Connect with us

india

കോവിഡ് സ്ഥിതി വിലയിരുത്താന്‍ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

ഉച്ചയ്ക്കുശേഷമാണ് യോഗം.

Published

on

രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതല യോഗം വിളിച്ചു. ഉച്ചയ്ക്കുശേഷമാണ് യോഗം. പ്രതിരോധ നടപടികള്‍, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി. ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ചൈനയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കോവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികള്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂക്ക് മാണ്ഡവ്യ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്, പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലും മാസ്‌ക് ധരിക്കണം ഇതുവരെ 28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

india

രജനികാന്തിന് ഐ.എഫ്.എഫ്.ഐ ആജീവനാന്ത പുരസ്‌കാരം; ‘ അടുത്ത 100 ജന്മത്തിലും നടനായി ജനിക്കണം ‘; സൂപ്പര്‍താരം

സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്‍കിയ പുരസ്‌കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.

Published

on

ഗോവ: ഗോവയില്‍ നടന്ന 56മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ രജനികാന്തിനെ ആജീവനാന്ത പുരസ്‌കാരത്തോടെ ആദരിച്ചു. സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്‍കിയ പുരസ്‌കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.

സിനിമയും അഭിനയവും തന്നെയാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ ശക്തിയെന്നും, അടുത്ത 100 ജന്മത്തിലും നടനായിട്ടും രജനികാന്തായിട്ടുമാണ് ജനിക്കാനാഗ്രഹമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ഈ പുരസ്‌കാരം സംവിധായകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, എഴുത്തുകാര്‍ക്ക്, ഏറ്റവും പ്രധാനമായി തനിക്ക് തലയെടുപ്പായി നിലകൊടുത്ത തമിഴ് ജനതയ്ക്കുമാണെന്ന് രജനികാന്ത് സമര്‍പ്പിച്ചു. സമാപനച്ചടങ്ങില്‍ രജനികാന്ത് വേദിയിലേക്ക് കടന്നപ്പോള്‍ സദസ്സു മുഴുവന്‍ എഴുന്നേറ്റ് കരഘോഷത്തോടെ താരത്തെ വരവേല്‍ക്കി.

അദ്ദേഹം കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തതും വേദിയിലെത്തുന്ന ദൃശ്യങ്ങളും, ഗോവയിലെ ഹോട്ടലില്‍ ജീവനക്കാരും ആരാധകരും നടത്തിയ ആവേശകരമായ സ്വീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ ജയില്‍ര്‍ 2 ‘ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173 ഉം അദ്ദേഹത്തിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

Continue Reading

india

എയര്‍ബസ് സോഫ്റ്റ്‌വെയര്‍ നവീകരണം; ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് വൈകിപ്പോക്ക് സാധ്യത

രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

ന്യൂഡല്‍ഹി: എയര്‍ബസ് എ-320 ശ്രേണിയിലെ വിമാനങ്ങളില്‍ കണ്ടെത്തിയ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികള്‍ അടിയന്തര സാങ്കേതിക നവീകരണ ജോലികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ ഉപയോഗിക്കുന്ന പ്രധാന ഡാറ്റ തീവ്രമായ സൗരവികിരണം മൂലം തകരാറിലാകാനുള്ള സാധ്യതയുണ്ടെന്നാണ് എയര്‍ബസ് കണ്ടെത്തിയത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും ചിലപ്പോള്‍ ഹാര്‍ഡ്‌വെയര്‍ പുനഃക്രമീകരണവും നിര്‍ബന്ധമാണെന്നും, അതിനായി വിമാനങ്ങളെ താല്‍ക്കാലികമായി നിലത്തിറക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 560 എ-320 വിമാനങ്ങളില്‍ 200 മുതല്‍ 250 വരെയാണ് ഈ നവീകരണം ആവശ്യമായിരിക്കുക. ആഗോളതലത്തില്‍ സര്‍വീസ് നടത്തുന്ന 6,000ത്തോളം A320 വിമാനം വരെ അപ്‌ഡേറ്റ് ആവശ്യമായി വരാമെന്ന് എയര്‍ബസ് വിലയിരുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) നല്‍കിയ നിര്‍ദേശപ്രകാരം, തകരാറിലായ എലിവേറ്റര്‍ ഏലറോണ്‍ കമ്പ്യൂട്ടര്‍ (ELAC) മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യുന്നതിനാണ് പ്രാധാന്യം.

ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ നിയന്ത്രിക്കുന്ന ഈ ഉപകരണത്തില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ് അടിയന്തര ഇടപെടലുകള്‍ക്ക് കാരണമാകുന്നത്. എയര്‍ബസില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്‍ഡിഗോ അറിയിച്ചു. ആവശ്യമായ പരിശോധനകളും മാറ്റങ്ങളും നടത്തുമ്പോള്‍ സര്‍വീസുകള്‍ക്ക് ബാധിക്കുന്ന പ്രത്യാഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നതായും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രശ്‌നം ഉദയിച്ചതിനുശേഷം ഉടന്‍ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവരുടെ ഭൂരിഭാഗം വിമാനങ്ങളെ പ്രശ്‌നം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, ലോകമെമ്പാടുമുള്ള എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമായ നിര്‍ദ്ദേശമായതിനാല്‍ സര്‍വീസുകളില്‍ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 31 എ-320 വിമാനങ്ങള്‍ നവീകരണത്തിനിടെ ബാധിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരിക്കുകയാണ്. സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ക്ക് സമയം എടുക്കുന്നതോടെ ചില ഷെഡ്യൂള്‍ സര്‍വീസുകളില്‍ മാറ്റം വരും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കായി ഖേദം രേഖപ്പെടുത്തുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. എത്ര വിമാനം നേരിട്ട് ബാധിച്ചുവെന്ന കണക്കുകള്‍ മൂന്ന് കമ്പനികളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സാങ്കേതിക പുതുക്കലുകള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍വീസുകളില്‍ ഇടയ്ക്കിടെ തടസ്സങ്ങള്‍ തുടരുമെന്നതാണ് സൂചന.

Continue Reading

india

ഗോവയിലെ തടാകത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ് സഞ്ചാരികള്‍

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു.

Published

on

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ നിരന്തരം ഉയരുന്നുണ്ടെങ്കിലും, പലരും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് മുന്നോട്ടാണ് പോവുന്നത്. ഇതിന് പുതിയ ഉദാഹരണമാണ് ഗോവയിലെ പോര്‍വോറിമിലെ ടോര്‍ഡ ക്രീക്കില്‍ നടന്ന സംഭവം.

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വീഡിയോയുടെ തുടക്കത്തില്‍ തടാകത്തിനരികില്‍ നിര്‍ത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ദൃശ്യങ്ങളാണ് കാണുന്നത്.

തങ്ങള്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതുപോലെ, കാറിലുള്ള പുരുഷനും സ്ത്രീയും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ക്യാമറ തടാകത്തിലേക്ക് തിരിയുമ്പോള്‍, അവിടെ ഉപേക്ഷിച്ചിരിക്കുന്ന കുട്ടികളുടെ നാപ്കിനുകളും കളിപ്പാട്ടങ്ങളും വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ഉത്തരവാദിത്തമുള്ള ടൂറിസത്തിനെതിരെ നിരവധി പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

Continue Reading

Trending