൊക്കെ ഡിലിറ്റ് വാങ്ങാതിരുന്നതും എത്ര നന്നായി. ആദ്യം ഈ ഇടതു മാടമ്പിമാരെ ഡിലീറ്റ് ചെയ്യണം, എന്നിട്ടാവും ഡിലിറ്റ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala21 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

