kerala
തുടര്‍ഭരണത്തിന്റെ അഹങ്കാരം
റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല് ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം.
ഫൈസല്‍ മാടായി
റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല് ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം. ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണം തേടിയ പ്രതിപക്ഷാംഗങ്ങളെ തല്ലിയൊതുക്കും ഭരണപക്ഷ ധാര്‍ഷ്ട്യത്തിന് സ്പീക്കറും ചൂട്ടുപിടിക്കുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത സാഹചര്യങ്ങള്‍ക്കാണ് ഓരോ ദിവസവും നിയമസഭ സാക്ഷ്യംവഹിക്കുന്നത്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു പിണറായിയുടെ രണ്ടാം ഭരണം. കേന്ദ്രം ഭരിക്കും നരേന്ദ്ര മോദി എന്ത് ചെയ്യുന്നുവോ അതേ നാണയത്തിന്റെ അപ്പുറവും ഇപ്പുറവുമെന്ന പോല്‍ വാഴുകയാണ് പിണറായിയും.
നെറികേടിന്റെ, കെടുകാര്യസ്ഥതയുടെ അടയാളമായിമാറുന്ന ഭരണം. അനീതിക്കെതിരെ പ്രതിഷേധിച്ചാല്‍, പ്രതികരിച്ചാല്‍ മുഖ്യമന്ത്രി കോപിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. പ്രതിപക്ഷത്തിന് നിയമസഭയിലും യുവജന സംഘടനകള്‍ക്ക് തെരുവിലും പ്രതിഷേധിക്കാന്‍പോലും അവകാശമില്ലെന്നായിരിക്കുന്നു.
തുടര്‍ഭരണം ജനജീവിതംതന്നെ ദുസ്സഹമാക്കി എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും കൂട്ടരും. വിലക്കയറ്റം കൊണ്ട് ദൈനംദിന ജീവിതം അവതാളത്തിലായ ജനത്തിന്മേല് നികുതിയിനത്തില്‍ അധിക ഭാരവും സെസും വെള്ളക്കര വര്‍ധനവുമായി സാധാരണക്കാരന്റെയെന്നല്ല, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നില്‍ക്കുന്നവരെയും കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. ഇന്ധന വില വര്‍ധനവ് പിടിച്ച് നിര്‍ത്തുന്നതിന്പകരം നികുതിയും സെസും കൊണ്ട് ജനത്തെ കൊടും ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാറിനെതിരെ സി.പി.എം അണികളില്‍ നിന്നുള്‍പ്പെടെ ഇടതുപക്ഷത്ത്നിന്നും മുറുമുറുപ്പ് ശക്തമാണ്.
അയല്‍ സംസ്ഥാനങ്ങള്‍പോലും അതത് സര്‍ക്കാറിന്റെ മിടുക്കില്‍ ജനജീവിതം ദുസ്സഹമാകാതിരിക്കാന്‍ നടപടികള്‍ കൈകൊള്ളുമ്പോള്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പക്ഷമെന്ന് മേനി നടിക്കുന്നവരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ജീവിത ദുസ്സഹമാക്കിയ ഭരണവര്‍ഗത്തിന്റെ കഴിവുകേട് ഓര്‍ത്ത് പരിതപിക്കുകയാണ് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വലിയ വിഭാഗം. പൊതുവിപണിയിലെ വിലക്കയറ്റം പോലും പിടിച്ച്നിര്‍ത്താനാകാത്ത സര്‍ക്കാറായി അധപതിച്ചിരിക്കുന്നു പിണറായി സര്‍ക്കാറെന്ന് പാര്‍ട്ടി അണികള്‍ വരെ സമ്മതിക്കുന്നു. വിലക്കയറ്റത്തിനും നികുതി ഭാരത്തിനും വെള്ളക്കര വര്‍ധനവിനുമെതിരെ സാധാരണക്കാരന് മനസ് തുറക്കുമ്പോള്‍ ന്യായീകരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുന്നു നേതൃത്വം. ജനങ്ങളെ പിടിച്ച്പറിക്കും പിണറായി സര്‍ക്കാറിനെ വെള്ളപൂശാനാകാത്തവിധം മിണ്ടാട്ടമില്ലാതായിരിക്കുന്നു സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുപാട്ട് പാടും സൈബര്‍ പോരാളികള്‍ക്ക്. ഇതുപോലൊരു ഭരണം ചരിത്രത്തിലിത് വരെയുണ്ടായിട്ടില്ലെന്നത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും സമ്മതിക്കും. എന്നാല്‍ തുറന്ന്പറയാന് അവരുടെ നാവ് പൊന്തുന്നില്ലെന്ന് മാത്രം. പിണറായി ഭക്തിയില്‍ അവരുടെ വാ മൂടപ്പെട്ടിരിക്കുന്നു. തെരുവില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരെ തല്ലിചതച്ചാലും സാംസ്കാരിക ലോകത്ത് വിരാചിക്കും ബുദ്ധിജീവികള്‍ പ്രതികരിക്കില്ല.
മതത്തിന്റെ പേരില്‍ സാമൂഹ്യ ജീവിതം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുമ്പോഴും ചെറുവിരലനക്കുന്നില്ല ഭരകൂടം. സമുദായ സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ യാതൊരു ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നതാണ് സത്യം. നാടിന്റെ ഐക്യത്തെ കുറിച്ച്, സൗഹാര്‍ദത്തെ കുറിച്ച് വാചാലമാകുന്നതല്ലാതെ പ്രായോഗികമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുറ്റവാളികളെ നിലനിര്‍ത്താനും പൊലീസിനെ നിയന്ത്രിക്കാനുമാകാത്തവിധം പരാജയമാണ് ആഭ്യന്തരം. പൊലീസിന് നീതിപൂര്‍വം, നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകാത്ത വിധം കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊലീസ്സ്റ്റേഷന് പാര്‍ട്ടി നിയന്ത്രിക്കും അവസ്ഥയില്‍ സാധാരണക്കാരന് നീതി നിഷേധിക്കും അവസ്ഥയിലെത്തിച്ചിരിക്കുന്നു. ലഹരിക്കെതിരെ ബോധവത്കരണമെന്ന പേരില്‍ നാടകവും #ാഷ് മോബും നടത്തുന്നതല്ലാതതെ ലഹരി ഉപയോഗത്തിനെതിരെ പ്രായോഗികമായൊന്നും ചെയ്യുന്നില്ല. ലഹരി മാഫിയക്കും സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘത്തിനും വാഴാന്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ ഭരണകൂടം. പാര്‍ട്ടി ഗുണ്ടകളെ പോലെ നിയമസഭയുടെ അകത്തളങ്ങളില്‍ സ്പീക്കറുടെ, മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളും ഗുണ്ടാഭരണത്തിലേക്ക് അധംപതിച്ചിരിക്കുന്നു പിണറായി നയിക്കും തുടര്‍ഭരണം.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

